പത്തനംതിട്ട : കെ. എം. മാണി ചോരയും നീരും നൽകി വളർത്തിയ കേരള കോൺഗ്രസിന്റെ പാരമ്പര്യത്തെ അംഗീകരിക്കാൻ ജോസ് കെ. മാണി തയാറല്ലെന്നു പി.ജെ. ജോസഫ്. പത്തനംതിട്ടയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആൾമാറാട്ടം നടത്തിയാണ് ജോസ് കെ. മാണി ജനറൽ ബോഡി വിളിച്ചു ചേർത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരള കോൺഗ്രസിന്റെ ഭരണഘടന അനുസരിച്ച് ചെയർമാന്റെ അസാന്നിധ്യത്തിൽ വർക്കിംഗ് ചെയർമാനാണ് പകരം ചുമതല. പാർട്ടിയുടെ 25 ജനറൽ സെക്രട്ടറിമാരിൽ ഒരാൾ ഇല്ലാത്ത അധികാരമുപയോഗിച്ച് ആൾമാറാട്ടം നടത്തി വിളിച്ചു ചേർത്ത ഒരു ആൾക്കൂട്ടം മാത്രമാണ് കോട്ടയത്തു നടന്ന പൊതുയോഗം. അധികാരമില്ലാത്ത ഒരാൾ വിളിച്ചു ചേർത്ത യോഗം കോടതി വെന്റിലേറ്ററിൽ വച്ചിരിക്കുന്നതു പോലെ മരവിപ്പിച്ചു നിർത്തിയിരിക്കുകയാണ്. പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനം കൈക്കൊള്ളുകയും പിന്നീട് സംസ്ഥാന കമ്മിറ്റിയുടെ അനുവാദം വാങ്ങുകയും ചെയ്യുന്നതാണ് കെ. എം. മാണിയുടെ കാലം മുതൽക്കേ കേരള കോൺഗ്രസ് പിന്തുടരുന്ന കീഴ്വഴക്കം. ജോസ് കെ. മാണി സമവായ സാധ്യതകൾ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയിൽ നടന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗം യോഗം ജില്ലാ പ്രസിഡന്റായി വിക്ടർ ടി. തോമസിനെ തെരഞ്ഞെടുത്തു. നേരത്തെ മാണി ഗ്രൂപ്പിലായിരുന്ന വിക്ടർ ടി. തോമസിനെ മാറ്റി എൻ.എം. രാജുവിനെ കേരള കോൺഗ്രസ് - എം ജില്ലാ പ്രസിഡന്റാക്കിയതു സമീപകാലത്താണ്.
തൊടുപുഴ: സംസ്ഥാന പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്റെ അധ്യക്ഷതയിൽ കേരള വനിതാ കോണ്ഗ്രസ് -എം സംസ്ഥാന നേതൃയോഗം തൊടുപുഴയിൽ ചേർന്നു. വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫിനും ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസിനും യോഗം പിന്തുണ പ്രഖ്യാപിച്ചു. പാർട്ടിയെ പിളർത്താനുള്ള നീക്കം വേദനാജനകമാണെന്നു യോഗം പറഞ്ഞു. ഓഫീസ് ജനറൽ സെക്രട്ടറി ശാന്തമ്മ വർഗീസ്, ഡോ. ലിസി ജോസ്, ഡോ. മേഴ്സി ജോണ്, എൽസി രാജു, മറിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
കേരള കോൺഗ്രസിന്റെ ഭരണഘടന അനുസരിച്ച് ചെയർമാന്റെ അസാന്നിധ്യത്തിൽ വർക്കിംഗ് ചെയർമാനാണ് പകരം ചുമതല. പാർട്ടിയുടെ 25 ജനറൽ സെക്രട്ടറിമാരിൽ ഒരാൾ ഇല്ലാത്ത അധികാരമുപയോഗിച്ച് ആൾമാറാട്ടം നടത്തി വിളിച്ചു ചേർത്ത ഒരു ആൾക്കൂട്ടം മാത്രമാണ് കോട്ടയത്തു നടന്ന പൊതുയോഗം. അധികാരമില്ലാത്ത ഒരാൾ വിളിച്ചു ചേർത്ത യോഗം കോടതി വെന്റിലേറ്ററിൽ വച്ചിരിക്കുന്നതു പോലെ മരവിപ്പിച്ചു നിർത്തിയിരിക്കുകയാണ്. പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനം കൈക്കൊള്ളുകയും പിന്നീട് സംസ്ഥാന കമ്മിറ്റിയുടെ അനുവാദം വാങ്ങുകയും ചെയ്യുന്നതാണ് കെ. എം. മാണിയുടെ കാലം മുതൽക്കേ കേരള കോൺഗ്രസ് പിന്തുടരുന്ന കീഴ്വഴക്കം. ജോസ് കെ. മാണി സമവായ സാധ്യതകൾ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയിൽ നടന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗം യോഗം ജില്ലാ പ്രസിഡന്റായി വിക്ടർ ടി. തോമസിനെ തെരഞ്ഞെടുത്തു. നേരത്തെ മാണി ഗ്രൂപ്പിലായിരുന്ന വിക്ടർ ടി. തോമസിനെ മാറ്റി എൻ.എം. രാജുവിനെ കേരള കോൺഗ്രസ് - എം ജില്ലാ പ്രസിഡന്റാക്കിയതു സമീപകാലത്താണ്.
തൊടുപുഴ: സംസ്ഥാന പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്റെ അധ്യക്ഷതയിൽ കേരള വനിതാ കോണ്ഗ്രസ് -എം സംസ്ഥാന നേതൃയോഗം തൊടുപുഴയിൽ ചേർന്നു. വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫിനും ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസിനും യോഗം പിന്തുണ പ്രഖ്യാപിച്ചു. പാർട്ടിയെ പിളർത്താനുള്ള നീക്കം വേദനാജനകമാണെന്നു യോഗം പറഞ്ഞു. ഓഫീസ് ജനറൽ സെക്രട്ടറി ശാന്തമ്മ വർഗീസ്, ഡോ. ലിസി ജോസ്, ഡോ. മേഴ്സി ജോണ്, എൽസി രാജു, മറിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.