തിരുവനന്തപുരം: പട്ടികജാതി- വർഗ വിഭാഗത്തിൽപ്പെട്ടവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിനും അവ പരിഹരിക്കുന്നതിനും വേണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ തലത്തിൽ രൂപീകരിച്ചിരുന്ന സംവിധാനം ഇനിമുതൽ സബ് ഡിവിഷൻ തലത്തിൽ പ്രവർത്തിക്കും. സർക്കിൾ ഓഫീസ് സംവിധാനം ഉപേക്ഷിക്കുകയും ഇൻസ്പെക്ടർമാരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി നിയോഗിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു.
ഇനി മുതൽ ഡിവൈഎസ്പി അഥവാ അസിസ്റ്റന്റ് കമ്മീഷണറായിരിക്കും സമിതി അധ്യക്ഷൻ. അധികാര പരിധിയിലുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, പട്ടികജാതി വർഗ വിഭാഗത്തിൽപ്പെട്ട പ്രമുഖർ, സംഘടന പ്രതിനിധികൾ, ഈ വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളുടെ പ്രതിനിധികൾ എന്നിവർ അംഗങ്ങളായിരിക്കും. സമിതി മൂന്നുമാസത്തിലൊരിക്കൽ വീതം യോഗം ചേരും. യോഗത്തിന്റെ നടപടി കുറിപ്പ് ജില്ലാ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ ചുമതലയുള്ള ഡിവൈഎസ്പിക്കു നൽകണം.
ഇനി മുതൽ ഡിവൈഎസ്പി അഥവാ അസിസ്റ്റന്റ് കമ്മീഷണറായിരിക്കും സമിതി അധ്യക്ഷൻ. അധികാര പരിധിയിലുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, പട്ടികജാതി വർഗ വിഭാഗത്തിൽപ്പെട്ട പ്രമുഖർ, സംഘടന പ്രതിനിധികൾ, ഈ വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളുടെ പ്രതിനിധികൾ എന്നിവർ അംഗങ്ങളായിരിക്കും. സമിതി മൂന്നുമാസത്തിലൊരിക്കൽ വീതം യോഗം ചേരും. യോഗത്തിന്റെ നടപടി കുറിപ്പ് ജില്ലാ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ ചുമതലയുള്ള ഡിവൈഎസ്പിക്കു നൽകണം.