മൂന്നാർ: മാട്ടുപ്പെട്ടിയിലെത്തിയ പടയപ്പ എന്നു വിളിപ്പേരുള്ള കാട്ടാന സഞ്ചാരികളെ വിരട്ടിയോടിച്ചു. പെട്ടിക്കടകൾ തകർക്കുന്നതിനിടെ ആനയുടെ കാലിനും പരുക്കേറ്റു.
ഒരു മണിക്കൂറോളം പ്രദേശത്തു ഭീതി സൃഷ്ടിച്ച ആനയെ നാട്ടുകാർ വിരട്ടിയോടിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മാട്ടുപ്പെട്ടി സണ്‍മൂണ്‍ വാലി പാർക്കിന്റെ കവാടത്തിനു മുന്നിൽ ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് കാട്ടാന എത്തിയത്. നാട്ടാനയെന്നു കരുതി സന്ദർശകർ ഫോട്ടോയെടുക്കാൻ ശ്രമിച്ചതോടെ അക്രമാസക്തനായ പടയപ്പ സഞ്ചാരികളെ ഓടിച്ചു.
തുടർന്നു സമീപത്തെ പെട്ടിക്കടകൾ തകർക്കുന്നതിനിടെയാണു വലതുകാലിനു പരിക്കേറ്റത്. ഞായറാഴ്ച രാത്രിയോടെയാണ് പടയപ്പ മാട്ടുപ്പെട്ടിയിലെത്തിയത്. എസ്റ്റേറ്റിലെ വാഴക്കൃഷി നശിപ്പിച്ച ശേഷം കാടു കയറിയെങ്കിലും വൈകുന്നേരത്തോടെ ബോട്ടിംഗ് സെന്ററിനുസമീപം പ്രത്യക്ഷപ്പെടുകയായിരുന്നു. റോഡിൽ ആന നിലയുപ്പിച്ചതോടെ പാർക്കിനുള്ളിൽനിന്നു സന്ദർശകർക്കു പുറത്തേക്കിറങ്ങാൻ കഴിഞ്ഞില്ല.
വാഹനങ്ങളും കടത്തിവിടാതെ നിലയുറപ്പിച്ച കൊന്പൻ ഒരുമണിക്കൂറിനുശേഷം കാടുകയറിയതോടെയാണ് നാട്ടുകാർക്കും സഞ്ചാരികൾക്കും ആശ്വാസമായത്.
ഒരു മണിക്കൂറോളം പ്രദേശത്തു ഭീതി സൃഷ്ടിച്ച ആനയെ നാട്ടുകാർ വിരട്ടിയോടിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മാട്ടുപ്പെട്ടി സണ്‍മൂണ്‍ വാലി പാർക്കിന്റെ കവാടത്തിനു മുന്നിൽ ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് കാട്ടാന എത്തിയത്. നാട്ടാനയെന്നു കരുതി സന്ദർശകർ ഫോട്ടോയെടുക്കാൻ ശ്രമിച്ചതോടെ അക്രമാസക്തനായ പടയപ്പ സഞ്ചാരികളെ ഓടിച്ചു.
തുടർന്നു സമീപത്തെ പെട്ടിക്കടകൾ തകർക്കുന്നതിനിടെയാണു വലതുകാലിനു പരിക്കേറ്റത്. ഞായറാഴ്ച രാത്രിയോടെയാണ് പടയപ്പ മാട്ടുപ്പെട്ടിയിലെത്തിയത്. എസ്റ്റേറ്റിലെ വാഴക്കൃഷി നശിപ്പിച്ച ശേഷം കാടു കയറിയെങ്കിലും വൈകുന്നേരത്തോടെ ബോട്ടിംഗ് സെന്ററിനുസമീപം പ്രത്യക്ഷപ്പെടുകയായിരുന്നു. റോഡിൽ ആന നിലയുപ്പിച്ചതോടെ പാർക്കിനുള്ളിൽനിന്നു സന്ദർശകർക്കു പുറത്തേക്കിറങ്ങാൻ കഴിഞ്ഞില്ല.
വാഹനങ്ങളും കടത്തിവിടാതെ നിലയുറപ്പിച്ച കൊന്പൻ ഒരുമണിക്കൂറിനുശേഷം കാടുകയറിയതോടെയാണ് നാട്ടുകാർക്കും സഞ്ചാരികൾക്കും ആശ്വാസമായത്.