കണ്ണൂർ: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയെക്കുറിച്ച് പ്രത്യേക പോലീസ് സംഘം അന്വേഷണം തുടങ്ങി. കണ്ണൂർ നാര്‍കോട്ടിക് ഡിവൈഎസ്പി വി.എ. കൃഷ്ണദാസിന്റെ നേതൃത്വത്തിൽ വളപട്ടണം സിഐ എം. കൃഷ്ണൻ, എസ്ഐ വിജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജീവൻ, ഗിരീശൻ എന്നിവരടക്കം ആറംഗസംഘമാണ് അന്വേഷണം നടത്തുക. ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി.കെ. ശ്യാമളയെ വിളിച്ചുവരുത്തി അന്വേഷണസംഘം മൊഴിയെടുക്കും. കൂടാതെ സാജന്റെ ഭാര്യ ബീന, സസ്പെന്‍ഷനിലായ നാല് ഉദ്യോഗസ്ഥർ എന്നിവരിൽനിന്നും മൊഴിയെടുക്കും.
സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് ശനിയാഴ്ച ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. സംഘം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിനെ സന്ദര്‍ശിച്ച് നിലവിലുള്ള അന്വേഷണപുരോഗതി വിലയിരുത്തി. നിലവില്‍ കേസ് അന്വേഷിച്ചിരുന്ന വളപട്ടണം സിഐ കേസ് ഫയലുകളും മൊഴിപ്പകര്‍പ്പും അടക്കമുളള രേഖകള്‍ പുതിയ അന്വേഷണസംഘത്തിന് കൈമാറും.
സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് ശനിയാഴ്ച ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. സംഘം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിനെ സന്ദര്‍ശിച്ച് നിലവിലുള്ള അന്വേഷണപുരോഗതി വിലയിരുത്തി. നിലവില്‍ കേസ് അന്വേഷിച്ചിരുന്ന വളപട്ടണം സിഐ കേസ് ഫയലുകളും മൊഴിപ്പകര്‍പ്പും അടക്കമുളള രേഖകള്‍ പുതിയ അന്വേഷണസംഘത്തിന് കൈമാറും.