തിരുവനന്തപുരം: കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന ചെന്നൈ നഗരത്തിൽ കൂടുതൽ കുടിവെള്ളം എത്തിക്കണമെന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ പരിശോധിച്ചു വരുന്നു. കൂടുതൽ വെള്ളം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു തമിഴ്നാട് മുഖ്യമന്ത്രി വീണ്ടും കത്തയച്ച സാഹചര്യത്തിലാണിത്.
ചെന്നൈ നഗരത്തിലേക്ക് പ്രതിദിനം കേരളം 20 ലക്ഷം ലിറ്റർ വെള്ളം വീതം എത്തിക്കാമെന്ന് അറിയിച്ചു സംസ്ഥാനം,തമിഴ്നാട് മുഖ്യമന്ത്രിക്കു നേരത്തെ കത്തു നൽകിയിരുന്നു.
തുടക്കത്തിൽ കേരളത്തിന്റെ നിർദേശം നിരസിച്ചു കൊണ്ടു തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മറുപടി നൽകി. എന്നാൽ, തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാവ് അടക്കം കേരളത്തിന്റെ നിർദേശത്തെ സ്വാഗതം ചെയ്തു. തുടർന്നു തമിഴ്നാട് സർക്കാരും നിലപാടു മാറ്റി. കൂടുതൽ വെള്ളം നൽകണമെന്നും മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഉയരം 152 അടിയാക്കി ഉയർത്തണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു.
എന്നാൽ, മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായ സാഹചര്യത്തിൽ ഇക്കാര്യത്തിൽ പിന്നീടു തീരുമാനമെടുക്കും.
ചെന്നൈ നഗരത്തിലേക്ക് പ്രതിദിനം കേരളം 20 ലക്ഷം ലിറ്റർ വെള്ളം വീതം എത്തിക്കാമെന്ന് അറിയിച്ചു സംസ്ഥാനം,തമിഴ്നാട് മുഖ്യമന്ത്രിക്കു നേരത്തെ കത്തു നൽകിയിരുന്നു.
തുടക്കത്തിൽ കേരളത്തിന്റെ നിർദേശം നിരസിച്ചു കൊണ്ടു തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മറുപടി നൽകി. എന്നാൽ, തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാവ് അടക്കം കേരളത്തിന്റെ നിർദേശത്തെ സ്വാഗതം ചെയ്തു. തുടർന്നു തമിഴ്നാട് സർക്കാരും നിലപാടു മാറ്റി. കൂടുതൽ വെള്ളം നൽകണമെന്നും മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഉയരം 152 അടിയാക്കി ഉയർത്തണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു.
എന്നാൽ, മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായ സാഹചര്യത്തിൽ ഇക്കാര്യത്തിൽ പിന്നീടു തീരുമാനമെടുക്കും.