കോഴിക്കോട് : കല്ലട ബസ് സര്‍വീസിന് മോട്ടോര്‍വാഹന വകുപ്പ് ചുമത്തുന്ന പിഴ നൽകേണ്ടിവരുന്നത് യാത്രക്കാര്‍. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന കല്ലടയുടെ ഒരു ബസ് ശരാശരി 5000 രൂപ പിഴയാണ് ദിവസവും മോട്ടോര്‍വാഹനവകുപ്പില്‍ അടയ്ക്കുന്നത്. ഈ തുക പൂര്‍ണമായും യാത്രക്കാരില്‍നിന്നാണ് ഈടാക്കുന്നതെന്നാണ് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ഉദ്യോഗസ്ഥർ പറഞ്ഞത്. കല്ലട സര്‍വീസിനു പുറമേ മറ്റു ബസുകളും പിഴ അടച്ച് നിയമലംഘനം തുടരുന്നുണ്ട്.
കല്ലട ബസില്‍ നിയമലംഘനം തുടരുന്നുണ്ടെങ്കിലും നാഗാലാന്‍ഡ്, പുതുച്ചേരി രജിസ്ട്രേഷനുള്ള വാഹനങ്ങളായതിനാല്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ സാങ്കേതികമായ കാലതാമസമുണ്ട്. അതേസമയം പിഴ അടയ്ക്കാന്‍ ബസുകാര് തയാറാണെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കുന്ന നടപടി മോട്ടോര്‍വാഹനവകുപ്പ് സ്വീകരിക്കേണ്ടതില്ല എന്നാണ് നിയമം. കല്ലട ബസ് സര്‍വീസ് നടത്തുന്നത് പെര്‍മിറ്റ് ലംഘനങ്ങളോടെയാണ്. സ്റ്റേജ് കാര്യേജ് ആയിട്ടാണ് യാത്രാ നിരക്ക് ഈടാക്കുന്നത്. കെഎസ്ആര്‍ടിസി ബസുകളുടേതിനും മറ്റും സമാനമായ രീതിയില്‍ സ്റ്റേജ് കാര്യേജ് ആയി ഇത്തരം ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ പാടില്ലെന്നാണ് മോട്ടോര്‍വാഹനവകുപ്പിന്റെ നിയമം. എന്നാല്‍ ഇത് പൂര്‍ണമായും ലംഘിച്ചാണ് സര്‍വീസ് നടത്തുന്നത്. കൂടാതെ സാധനങ്ങള്‍ കയറ്റുന്നതും നിയമംലംഘിച്ചാണ്. ബംഗളുരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം വലിയതോതില്‍ സാധനങ്ങള്‍ ബസുകളില്‍ എത്തുന്നുണ്ട്. വോള്‍വോ ബസ് ആയതിനാല്‍ ഡിക്കി സ്പേസ് കൂടുതലാണ്. ഈ സ്ഥലത്താണ് സാധനങ്ങള്‍ കൂടുതലായും കയറ്റുന്നത്. ഈ രണ്ടു നിയമലംഘനങ്ങള്‍ക്കും 5000 രൂപയാണ് പിഴ ഈടാക്കുന്നത്. നിയമലംഘനത്തിന് ഒരിടത്തു പിഴ അടച്ചാല്‍ മറ്റു സ്ഥലങ്ങളിലെ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ ബസ് പരിശോധിച്ചാല്‍ വീണ്ടും പിഴ അടയ്ക്കേണ്ടതില്ല. ഒരു കുറ്റത്തിന് ഒരു ദിവസം ഒരു തവണ മാത്രമേ പിഴ ഈടാക്കാനാവൂ.
നിയമാനുസൃതം സര്‍വീസ് നടത്തുമ്പോള്‍ വന്‍ നഷ്ടമാണുണ്ടാവുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. അതിനാല്‍ പിഴ നല്കിയാലും വലിയ നഷ്ടം വരില്ല. പിഴയായി ഈടാക്കുന്ന തുക യാത്രക്കാരില്‍നിന്ന് വിവിധ കാരണങ്ങള്‍ പറഞ്ഞ് ഈടാക്കുകയാണിപ്പോള്‍ ചെയ്യുന്നത്.
