കോട്ടയം: വിലയിടിവിൽ നട്ടംതിരിയുന്ന റബർ കർഷകരുടെ ശക്തീകരണത്തിനു ടയർനിർമാണം ഉൾപ്പെടെ ഉത്പാദനപദ്ധതികൾ ലക്ഷ്യമിട്ട് ഇന്റഗ്രേറ്റഡ് റബർ ഫാർമർ പ്രൊഡ്യൂസർ കന്പനി എന്ന പേരിൽ റബർ കർഷകരുടെ വ്യവസായ കന്പനി സ്ഥാപിതമായി.
കാർഷിക, വ്യവസായ മേഖലകളിലെ പ്രമുഖരുടെ സാങ്കേതിക സഹായത്തിലും മേൽനോട്ടത്തിലും ഗ്രാമീണ കർഷകരുടെ കൂട്ടായ്മയായ റബർ പ്രൊഡ്യൂസേഴ്സ് കന്പനികൾ (ആർപിഎസ്)സംഘടിച്ചാണ് റബർ മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കാൻ പാലാ കേന്ദ്രമായി കന്പനി രൂപീകരിച്ചിരിക്കുന്നത്. നാലായിരത്തോളം ആർപിഎസുകൾ കൈകോർക്കുമെന്നാണു സൂചന.
ആദായം കർഷകർക്ക്
കർഷകരിൽനിന്നു തന്നെ മൂലധനം സ്വരൂപിച്ചു റബർ ഉത്പന്നങ്ങളുണ്ടാക്കി വിറ്റഴിച്ച് ആദായം ഓഹരി ഉടമകളായ കർഷകർക്കു വീതിച്ചുനൽകും. റബർ കൃഷി നിലനിർത്താനും ആദായകരമാക്കാനും രാഷ്ട്രീയസമര സമ്മർദ ശൈലിക്കു പകരം പ്രഫഷണൽ ബിസിനസ് മാനേജ്മെന്റ് ശൈലിയാണ് ഈ കർഷക കൂട്ടായ്മ സ്വീകരിക്കുന്നത്. ഉത്പാദകരായ കർഷകരെ നിർമാതാക്കളാക്കുക എന്നതാണ് കന്പനിയുടെ അടിസ്ഥാനലക്ഷ്യം. വി.എൻ. കൃഷ്ണപിള്ള (കുറുങ്കണ്ണി, കാഞ്ഞിരപ്പള്ളി), എം.കെ. ഗോപാലകൃഷ്ണൻനായർ (ഇലയ്ക്കാട്), ജോസ് മാത്യു (പേരാമംഗലം), ബിന്നി മാത്യു ( ഐങ്കൊന്പ്), സജി കുര്യാക്കോസ് ( കാക്കൊന്പ്) എന്നീ ആർപിഎസ് പ്രസിഡന്റുമാരാണ് റബർ കർഷക കന്പനിയുടെ ഡയറക്ടർമാർ.
ടയർ വരുന്നു
ഇന്ത്യൻ റബറിന്റെ 70 ശതമാനവും ടയർ വ്യവസായത്തിൽ ഉപയോഗിക്കുന്ന സാഹചര്യത്തിൽ ആദ്യഘട്ടമായി ഇരുചക്ര-മുച്ചക്ര ടയർ നിർമാണത്തിനും ഒരുക്കം തുടങ്ങി. പ്രവർത്തനം മുടങ്ങിക്കിടക്കുന്ന ഒരു ടയർ ഫാക്ടറി വാങ്ങാനുള്ള നടപടി അവസാന ഘട്ടത്തിലാണ്. എട്ട് ഏക്കർ സ്ഥലത്ത് 80,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ചിരിക്കുന്ന ഫാക്ടറിയും നിലവിലുള്ള യന്ത്രങ്ങളും വാങ്ങാൻ 40 കോടി രൂപ ഉടൻ സമാഹരിക്കും. സംസ്ഥാന സർക്കാർ അടുത്തയിടെ സ്ഥാപിച്ച കേരള റബർ ലിമിറ്റഡ് എന്ന കന്പനിയുമായി സഹകരിച്ച് റബർ അധിഷ്ഠിത ഉത്പന്ന നിർമാണം വിപുലമാക്കാനും ആലോചനയുണ്ട്.
ഓഹരി വാങ്ങും
കന്പനിയുടെ വ്യവസായ ആവശ്യത്തിനുള്ള മൂലധനം കർഷകരിൽനിന്ന് ഓഹരിനിക്ഷേപമായി വാങ്ങും. അര ഏക്കറിൽ കുറയാതെ റബർ കൃഷിയുള്ളവർക്കു കന്പനിയിൽ അംഗമാകാം.
