+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജിക്കാര്യം പാർട്ടി തീരുമാനിക്കും: ശ്യാമള

തളിപ്പറമ്പ്: രാജി സംബന്ധിച്ചു തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമാണെന്ന് ആന്തൂർ നഗരസഭാധ്യക്ഷ പി.കെ. ശ്യാമ
രാജിക്കാര്യം പാർട്ടി തീരുമാനിക്കും: ശ്യാമള
തളിപ്പറമ്പ്: രാജി സംബന്ധിച്ചു തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമാണെന്ന് ആന്തൂർ നഗരസഭാധ്യക്ഷ പി.കെ. ശ്യാമള. രാജിവയ്ക്കുന്നുവെന്ന വിവരമറിഞ്ഞെത്തിയ വാർത്താലേഖകരോടു സംസാരിക്കുകയായിരുന്നു അവർ. അധ്യക്ഷസ്ഥാനം നൽകിയതു പാർട്ടിയാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനവും പാർട്ടിയുടേതായിരിക്കും.

സാജന്‍റെ പ്രശ്നത്തിൽ ആദ്യഘട്ടത്തിൽ മാത്രമാണ് പി. ജയരാജൻ ഇടപെട്ടത്. സാജനെ രണ്ടുതവണ മാത്രമാണു കണ്ടത്. ഈ കസേരയിൽ ഇരിക്കുന്ന കാലത്തോളം ലൈസൻസും നമ്പറും തരില്ലെന്നു താൻ പറഞ്ഞിട്ടില്ലെന്നും പി.കെ. ശ്യാമള പറഞ്ഞു. ചെയർപേഴ്സൺ വിചാരിച്ചാൽ ഇക്കാര്യങ്ങൾ കൊടുക്കാനോ കൊടുക്കാതിരിക്കാനോ സാധിക്കില്ല.

ഏരിയാ കമ്മിറ്റി അംഗമായ പ്രസാദിനോടൊപ്പമാണ് സാജൻ തന്നെ കാണാൻ വന്നത്. ആ സന്ദർഭത്തിൽ താൻ ഇത്തരത്തിൽ സംസാരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്നും അവർ ചോദിച്ചു. സിപിഎം ചർച്ച ചെയ്താണു കാര്യങ്ങൾ തീരുമാനിക്കുന്നത്. തന്‍റെ വ്യക്തിവൈരാഗ്യമാണ് മരണത്തിനുപിന്നിലെന്ന സാജന്‍റെ ഭാര്യയുടെ വാക്കുകൾ അവരുടെ മാനസികമായ വിഷമത്തിൽ ഉണ്ടായതായിരിക്കാമെന്നും ശ്യാമള പ്രതികരിച്ചു.

മരണം വേദനാജനകമാണെന്നും അതിൽ ദുഃഖമുണ്ടെന്നും തന്‍റെ ഭാഗത്തുനിന്ന് യാതൊരു തെറ്റുമുണ്ടായിട്ടില്ലെന്നും ഏതുതരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുകയാണെന്നും പി.കെ. ശ്യാമള പറഞ്ഞു.

ഇക്കോ പാർക്ക് നടത്തിപ്പുമായി ബന്ധമില്ല: നഗരസഭ

തളിപ്പറമ്പ്: വെള്ളിക്കീൽ ഇക്കോപാർക്ക് നടത്തിപ്പുമായി ആന്തൂർ നഗരസഭയ്ക്കു ബന്ധമില്ലെന്ന് ചെയർപേഴ്സൺ പി.കെ. ശ്യാമള. പാർക്ക് പൂർണമായും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ നിയന്ത്രണത്തിലാണ്. ഇക്കോ പാർക്കിലെ സംരംഭകയായ കെ. സുഗില തന്നെക്കുറിച്ച് ഉന്നയിച്ച ആരോപണങ്ങളോടു പ്രതികരിക്കുകയായിരുന്നു പി.കെ. ശ്യാമള.

10,000 രൂപ സംഭാവന ചോദിച്ചിട്ടു കൊടുക്കാത്തതിനാലാണ് തന്‍റെ സംരംഭത്തിനെതിരേ നഗരസഭ പ്രവർത്തിച്ചതെന്ന സുഗിലയുടെ ആരോപണം ശ്യാമള നിഷേധിച്ചു. ആന്തൂരിൽ നൂറുകണക്കിന് വ്യവസായ സംരംഭങ്ങൾ ഉണ്ടെന്നും ആരോടും സംഭാവന ആവശ്യപ്പെട്ടിട്ടില്ലെന്നും ശ്യാമള പറഞ്ഞു.

റോഡരികിൽ പെട്ടിക്കട സ്ഥാപിക്കുന്നതിന് സുഗില നഗരസഭയുടെ അംഗീകാരം ആവശ്യപ്പെട്ടപ്പോൾ അപേക്ഷ നൽകിയാൽ പരിഗണിക്കാൻ ശ്രമിക്കാമെന്നു മാത്രമാണ് പറഞ്ഞതെന്നും ശ്യാമള പ്രതികരിച്ചു.