കല്ലട ബസിനെതിരേ വ്യാപകമായി പരാതി ഉയരുന്നുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണത്തിന് കുറവില്ലെന്നാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്. ബുക്കിംഗ് സംവിധാനവും മറ്റുമാണ് യാത്രക്കാരെ കല്ലടയിലേക്ക് ആകര്‍ഷിക്കുന്നത്. ചില അന്തർ സംസ്ഥാന ബസുകളിൽ മയക്കുഗുളികകളും മറ്റും കടത്തിക്കൊണ്ടുവരുന്നതായും ഉദ്യോഗസ്ഥർ പറയുന്നു. വൻകിട കമ്പനികളുടെ ബസുകളിൽ രാത്രികാല പരിശോധന നടക്കാറില്ല.
കല്ലട ബസില്‍ നിയമലംഘനം തുടരുന്നുണ്ടെങ്കിലും നാഗാലാന്‍ഡ്, പുതുച്ചേരി രജിസ്ട്രേഷനുള്ള വാഹനങ്ങളായതിനാല്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ സാങ്കേതികമായ കാലതാമസമുണ്ട്. അതേസമയം പിഴ അടയ്ക്കാന്‍ ബസുകാര് തയാറാണെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കുന്ന നടപടി മോട്ടോര്‍വാഹനവകുപ്പ് സ്വീകരിക്കേണ്ടതില്ല എന്നാണ് നിയമം. കല്ലട ബസ് സര്‍വീസ് നടത്തുന്നത് പെര്‍മിറ്റ് ലംഘനങ്ങളോടെയാണ്. സ്റ്റേജ് കാര്യേജ് ആയിട്ടാണ് യാത്രാ നിരക്ക് ഈടാക്കുന്നത്. കെഎസ്ആര്‍ടിസി ബസുകളുടേതിനും മറ്റും സമാനമായ രീതിയില്‍ സ്റ്റേജ് കാര്യേജ് ആയി ഇത്തരം ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ പാടില്ലെന്നാണ് മോട്ടോര്‍വാഹനവകുപ്പിന്റെ നിയമം. എന്നാല്‍ ഇത് പൂര്‍ണമായും ലംഘിച്ചാണ് സര്‍വീസ് നടത്തുന്നത്. കൂടാതെ സാധനങ്ങള്‍ കയറ്റുന്നതും നിയമംലംഘിച്ചാണ്. ബംഗളുരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം വലിയതോതില്‍ സാധനങ്ങള്‍ ബസുകളില്‍ എത്തുന്നുണ്ട്. വോള്‍വോ ബസ് ആയതിനാല്‍ ഡിക്കി സ്പേസ് കൂടുതലാണ്. ഈ സ്ഥലത്താണ് സാധനങ്ങള്‍ കൂടുതലായും കയറ്റുന്നത്. ഈ രണ്ടു നിയമലംഘനങ്ങള്‍ക്കും 5000 രൂപയാണ് പിഴ ഈടാക്കുന്നത്. നിയമലംഘനത്തിന് ഒരിടത്തു പിഴ അടച്ചാല്‍ മറ്റു സ്ഥലങ്ങളിലെ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ ബസ് പരിശോധിച്ചാല്‍ വീണ്ടും പിഴ അടയ്ക്കേണ്ടതില്ല. ഒരു കുറ്റത്തിന് ഒരു ദിവസം ഒരു തവണ മാത്രമേ പിഴ ഈടാക്കാനാവൂ.
നിയമാനുസൃതം സര്‍വീസ് നടത്തുമ്പോള്‍ വന്‍ നഷ്ടമാണുണ്ടാവുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. അതിനാല്‍ പിഴ നല്കിയാലും വലിയ നഷ്ടം വരില്ല. പിഴയായി ഈടാക്കുന്ന തുക യാത്രക്കാരില്‍നിന്ന് വിവിധ കാരണങ്ങള്‍ പറഞ്ഞ് ഈടാക്കുകയാണിപ്പോള്‍ ചെയ്യുന്നത്.
കല്ലട ബസിനെതിരേ വ്യാപകമായി പരാതി ഉയരുന്നുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണത്തിന് കുറവില്ലെന്നാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്. ബുക്കിംഗ് സംവിധാനവും മറ്റുമാണ് യാത്രക്കാരെ കല്ലടയിലേക്ക് ആകര്‍ഷിക്കുന്നത്. ചില അന്തർ സംസ്ഥാന ബസുകളിൽ മയക്കുഗുളികകളും മറ്റും കടത്തിക്കൊണ്ടുവരുന്നതായും ഉദ്യോഗസ്ഥർ പറയുന്നു. വൻകിട കമ്പനികളുടെ ബസുകളിൽ രാത്രികാല പരിശോധന നടക്കാറില്ല.