എരുമേലി: കഞ്ചാവ് ലഹരിയിൽ യുവാവ് കോളജിന്റെ മുന്നിൽ പെൺകുട്ടിയെ പെട്രോളൊഴിച്ചു കത്തിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി പരാതി. വിദ്യാർഥികൾ കാൺകെ പെൺകുട്ടിയെ കഴുത്തിനു കുത്തിപ്പിടിച്ച ശേഷം പെട്രോൾ ഒഴിച്ചു കത്തിച്ചു കൊല്ലുമെന്നായിരുന്നു ഭീഷണി.
കരഞ്ഞുകൊണ്ടു വീട്ടിലേക്കു പോയ പെൺകുട്ടിയെ പിന്തുടർന്ന യുവാവ് ബസ് സ്റ്റാൻഡിലെത്തിയപ്പോൾ വീണ്ടും ഉപദ്രവിച്ചതായും പരാതിയുണ്ട്. നാട്ടുകാർ എത്തിയതോടെ ഓടി രക്ഷപ്പെട്ട യുവാവ് പിറ്റേന്നു വൈകുന്നേരം പെൺകുട്ടി കോളജിൽനിന്നു മടങ്ങിയെത്തുന്നതും കാത്തു ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ പോലീസിന്റെ പിടിയിലായി. പോലീസ് സ്റ്റേഷനിൽവച്ചു യുവാവ് പോലീസുകാർക്കു നേരേ വെല്ലുവിളി മുഴക്കുകയും ആക്രോശിക്കുകയും ചെയ്തു.
മുട്ടപ്പള്ളി വേലംപറമ്പിൽ ആൽവിൻ വർഗീസ്(19) ആണ് അറസ്റ്റിലായത്. രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയെയാണ് യുവാവ് നിരന്തരമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതെന്നു പോലീസ് പറഞ്ഞു. യുവാവിനെ പ്രണയിച്ചില്ലെങ്കിൽ കൊല്ലുമെന്നാണ് ഭീഷണി മുഴക്കിയിരുന്നത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ ആദ്യം യുവാവിനെ താക്കീതു ചെയ്തു വിട്ടിരുന്നെന്നു പോലീസ് പറഞ്ഞു. വീണ്ടും യുവാവിൽനിന്ന് ഉപദ്രവമുണ്ടായപ്പോൾ പരാതിയെത്തുടർന്നു പോലീസ് പിടികൂടിയിരുന്നു. ഇതിന്റെ വിരോധത്തിൽ അടുത്ത ദിവസം യുവാവ് കടന്നുപിടിക്കുകയും മുഖത്തടിക്കുകയും ചെയ്തെന്നു പെൺകുട്ടി പറയുന്നു. ഭീതി മൂലം ഇക്കാര്യം പെൺകുട്ടി വീട്ടിലറിയിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസമാണ് യുവാവ് കോളജിലും ബസ് സ്റ്റാൻഡിലും വച്ച് വീണ്ടും ഉപദ്രവിച്ചത്. ഇതേത്തുടർന്ന് പെൺകുട്ടിയുമായി ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ എത്തി വീണ്ടും പരാതി നൽകുകയായിരുന്നു.
പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഒളിവിൽ പോയ യുവാവ് ഇന്നലെ വൈകുന്നേരം പെൺകുട്ടിയെത്തുന്ന ബസ് കാത്തു നിൽക്കുന്നത് കണ്ടു നാട്ടുകാർ വിവരം പോലീസിനു കൈമാറുകയായിരുന്നു.
സ്റ്റേഷൻ ഹൗസ് ഓഫീസർ സിഐ ദിലീപ് ഖാന്റെ നേതൃത്വത്തിലാണു യുവാവിനെ പിടികൂടി അറസ്റ്റ് ചെയ്തത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതി റിമാൻഡ് ചെയ്തു.
കരഞ്ഞുകൊണ്ടു വീട്ടിലേക്കു പോയ പെൺകുട്ടിയെ പിന്തുടർന്ന യുവാവ് ബസ് സ്റ്റാൻഡിലെത്തിയപ്പോൾ വീണ്ടും ഉപദ്രവിച്ചതായും പരാതിയുണ്ട്. നാട്ടുകാർ എത്തിയതോടെ ഓടി രക്ഷപ്പെട്ട യുവാവ് പിറ്റേന്നു വൈകുന്നേരം പെൺകുട്ടി കോളജിൽനിന്നു മടങ്ങിയെത്തുന്നതും കാത്തു ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ പോലീസിന്റെ പിടിയിലായി. പോലീസ് സ്റ്റേഷനിൽവച്ചു യുവാവ് പോലീസുകാർക്കു നേരേ വെല്ലുവിളി മുഴക്കുകയും ആക്രോശിക്കുകയും ചെയ്തു.
മുട്ടപ്പള്ളി വേലംപറമ്പിൽ ആൽവിൻ വർഗീസ്(19) ആണ് അറസ്റ്റിലായത്. രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയെയാണ് യുവാവ് നിരന്തരമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതെന്നു പോലീസ് പറഞ്ഞു. യുവാവിനെ പ്രണയിച്ചില്ലെങ്കിൽ കൊല്ലുമെന്നാണ് ഭീഷണി മുഴക്കിയിരുന്നത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ ആദ്യം യുവാവിനെ താക്കീതു ചെയ്തു വിട്ടിരുന്നെന്നു പോലീസ് പറഞ്ഞു. വീണ്ടും യുവാവിൽനിന്ന് ഉപദ്രവമുണ്ടായപ്പോൾ പരാതിയെത്തുടർന്നു പോലീസ് പിടികൂടിയിരുന്നു. ഇതിന്റെ വിരോധത്തിൽ അടുത്ത ദിവസം യുവാവ് കടന്നുപിടിക്കുകയും മുഖത്തടിക്കുകയും ചെയ്തെന്നു പെൺകുട്ടി പറയുന്നു. ഭീതി മൂലം ഇക്കാര്യം പെൺകുട്ടി വീട്ടിലറിയിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസമാണ് യുവാവ് കോളജിലും ബസ് സ്റ്റാൻഡിലും വച്ച് വീണ്ടും ഉപദ്രവിച്ചത്. ഇതേത്തുടർന്ന് പെൺകുട്ടിയുമായി ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ എത്തി വീണ്ടും പരാതി നൽകുകയായിരുന്നു.
പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഒളിവിൽ പോയ യുവാവ് ഇന്നലെ വൈകുന്നേരം പെൺകുട്ടിയെത്തുന്ന ബസ് കാത്തു നിൽക്കുന്നത് കണ്ടു നാട്ടുകാർ വിവരം പോലീസിനു കൈമാറുകയായിരുന്നു.
സ്റ്റേഷൻ ഹൗസ് ഓഫീസർ സിഐ ദിലീപ് ഖാന്റെ നേതൃത്വത്തിലാണു യുവാവിനെ പിടികൂടി അറസ്റ്റ് ചെയ്തത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതി റിമാൻഡ് ചെയ്തു.