കൊണ്ടോട്ടി: അബുദാബിയിൽനിന്നു കരിപ്പൂരിലെത്തിയ ഇത്തിഹാദ് എയർവേയ്സിന്റെ വിമാനം ലാൻഡിംഗിനിടെ തെന്നിമാറി. തലനാരിഴയ്ക്ക് അപകടം ഒഴിവായി. ഇന്നലെ പുലർച്ചെ 5.15ന് എത്തിയ ഇത്തിഹാദ് എയർവേയ്സിന്റെ ഇ.വൈ-250 വിമാനമാണ് അപകടത്തിൽപ്പെട്ടത്. നാലേമുക്കാലിനായിരുന്നു വിമാനം കരിപ്പൂരിൽ ഇറങ്ങേണ്ടിയിരുന്നത്. മൂടിക്കെട്ടിയ കാലാവസ്ഥയായതിനാൽ അഞ്ചേകാലോടെയാണ് ലാൻഡ് ചെയ്തത്. 135 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
റണ്‍വേയുടെ കിഴക്കു ഭാഗത്ത് ലാൻഡ് ചെയ്ത വിമാനം നേർരേഖ വിട്ടു വലതുവശത്തേക്ക് തെന്നിനീങ്ങി. റണ്‍വേയുടെ വശങ്ങളിൽ സ്ഥാപിച്ച ലീഡിംഗ് ലൈറ്റുകൾക്കു മുകളിലൂടെ കയറി 200 മീറ്ററോളം മാറിപ്പോയ ശേഷമാണ് റണ്‍വേയിൽ തിരികെ പ്രവേശിച്ചത്. അഞ്ച് ലീഡിംഗ് ലൈറ്റുകളും വിമാനത്തിന്റെ വലതുവശത്തെ രണ്ടു ചക്രങ്ങളും തകർന്നു. പൈലറ്റിനു വിമാനം വീണ്ടും റണ്‍വേയിൽ തിരിച്ചെത്തിക്കാനായതിനാൽ വൻദുരന്തം ഒഴിവായി. റണ്‍വേയിൽ നിശ്ചയിച്ച പരിധിക്കു പുറത്താണ് വിമാനം പ്രവേശിച്ചത്. പിന്നീട് വിമാനം റണ്‍വേ ഏപ്രണിൽ എത്തിച്ചതിനു ശേഷം യാത്രക്കാരെ പുറത്തിറക്കി. അപകടത്തിനു കാരണം പ്രതികൂല കാലാവസ്ഥയെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെയുണ്ടായ മഴയാണ് വിമാന ലാൻഡിംഗിനെ ബാധിച്ചത്.
റണ്‍വേയുടെ കിഴക്കു ഭാഗത്ത് ലാൻഡ് ചെയ്ത വിമാനം നേർരേഖ വിട്ടു വലതുവശത്തേക്ക് തെന്നിനീങ്ങി. റണ്‍വേയുടെ വശങ്ങളിൽ സ്ഥാപിച്ച ലീഡിംഗ് ലൈറ്റുകൾക്കു മുകളിലൂടെ കയറി 200 മീറ്ററോളം മാറിപ്പോയ ശേഷമാണ് റണ്‍വേയിൽ തിരികെ പ്രവേശിച്ചത്. അഞ്ച് ലീഡിംഗ് ലൈറ്റുകളും വിമാനത്തിന്റെ വലതുവശത്തെ രണ്ടു ചക്രങ്ങളും തകർന്നു. പൈലറ്റിനു വിമാനം വീണ്ടും റണ്‍വേയിൽ തിരിച്ചെത്തിക്കാനായതിനാൽ വൻദുരന്തം ഒഴിവായി. റണ്‍വേയിൽ നിശ്ചയിച്ച പരിധിക്കു പുറത്താണ് വിമാനം പ്രവേശിച്ചത്. പിന്നീട് വിമാനം റണ്‍വേ ഏപ്രണിൽ എത്തിച്ചതിനു ശേഷം യാത്രക്കാരെ പുറത്തിറക്കി. അപകടത്തിനു കാരണം പ്രതികൂല കാലാവസ്ഥയെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെയുണ്ടായ മഴയാണ് വിമാന ലാൻഡിംഗിനെ ബാധിച്ചത്.