നിലമ്പൂർ: പി.വി. അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിലുള്ള തടയണ പൊളിക്കുന്നതിന്റെ വേഗം കൂട്ടി. അവധി ദിവസമായ ഇന്നും പൊളിക്കുന്നത് തുടരും. രണ്ടുദിവസം കൊണ്ട് ഡാമിന്റെ 15 ശതമാനം ഭാഗം പൊളിച്ചു. തടയണ മുഴുവൻ പൊളിച്ചുനീക്കാൻ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.
ഏറനാട് തഹസിൽദാർ അടക്കം താലൂക്കോഫീസിലെ 15 ജീവനക്കാരാണ് പ്രദേശത്ത് ക്യാമ്പ് ചെയ്ത് ദൗത്യത്തിന് നേതൃത്വം കൊടുക്കുന്നത്. സുരക്ഷയ്ക്ക് പോലീസിനെയും ഉപയോഗിക്കുന്നുണ്ട്. വെള്ളിയാഴ്ച പ്രദേശത്തുള്ളവരിൽനിന്ന് ചെറിയ തോതിൽ എതിർപ്പുണ്ടായ സാഹചര്യത്തിലാണ് കൂടുതൽ പോലീസിനെ സ്ഥലത്തെത്തിച്ചത്. ദൗത്യത്തിനുള്ള പണം ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ടിൽനിന്നെടുക്കാനാണ് കളക്ടറുടെ നിർദ്ദേശം. തടയണ പൊളിക്കാനാവശ്യമായ ചെലവ് സ്ഥലമുടമയിൽ നിന്നീടാക്കാൻ കോടതി നിർദേശവുമുണ്ട്. അടുത്ത മാസം രണ്ടിന് തടയണ പൊളിച്ചുമാറ്റിയത് സംബന്ധിച്ചുള്ള റിപ്പോർട്ട് കളക്ടർ ഹൈക്കോടതിയിൽ സമർപ്പിക്കണം. കോടതിയുത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തടയണ പൊളിക്കുന്നത്.
ഏറനാട് തഹസിൽദാർ അടക്കം താലൂക്കോഫീസിലെ 15 ജീവനക്കാരാണ് പ്രദേശത്ത് ക്യാമ്പ് ചെയ്ത് ദൗത്യത്തിന് നേതൃത്വം കൊടുക്കുന്നത്. സുരക്ഷയ്ക്ക് പോലീസിനെയും ഉപയോഗിക്കുന്നുണ്ട്. വെള്ളിയാഴ്ച പ്രദേശത്തുള്ളവരിൽനിന്ന് ചെറിയ തോതിൽ എതിർപ്പുണ്ടായ സാഹചര്യത്തിലാണ് കൂടുതൽ പോലീസിനെ സ്ഥലത്തെത്തിച്ചത്. ദൗത്യത്തിനുള്ള പണം ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ടിൽനിന്നെടുക്കാനാണ് കളക്ടറുടെ നിർദ്ദേശം. തടയണ പൊളിക്കാനാവശ്യമായ ചെലവ് സ്ഥലമുടമയിൽ നിന്നീടാക്കാൻ കോടതി നിർദേശവുമുണ്ട്. അടുത്ത മാസം രണ്ടിന് തടയണ പൊളിച്ചുമാറ്റിയത് സംബന്ധിച്ചുള്ള റിപ്പോർട്ട് കളക്ടർ ഹൈക്കോടതിയിൽ സമർപ്പിക്കണം. കോടതിയുത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തടയണ പൊളിക്കുന്നത്.