തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിലുള്ള ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണ സ്വാമിക്കു സിവിൽ സർവീസിൽ നിന്നു നിർബന്ധിത വിരമിക്കൽ നൽകണമെന്നു ശിപാർശ ചെയ്യുന്ന ഫയൽ മുഖ്യമന്ത്രി മടക്കി അയച്ചു. നാലു ചോദ്യങ്ങൾ ഉന്നയിച്ചാണു ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നത തല സമിതിക്കു മുഖ്യമന്ത്രി പിണറായി വിജയൻ ഫയൽ മടക്കി അയച്ചത്.
നാളികേര വികസന ബോർഡ് ചെയർമാനായി കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന രാജു നാരായണ സ്വാമിയുടെ ഡെപ്യൂട്ടേഷൻ നേരത്തെ അവസാനിപ്പിച്ചപ്പോൾ അദ്ദേഹം അതിനെതിരെ കേസിനു പോയോ? ഇതു സംബന്ധിച്ച് എന്തെങ്കിലും ഉത്തരവുകൾ നിലവിലുണ്ടോ? ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ചപ്പോൾ സംസ്ഥാന സർക്കാരിനു എന്തെങ്കിലും കത്തു നൽകിയിട്ടുണ്ടോ? അദ്ദേഹത്തിന്റെ കോൺഫിഡൻഷൽ റിക്കാർഡിൽ പല പ്രതികൂല പരാമർശങ്ങളുമുണ്ട്, അതു നീക്കുന്നതിന് അദ്ദേഹം അപ്പീൽ നൽകിയിട്ടുണ്ടോ? ഈ നാലു കാര്യങ്ങളിലും വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണു ഫയൽ മടക്കി അയച്ചത്. ഇതോടെ രാജു നാരായണസ്വാമിക്കെതിരേയുള്ള നടപടി നീളുമെന്ന് ഉറപ്പായി.
നാളികേര വികസന ബോർഡ് ചെയർമാനായി കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന രാജു നാരായണ സ്വാമിയുടെ ഡെപ്യൂട്ടേഷൻ നേരത്തെ അവസാനിപ്പിച്ചപ്പോൾ അദ്ദേഹം അതിനെതിരെ കേസിനു പോയോ? ഇതു സംബന്ധിച്ച് എന്തെങ്കിലും ഉത്തരവുകൾ നിലവിലുണ്ടോ? ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ചപ്പോൾ സംസ്ഥാന സർക്കാരിനു എന്തെങ്കിലും കത്തു നൽകിയിട്ടുണ്ടോ? അദ്ദേഹത്തിന്റെ കോൺഫിഡൻഷൽ റിക്കാർഡിൽ പല പ്രതികൂല പരാമർശങ്ങളുമുണ്ട്, അതു നീക്കുന്നതിന് അദ്ദേഹം അപ്പീൽ നൽകിയിട്ടുണ്ടോ? ഈ നാലു കാര്യങ്ങളിലും വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണു ഫയൽ മടക്കി അയച്ചത്. ഇതോടെ രാജു നാരായണസ്വാമിക്കെതിരേയുള്ള നടപടി നീളുമെന്ന് ഉറപ്പായി.