രാജാക്കാട്: അന്താരാഷ്ട്ര കഞ്ചാവ് മാഫിയയിലെ പ്രധാന കണ്ണി ഹാഷീഷ് ഓയിലുമായി രാജാക്കാട് പോലീസിന്റെ പിടിയിലായി. കുത്തുങ്കൽ കൊച്ചുവീട്ടിൽ ബിജു(46)വാണ് ഓമ്നി വാനിൽ ഹാഷീഷ് ഓയിൽ കടത്തുന്നതിനിടയിൽ പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനവും വാഹനത്തിൽനിന്നും ഒരു കിലോ മുപ്പത്തിയഞ്ച് ഗ്രാം ഹാഷീഷ് ഓയിലും പിടിച്ചെടുത്തു.
ഇടുക്കി എസ്പിയുടെ നിർദേശത്തെതുടർന്നു ഹൈറേഞ്ച് മേഖലയിലേക്കുള്ള കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും കടന്നുവരവിനു തടയിടാനായി പരിശോധന കർശനമാക്കിയിരുന്നു. മുന്പ് 84 കിലോഗ്രാം കഞ്ചാവുമായി ഒറീസയിൽ പിടിയിലായ ഇയാളെ പത്തു വർഷത്തേക്കു ശിക്ഷിച്ചിരിക്കുകയാണ്. അപ്പീൽ ജാമ്യത്തിൽ പുറത്തിറങ്ങി വീണ്ടും മയക്കുമരുന്നു കടത്തുന്നതിനിടെയാണുപിടിയിലായത്.
പോലീസ് നാളുകളായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. മൂന്നാർ ഡിവൈഎസ്പി രമേഷ്കുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജാക്കാട് സിഐ എച്ച്.എൽ. ഹണിയുടെ നേതൃത്വത്തിലുള്ള പോലീസ് വ്യാഴാഴ്ച രാത്രിയിൽ പരിശോധന നടത്തിയത്. ഓമ്നി വാനിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഹാഷീഷ് ഓയിലുമായി പഴയവിടുതിയിലാണ് പ്രതി പിടിയിലായത്.
ഹാഷീഷ് ഓയിലിന്റെ ഉറവിടത്തെകുറിച്ചും ഇയാൾക്കു പിന്നിലുള്ള റാക്കറ്റിനെ സംബന്ധിച്ചും അന്വേഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
രാജാക്കാട് സിഐ എച്ച്.എൽ. ഹണി, എസ്ഐ പി.ഡി. അനൂപ്മോൻ, എഎസ്ഐമാരായ സി.വി. ഉലഹന്നാൻ, സജി എൻ. പോൾ, ആർ. രമേശൻ, ഓമനക്കുട്ടൻ, അനീഷ്, ജോഷി, മഹേഷ്, ജിനോ, ബിനു, ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്.
ഇടുക്കി എസ്പിയുടെ നിർദേശത്തെതുടർന്നു ഹൈറേഞ്ച് മേഖലയിലേക്കുള്ള കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും കടന്നുവരവിനു തടയിടാനായി പരിശോധന കർശനമാക്കിയിരുന്നു. മുന്പ് 84 കിലോഗ്രാം കഞ്ചാവുമായി ഒറീസയിൽ പിടിയിലായ ഇയാളെ പത്തു വർഷത്തേക്കു ശിക്ഷിച്ചിരിക്കുകയാണ്. അപ്പീൽ ജാമ്യത്തിൽ പുറത്തിറങ്ങി വീണ്ടും മയക്കുമരുന്നു കടത്തുന്നതിനിടെയാണുപിടിയിലായത്.
പോലീസ് നാളുകളായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. മൂന്നാർ ഡിവൈഎസ്പി രമേഷ്കുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജാക്കാട് സിഐ എച്ച്.എൽ. ഹണിയുടെ നേതൃത്വത്തിലുള്ള പോലീസ് വ്യാഴാഴ്ച രാത്രിയിൽ പരിശോധന നടത്തിയത്. ഓമ്നി വാനിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഹാഷീഷ് ഓയിലുമായി പഴയവിടുതിയിലാണ് പ്രതി പിടിയിലായത്.
ഹാഷീഷ് ഓയിലിന്റെ ഉറവിടത്തെകുറിച്ചും ഇയാൾക്കു പിന്നിലുള്ള റാക്കറ്റിനെ സംബന്ധിച്ചും അന്വേഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
രാജാക്കാട് സിഐ എച്ച്.എൽ. ഹണി, എസ്ഐ പി.ഡി. അനൂപ്മോൻ, എഎസ്ഐമാരായ സി.വി. ഉലഹന്നാൻ, സജി എൻ. പോൾ, ആർ. രമേശൻ, ഓമനക്കുട്ടൻ, അനീഷ്, ജോഷി, മഹേഷ്, ജിനോ, ബിനു, ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്.