കണ്ണൂർ: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭ ചെയർപേഴ്സണെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നും ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് പി.കെ. ശ്യാമളയെ മാറ്റണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആത്മഹത്യയെക്കുറിച്ച് ഐജിതലത്തിൽ അന്വേഷണം വേണമെന്നും സാജന്റെ കണ്ണൂർ കൊറ്റാളിയിലെ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
പ്രവാസലോകത്തിന് ആശങ്ക ഉയര്‍ത്തുന്ന സംഭവമാണ് സാജന്റെ ആത്മഹത്യ. ഈ സര്‍ക്കാരിന്റെ ഭരണത്തില്‍ രണ്ടാമത്തെ വ്യവസായിയാണ് ആത്മഹത്യ ചെയ്യുന്നത്. സിപിഎമ്മിലെ വിഭാഗീയതയാണ് ആത്മഹത്യക്കു കാരണം. ഉദ്യോഗസ്ഥരെ ബലിയാടാക്കി നഗരസഭ ചെയര്‍പേഴ്സണെ രക്ഷിക്കാനാണ് ശ്രമം. ചെയര്‍പേഴ്സൺ കാണിച്ച ധിക്കാരവും ധാര്‍ഷ്ട്യവും ആത്മഹത്യക്കു കാരണമായി- ചെന്നിത്തല പറഞ്ഞു.
സ്വന്തം പാര്ട്ടിക്കാരന് ഇത്തരം അനുഭവമാണ് ഉണ്ടായതെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്തായിരിക്കും. കേസ് ഡിവൈഎസ്പി അന്വേഷിച്ചിട്ട് കാര്യമില്ല. സ്വാധീനം ചെലുത്താന്വേണ്ടിയാണ് ഡിവൈഎസ്പിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നത്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. യഥാര്‍ഥ കുറ്റവാളി നഗരസഭ ചെയര്‍പേഴ്സണ്‍ തന്നെയാണ്. അവരെ സംരക്ഷിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതികരിക്കും. സാജന്റെ കൺവൻഷൻ സെന്ററിന് എത്രയുംവേഗം അന്തിമാനുമതി നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സാജന്റെ കൺവൻഷൻ സെന്ററിന് എത്രയുംവേഗം അന്തിമ അനുമതി നൽകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രി എ.സി. മൊയ്തീനോട് ആവശ്യപ്പെട്ടു. പ്രവാസി വ്യവസായിയുടെ വീട്ടിൽ സന്ദർശനം നടത്തിയശേഷം മന്ത്രിയെ ഫോണിൽ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എത്രയുംവേഗം നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി പ്രതിപക്ഷ നേതാവ് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രവാസലോകത്തിന് ആശങ്ക ഉയര്‍ത്തുന്ന സംഭവമാണ് സാജന്റെ ആത്മഹത്യ. ഈ സര്‍ക്കാരിന്റെ ഭരണത്തില്‍ രണ്ടാമത്തെ വ്യവസായിയാണ് ആത്മഹത്യ ചെയ്യുന്നത്. സിപിഎമ്മിലെ വിഭാഗീയതയാണ് ആത്മഹത്യക്കു കാരണം. ഉദ്യോഗസ്ഥരെ ബലിയാടാക്കി നഗരസഭ ചെയര്‍പേഴ്സണെ രക്ഷിക്കാനാണ് ശ്രമം. ചെയര്‍പേഴ്സൺ കാണിച്ച ധിക്കാരവും ധാര്‍ഷ്ട്യവും ആത്മഹത്യക്കു കാരണമായി- ചെന്നിത്തല പറഞ്ഞു.
സ്വന്തം പാര്ട്ടിക്കാരന് ഇത്തരം അനുഭവമാണ് ഉണ്ടായതെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്തായിരിക്കും. കേസ് ഡിവൈഎസ്പി അന്വേഷിച്ചിട്ട് കാര്യമില്ല. സ്വാധീനം ചെലുത്താന്വേണ്ടിയാണ് ഡിവൈഎസ്പിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നത്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. യഥാര്‍ഥ കുറ്റവാളി നഗരസഭ ചെയര്‍പേഴ്സണ്‍ തന്നെയാണ്. അവരെ സംരക്ഷിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതികരിക്കും. സാജന്റെ കൺവൻഷൻ സെന്ററിന് എത്രയുംവേഗം അന്തിമാനുമതി നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സാജന്റെ കൺവൻഷൻ സെന്ററിന് എത്രയുംവേഗം അന്തിമ അനുമതി നൽകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രി എ.സി. മൊയ്തീനോട് ആവശ്യപ്പെട്ടു. പ്രവാസി വ്യവസായിയുടെ വീട്ടിൽ സന്ദർശനം നടത്തിയശേഷം മന്ത്രിയെ ഫോണിൽ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എത്രയുംവേഗം നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി പ്രതിപക്ഷ നേതാവ് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.