സംസ്ഥാനത്തെ റബർ ഉത്പാദകരിൽ 90 ശതമാനവും ചെറുകിട നാമമാത്ര കർഷരായിരിക്കെ രണ്ടു വർഷമായി തുടരുന്ന വിലയിടിവിനെത്തുടർന്ന് 40 ശതമാനം കർഷകരും ടാപ്പിംഗ് നിർത്തി.
കർഷകർ വലിയ നഷ്ടത്തിലും തകർച്ചയിലും കഴിയുന്പോഴും റബർ അധിഷ്ഠിത വ്യവസായികൾ വൻലാഭം കൊയ്യുന്ന സ്ഥിതിയാണ്. സ്വാഭാവിക റബറിന്റെ 70 ശതമാനവും ഉപയോഗിക്കുകയും വില നിയന്ത്രിക്കുകയും ചെയ്യുന്ന ടയർ കന്പനികളുടെ ലാഭം ഓരോ വർഷവും കുത്തനെ ഉയരുകയാണ്.
ഇന്ത്യയിലെ 39 ടയർ കന്പനികളുടെ പ്രതിവർഷ ലാഭം 50,000 കോടി രൂപയാണ്. ഇന്ത്യൻ വിപണിയിൽ പ്രതിവർഷം ഒൻപതു കോടി ഇരുചക്ര-മുച്ചക്ര ടയറുകളാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. റബർ വില ഇടിച്ചുകൊണ്ടു ടയർ കന്പനികളുണ്ടാക്കുന്ന അമിതലാഭം കർഷകരുടെ അധ്വാനത്തിന്റെയും മുതൽമുടക്കിന്റെയും ഫലമാണ്.
16 ലക്ഷം ടയറുകൾ
റബർ കർഷകരുടെ പുതിയ ടയർ കന്പനി വാർഷിക ഉത്പാദനമായി തുടക്കത്തിൽ ലക്ഷ്യമിടുന്നത് 16.5 ലക്ഷം ടയറുകളാണ്. ഇന്ത്യൻ ടയർ വിപണിയിലെ രണ്ടു ശതമാനം ടയറുകൾ സ്വന്തമായി ഉത്പാദിപ്പിച്ചു വിറ്റഴിച്ചാൽ പോലും കർഷകരുടെ കന്പനി ലാഭത്തിൽ പ്രവർത്തിക്കുമെന്നാണ് ഇതിനു ചുക്കാൻപിടിക്കുന്നവരുടെ കണക്കുകൂട്ടൽ.
അന്താരാഷ്ട്ര വാണിജ്യകരാറുകളും വ്യവസായ ലോബിയുടെ സംഘടിത ചൂഷണവും തുടരുന്ന സാഹചര്യത്തിൽ കർഷകർ കന്പനികളുടെ സാരഥികളായി ഉത്പന്നം തയാറാക്കി വിപണം ചെയ്യുക എന്ന ലക്ഷ്യത്തിലേക്കാണ് നാലായിരത്തോളം വരുന്ന ആർപിഎസുകൾ ഇത്തരത്തിൽ സംഘടിക്കുന്നത്. പ്രമുഖ ടയർ കന്പനികളിൽനിന്നു വിരമിച്ച മാനേജർമാരും റബറധിഷ്ഠിത വ്യവസായ മേഖലയിൽ പ്രവർത്തിച്ചു പരിചയമുള്ള സാങ്കേതിക, ബിസിനസ്, കയറ്റുമതി രംഗത്തെ പ്രഗല്ഭരും ഇന്റഗ്രേറ്റഡ് റബർ ഫാർമർ പ്രൊഡ്യൂസേഴ്സ് കന്പനിയുടെ ഉപദേശകരായുണ്ട്. പാലാ ന്യൂ ബസാർ റോഡിലെ കോളുതറ ബിൽഡിംഗിലാണ് കന്പനിയുടെ കേന്ദ്ര ഓഫീസ് പ്രവർത്തിക്കുന്നത്. റബർ മേഖല വൻപ്രതിസന്ധിയിലാവുകയും കർഷകർ കടക്കെണിയിൽ ഉഴലുകയും ചെയ്യുന്ന സാഹചര്യത്തിൽ ഉത്പന്ന നിർമാണത്തിലേക്കു തിരിഞ്ഞ് നേട്ടമുണ്ടാക്കുക മാത്രമാണ് പ്രായോഗികമെന്നും കർഷകർ സംഘടിക്കാതെ റബർ കൃഷി തുടരാനാവില്ലെന്നും കന്പനി ചെയർമാൻ വി.എൻ. കൃഷ്ണപിള്ളയും വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജേക്കബ് മാത്യുവും പറഞ്ഞു.
