തൊടുപുഴ: ക്രൂരമായ മർദിച്ച് ഏഴുവയസുകാരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന പ്രതി തിരുവനന്തപുരം നന്തൻകോട് കടവത്തൂർ കാസിൽ അരുണ്‍ ആനന്ദിനെതിരേ (36) തൊടുപുഴ പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കുട്ടിയുടെ ഇളയ സഹോദരനെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കേസിലാണ് അരുണ്‍ ആനന്ദിനെതിരേ അന്വേഷണ ഉദ്യോഗസ്ഥനായ തൊടുപുഴ സിഐ അഭിലാഷ് ഡേവിഡ് നൂറോളം പേജു വരുന്ന കുറ്റപത്രം തയാറാക്കി തൊടുപുഴ പോക്സോ കോടതിയിൽ സമർപ്പിച്ചത്.
കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് അരുണ്‍ ആനന്ദ്. ഏഴുവയസുകാരനെ മർദിച്ചു കൊലപ്പെടുത്തിയതിനു പുറമെ അനുജനായ നാലു വയസുകാരനായ ഇളയ കുട്ടിയെ ഇയാൾ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയിട്ടുള്ളതായി ഡോക്ടർമാർ നൽകിയ മൊഴിയെ തുടർന്നാണ് കൊലക്കുറ്റത്തിനു പുറമെ പോക്സോ വകുപ്പനുസരിച്ചുള്ള കുറ്റവും ചുമത്തിയത്. നാലു വയസുകാരന്റെ ദേഹപരിശോധനയിൽ 14 മുറിവുകൾ ഡോക്ടർമാർ കണ്ടെത്തിയിരുന്നു. പ്രതിയുടെ ആക്രമണത്തിൽ ഏഴു വയസുകാരൻ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്പോഴാണ് ഇളയകുട്ടിയും അതിക്രമം നേരിട്ടിരുന്നതായി കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തുള്ള പല മുറിവുകളും അഞ്ചു മുതൽ ഏഴു ദിവസം വരെ പഴക്കമുള്ളതാണെന്നും പരിശോധനയിൽ വ്യക്തമായിരുന്നു. കുട്ടിയെ ചൂരൽ കൊണ്ടും കൈ ഉപയോഗിച്ചും അടിച്ചതിന്റെയും നുള്ളിയതിന്റെയും പാടുകളും പല്ലുകൾ നഷ്ടപ്പെട്ടതായും കണ്ടെത്തിയിരുന്നു.
ഇതെല്ലാം കുറ്റപത്രത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അടുത്ത തവണ കോടതിയിൽ ഹാജരാക്കുന്പോൾ പ്രതിക്ക് കുറ്റപത്രത്തിന്റെ പകർപ്പ് കൈമാറും. അടുത്ത ഘട്ടമായി കുറ്റപത്രം വായിച്ചു കേൾപ്പിച്ച് പ്രതിയുടെ ഭാഗവും കേൾക്കും. ഇതിനു ശേഷമാകും വിസ്താരം. പോക്സോ കോടതി ജഡ്ജി കെ. അനിൽകുമാർ മുൻപാകെയാണ് കേസ് വിസ്തരിക്കുക. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി.വാഹിദ ഹാജരാവും. കുമാരമംഗലത്തെ വാടക വീട്ടിൽ വച്ച് മാർച്ച് 28നാണ് അരുണ്‍ ആനന്ദ് ഏഴു വയസുകാരനെ ക്രൂരമായി മർദിച്ചത്.
കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് അരുണ്‍ ആനന്ദ്. ഏഴുവയസുകാരനെ മർദിച്ചു കൊലപ്പെടുത്തിയതിനു പുറമെ അനുജനായ നാലു വയസുകാരനായ ഇളയ കുട്ടിയെ ഇയാൾ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയിട്ടുള്ളതായി ഡോക്ടർമാർ നൽകിയ മൊഴിയെ തുടർന്നാണ് കൊലക്കുറ്റത്തിനു പുറമെ പോക്സോ വകുപ്പനുസരിച്ചുള്ള കുറ്റവും ചുമത്തിയത്. നാലു വയസുകാരന്റെ ദേഹപരിശോധനയിൽ 14 മുറിവുകൾ ഡോക്ടർമാർ കണ്ടെത്തിയിരുന്നു. പ്രതിയുടെ ആക്രമണത്തിൽ ഏഴു വയസുകാരൻ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്പോഴാണ് ഇളയകുട്ടിയും അതിക്രമം നേരിട്ടിരുന്നതായി കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തുള്ള പല മുറിവുകളും അഞ്ചു മുതൽ ഏഴു ദിവസം വരെ പഴക്കമുള്ളതാണെന്നും പരിശോധനയിൽ വ്യക്തമായിരുന്നു. കുട്ടിയെ ചൂരൽ കൊണ്ടും കൈ ഉപയോഗിച്ചും അടിച്ചതിന്റെയും നുള്ളിയതിന്റെയും പാടുകളും പല്ലുകൾ നഷ്ടപ്പെട്ടതായും കണ്ടെത്തിയിരുന്നു.
ഇതെല്ലാം കുറ്റപത്രത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അടുത്ത തവണ കോടതിയിൽ ഹാജരാക്കുന്പോൾ പ്രതിക്ക് കുറ്റപത്രത്തിന്റെ പകർപ്പ് കൈമാറും. അടുത്ത ഘട്ടമായി കുറ്റപത്രം വായിച്ചു കേൾപ്പിച്ച് പ്രതിയുടെ ഭാഗവും കേൾക്കും. ഇതിനു ശേഷമാകും വിസ്താരം. പോക്സോ കോടതി ജഡ്ജി കെ. അനിൽകുമാർ മുൻപാകെയാണ് കേസ് വിസ്തരിക്കുക. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി.വാഹിദ ഹാജരാവും. കുമാരമംഗലത്തെ വാടക വീട്ടിൽ വച്ച് മാർച്ച് 28നാണ് അരുണ്‍ ആനന്ദ് ഏഴു വയസുകാരനെ ക്രൂരമായി മർദിച്ചത്.