കുമളി: മുറിച്ചുവിറ്റ തോട്ടം ഭൂമി വാങ്ങിയ കർഷകർ കരമടയ്ക്കാനാകാതെ നട്ടം തിരിയുന്നു. ഉടമകൾ വിറ്റതും പാട്ടക്കാലാവധി കഴിഞ്ഞതുമായ തോട്ടങ്ങൾ സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു നിരവധി ഹർജികൾ ഹൈക്കോടതിയിലുണ്ട്. ഇടുക്കി, കൊല്ലം, വയനാട് ജില്ലകളിലെ തോട്ടങ്ങളുമായി ബന്ധപ്പെട്ടു നിരവധി കേസുകളാണുള്ളത്. ഇടുക്കി ജില്ലയിൽ തോട്ട ഭൂമി കർഷകർ വാങ്ങിയതുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ W-P C 7173/20-5-2019 ലെ കേസാണ് ഇടുക്കിയടക്കം കേരളത്തിലെ തോട്ടം ഭൂമി വാങ്ങിയ കർഷകർക്കു ദുരിതമായത്.
ഇടുക്കി ജില്ലയിൽ പീരുമേട്, മഞ്ചുമല, ഉപ്പുതറ വില്ലേജുകളിൽപെട്ട ആയിരക്കണക്കിനു കർഷകരാണ് തങ്ങളുടെ ഭൂമിക്കു കരം ഒടുക്കുവാനാകാതെ വലയുന്നത്. ഉപ്പുതറയിലെ ഒരു കർഷകന് ഇതേ വിഷയത്തിൽ ഹൈക്കോടതിയിൽനിന്ന് അനുകൂല ഉത്തരവ് ലഭിച്ചിട്ടുണ്ട്. ചില വില്ലേജുകളിൽ കരം സ്വീകരിക്കുന്നുണ്ടെങ്കിലും രസീതിൽ ഹൈക്കോടതിയിലെ കേസിന്റെ നന്പർ എഴുതി കോടതി തീരുമാനത്തിനു വിധേയമെന്നു രേഖപ്പെടുത്തിയിരിക്കുകയാണ്. ഈ കരം രസീത് ബാങ്ക് ഉൾപ്പെടെ ഒരു സ്ഥാപനവും അംഗീകരിക്കുന്നില്ല. ബാങ്കുകളിൽനിന്നു ലോണ്‍ ലഭിക്കാതായതോടെ കർഷകർ ദുരിതത്തിലായെന്നു മഞ്ചുമല വില്ലേജിലെ കീരിക്കര താഴത്തു വീട്ടിൽ ഷിജു പറഞ്ഞു.
പ്രളയത്തിൽ ഒന്നര ഏക്കറിലെ കൃഷി നശിച്ച ഇതേ വില്ലേജിലെ കീരിക്കര നെല്ലോലപൊയ്കയിൽ ലാലിച്ചന്‍ ഉപരിപഠനം നടത്തുന്ന മക്കളുടെ വിദ്യാഭ്യാസ ലോണ്‍ ഇതുമൂലം നിഷേധിക്കപ്പെട്ടെന്നാണു പരാതി. തോട്ടം ഭൂമി വാങ്ങിയ കർഷകർക്കു വർഷങ്ങൾക്ക് മുൻപ് പട്ടയം ലഭിച്ചതാണ്. ഭൂമി നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണു കർഷകർ. കേരളത്തിലെ മറ്റ് ജില്ലകളിലെയും പ്രശ്നം വ്യത്യസ്തമല്ല. കൊല്ലം ജില്ലയിലെ തെൻമല അടക്കമുള്ള പ്രദേശങ്ങളിൽ ഇതേ പ്രശ്നമുണ്ട്. ഒന്നിലധികം കേസുകളാണ് പുനലൂരിലെ ഒരു പൊതുപ്രവർത്തകൻ ഹൈക്കോടതിയിൽ നൽകിയിട്ടുള്ളത്. വ്യത്യസ്തമായ കേസുകളിൽ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങൾ സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടുക്കി ജില്ലയിൽ പീരുമേട്, മഞ്ചുമല, ഉപ്പുതറ വില്ലേജുകളിൽപെട്ട ആയിരക്കണക്കിനു കർഷകരാണ് തങ്ങളുടെ ഭൂമിക്കു കരം ഒടുക്കുവാനാകാതെ വലയുന്നത്. ഉപ്പുതറയിലെ ഒരു കർഷകന് ഇതേ വിഷയത്തിൽ ഹൈക്കോടതിയിൽനിന്ന് അനുകൂല ഉത്തരവ് ലഭിച്ചിട്ടുണ്ട്. ചില വില്ലേജുകളിൽ കരം സ്വീകരിക്കുന്നുണ്ടെങ്കിലും രസീതിൽ ഹൈക്കോടതിയിലെ കേസിന്റെ നന്പർ എഴുതി കോടതി തീരുമാനത്തിനു വിധേയമെന്നു രേഖപ്പെടുത്തിയിരിക്കുകയാണ്. ഈ കരം രസീത് ബാങ്ക് ഉൾപ്പെടെ ഒരു സ്ഥാപനവും അംഗീകരിക്കുന്നില്ല. ബാങ്കുകളിൽനിന്നു ലോണ്‍ ലഭിക്കാതായതോടെ കർഷകർ ദുരിതത്തിലായെന്നു മഞ്ചുമല വില്ലേജിലെ കീരിക്കര താഴത്തു വീട്ടിൽ ഷിജു പറഞ്ഞു.
പ്രളയത്തിൽ ഒന്നര ഏക്കറിലെ കൃഷി നശിച്ച ഇതേ വില്ലേജിലെ കീരിക്കര നെല്ലോലപൊയ്കയിൽ ലാലിച്ചന്‍ ഉപരിപഠനം നടത്തുന്ന മക്കളുടെ വിദ്യാഭ്യാസ ലോണ്‍ ഇതുമൂലം നിഷേധിക്കപ്പെട്ടെന്നാണു പരാതി. തോട്ടം ഭൂമി വാങ്ങിയ കർഷകർക്കു വർഷങ്ങൾക്ക് മുൻപ് പട്ടയം ലഭിച്ചതാണ്. ഭൂമി നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണു കർഷകർ. കേരളത്തിലെ മറ്റ് ജില്ലകളിലെയും പ്രശ്നം വ്യത്യസ്തമല്ല. കൊല്ലം ജില്ലയിലെ തെൻമല അടക്കമുള്ള പ്രദേശങ്ങളിൽ ഇതേ പ്രശ്നമുണ്ട്. ഒന്നിലധികം കേസുകളാണ് പുനലൂരിലെ ഒരു പൊതുപ്രവർത്തകൻ ഹൈക്കോടതിയിൽ നൽകിയിട്ടുള്ളത്. വ്യത്യസ്തമായ കേസുകളിൽ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങൾ സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.