റെജി ജോസഫ്
കാർഷിക, വ്യവസായ മേഖലകളിലെ പ്രമുഖരുടെ സാങ്കേതിക സഹായത്തിലും മേൽനോട്ടത്തിലും ഗ്രാമീണ കർഷകരുടെ കൂട്ടായ്മയായ റബർ പ്രൊഡ്യൂസേഴ്സ് കന്പനികൾ (ആർപിഎസ്)സംഘടിച്ചാണ് റബർ മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കാൻ പാലാ കേന്ദ്രമായി കന്പനി രൂപീകരിച്ചിരിക്കുന്നത്. നാലായിരത്തോളം ആർപിഎസുകൾ കൈകോർക്കുമെന്നാണു സൂചന.
ആദായം കർഷകർക്ക്
കർഷകരിൽനിന്നു തന്നെ മൂലധനം സ്വരൂപിച്ചു റബർ ഉത്പന്നങ്ങളുണ്ടാക്കി വിറ്റഴിച്ച് ആദായം ഓഹരി ഉടമകളായ കർഷകർക്കു വീതിച്ചുനൽകും. റബർ കൃഷി നിലനിർത്താനും ആദായകരമാക്കാനും രാഷ്ട്രീയസമര സമ്മർദ ശൈലിക്കു പകരം പ്രഫഷണൽ ബിസിനസ് മാനേജ്മെന്റ് ശൈലിയാണ് ഈ കർഷക കൂട്ടായ്മ സ്വീകരിക്കുന്നത്. ഉത്പാദകരായ കർഷകരെ നിർമാതാക്കളാക്കുക എന്നതാണ് കന്പനിയുടെ അടിസ്ഥാനലക്ഷ്യം. വി.എൻ. കൃഷ്ണപിള്ള (കുറുങ്കണ്ണി, കാഞ്ഞിരപ്പള്ളി), എം.കെ. ഗോപാലകൃഷ്ണൻനായർ (ഇലയ്ക്കാട്), ജോസ് മാത്യു (പേരാമംഗലം), ബിന്നി മാത്യു ( ഐങ്കൊന്പ്), സജി കുര്യാക്കോസ് ( കാക്കൊന്പ്) എന്നീ ആർപിഎസ് പ്രസിഡന്റുമാരാണ് റബർ കർഷക കന്പനിയുടെ ഡയറക്ടർമാർ.
ടയർ വരുന്നു
ഇന്ത്യൻ റബറിന്റെ 70 ശതമാനവും ടയർ വ്യവസായത്തിൽ ഉപയോഗിക്കുന്ന സാഹചര്യത്തിൽ ആദ്യഘട്ടമായി ഇരുചക്ര-മുച്ചക്ര ടയർ നിർമാണത്തിനും ഒരുക്കം തുടങ്ങി. പ്രവർത്തനം മുടങ്ങിക്കിടക്കുന്ന ഒരു ടയർ ഫാക്ടറി വാങ്ങാനുള്ള നടപടി അവസാന ഘട്ടത്തിലാണ്. എട്ട് ഏക്കർ സ്ഥലത്ത് 80,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ചിരിക്കുന്ന ഫാക്ടറിയും നിലവിലുള്ള യന്ത്രങ്ങളും വാങ്ങാൻ 40 കോടി രൂപ ഉടൻ സമാഹരിക്കും. സംസ്ഥാന സർക്കാർ അടുത്തയിടെ സ്ഥാപിച്ച കേരള റബർ ലിമിറ്റഡ് എന്ന കന്പനിയുമായി സഹകരിച്ച് റബർ അധിഷ്ഠിത ഉത്പന്ന നിർമാണം വിപുലമാക്കാനും ആലോചനയുണ്ട്.
ഓഹരി വാങ്ങും
കന്പനിയുടെ വ്യവസായ ആവശ്യത്തിനുള്ള മൂലധനം കർഷകരിൽനിന്ന് ഓഹരിനിക്ഷേപമായി വാങ്ങും. അര ഏക്കറിൽ കുറയാതെ റബർ കൃഷിയുള്ളവർക്കു കന്പനിയിൽ അംഗമാകാം.
സംസ്ഥാനത്തെ റബർ ഉത്പാദകരിൽ 90 ശതമാനവും ചെറുകിട നാമമാത്ര കർഷരായിരിക്കെ രണ്ടു വർഷമായി തുടരുന്ന വിലയിടിവിനെത്തുടർന്ന് 40 ശതമാനം കർഷകരും ടാപ്പിംഗ് നിർത്തി.
കർഷകർ വലിയ നഷ്ടത്തിലും തകർച്ചയിലും കഴിയുന്പോഴും റബർ അധിഷ്ഠിത വ്യവസായികൾ വൻലാഭം കൊയ്യുന്ന സ്ഥിതിയാണ്. സ്വാഭാവിക റബറിന്റെ 70 ശതമാനവും ഉപയോഗിക്കുകയും വില നിയന്ത്രിക്കുകയും ചെയ്യുന്ന ടയർ കന്പനികളുടെ ലാഭം ഓരോ വർഷവും കുത്തനെ ഉയരുകയാണ്.
ഇന്ത്യയിലെ 39 ടയർ കന്പനികളുടെ പ്രതിവർഷ ലാഭം 50,000 കോടി രൂപയാണ്. ഇന്ത്യൻ വിപണിയിൽ പ്രതിവർഷം ഒൻപതു കോടി ഇരുചക്ര-മുച്ചക്ര ടയറുകളാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. റബർ വില ഇടിച്ചുകൊണ്ടു ടയർ കന്പനികളുണ്ടാക്കുന്ന അമിതലാഭം കർഷകരുടെ അധ്വാനത്തിന്റെയും മുതൽമുടക്കിന്റെയും ഫലമാണ്.
16 ലക്ഷം ടയറുകൾ
റബർ കർഷകരുടെ പുതിയ ടയർ കന്പനി വാർഷിക ഉത്പാദനമായി തുടക്കത്തിൽ ലക്ഷ്യമിടുന്നത് 16.5 ലക്ഷം ടയറുകളാണ്. ഇന്ത്യൻ ടയർ വിപണിയിലെ രണ്ടു ശതമാനം ടയറുകൾ സ്വന്തമായി ഉത്പാദിപ്പിച്ചു വിറ്റഴിച്ചാൽ പോലും കർഷകരുടെ കന്പനി ലാഭത്തിൽ പ്രവർത്തിക്കുമെന്നാണ് ഇതിനു ചുക്കാൻപിടിക്കുന്നവരുടെ കണക്കുകൂട്ടൽ.
അന്താരാഷ്ട്ര വാണിജ്യകരാറുകളും വ്യവസായ ലോബിയുടെ സംഘടിത ചൂഷണവും തുടരുന്ന സാഹചര്യത്തിൽ കർഷകർ കന്പനികളുടെ സാരഥികളായി ഉത്പന്നം തയാറാക്കി വിപണം ചെയ്യുക എന്ന ലക്ഷ്യത്തിലേക്കാണ് നാലായിരത്തോളം വരുന്ന ആർപിഎസുകൾ ഇത്തരത്തിൽ സംഘടിക്കുന്നത്. പ്രമുഖ ടയർ കന്പനികളിൽനിന്നു വിരമിച്ച മാനേജർമാരും റബറധിഷ്ഠിത വ്യവസായ മേഖലയിൽ പ്രവർത്തിച്ചു പരിചയമുള്ള സാങ്കേതിക, ബിസിനസ്, കയറ്റുമതി രംഗത്തെ പ്രഗല്ഭരും ഇന്റഗ്രേറ്റഡ് റബർ ഫാർമർ പ്രൊഡ്യൂസേഴ്സ് കന്പനിയുടെ ഉപദേശകരായുണ്ട്. പാലാ ന്യൂ ബസാർ റോഡിലെ കോളുതറ ബിൽഡിംഗിലാണ് കന്പനിയുടെ കേന്ദ്ര ഓഫീസ് പ്രവർത്തിക്കുന്നത്. റബർ മേഖല വൻപ്രതിസന്ധിയിലാവുകയും കർഷകർ കടക്കെണിയിൽ ഉഴലുകയും ചെയ്യുന്ന സാഹചര്യത്തിൽ ഉത്പന്ന നിർമാണത്തിലേക്കു തിരിഞ്ഞ് നേട്ടമുണ്ടാക്കുക മാത്രമാണ് പ്രായോഗികമെന്നും കർഷകർ സംഘടിക്കാതെ റബർ കൃഷി തുടരാനാവില്ലെന്നും കന്പനി ചെയർമാൻ വി.എൻ. കൃഷ്ണപിള്ളയും വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജേക്കബ് മാത്യുവും പറഞ്ഞു.
റെജി ജോസഫ്