കൊച്ചി: എടിഎ കാർനെറ്റ് കയറ്റുമതി - ഇറക്കുമതി മേഖലയിലുള്ളവർക്കും വാണിജ്യ വ്യവസായ സമൂഹത്തിനും മുന്നിൽ തുറന്നുതരുന്ന വിപുലമായ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നു സെൻട്രൽ ടാക്സ്, സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് ചീഫ് കമ്മീഷണർ പുല്ലേല നാഗേശ്വരറാവു അഭിപ്രായപ്പെട്ടു. എടിഎ കാർനെറ്റിനെക്കുറിച്ചു ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കസ്റ്റംസ് ഡ്യൂട്ടിയില്ലാതെ നിശ്ചിത കാലത്തേക്കു സാധനങ്ങൾ വിദേശത്തേക്കു കൊണ്ടുപോകാനും തിരിച്ചു കൊണ്ടുവരാനും അനുവാദം നല്കുന്ന താത്കാലിക അനുമതിയായ എടിഎ കാർനെറ്റ് വിവിധ മേഖലകളിലുള്ളവർക്കു പ്രയോജനപ്പെടുത്താൻ കഴിയും. എടിഎ കാർനെറ്റ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ എക്സിബിഷൻ സാമഗ്രികൾ മുതൽ യന്ത്രസാമഗ്രികൾ വരെ നിശ്ചിത കാലത്തേക്കു ഡ്യൂട്ടിയടയ്ക്കാതെ ഇറക്കുമതി ചെയ്യാനും തിരിച്ച് കയറ്റുമതി ചെയ്യാനും കഴിയും. 74 രാജ്യങ്ങളുമായി വിനിമയം നടത്താൻ കഴിയുന്ന എടിഎ കാർനെറ്റ് സർട്ടിഫിക്കേഷൻ നല്കാൻ ഇന്ത്യയിൽ അധികാരപ്പെടുത്തിയിരിക്കുന്നത് ഫിക്കിയെയാണ്. ഇക്കാര്യത്തിൽ കസ്റ്റംസിന്റെ എല്ലാ പിന്തുണയും വാണിജ്യ വ്യവസായ സമൂഹത്തിനുണ്ടായിരിക്കുമെന്ന് പുല്ലേല നാഗേശ്വരറാവു വ്യക്തമാക്കി.
കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ, ജോയിന്റ് ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് കൊച്ചി മേധാവി കെ.എം. ഹരിലാൽ, ഫിക്കി സീനിയർ കണ്സൾട്ടന്റ് പി.എസ്. പ്രുതി, ഫിക്കി അഡീഷണൽ ഡയറക്ടർ എസ്. വിജയലക്ഷ്മി എന്നിവർ വിഷയാവതരണം നടത്തി.
കൊച്ചി സെസ് ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ. പിള്ള, കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി ജനറൽ സജൻ ബി. നായർ, കൊച്ചി കസ്റ്റംസ് ബ്രോക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അലൻ ജോസ് എന്നിവർ പ്രസംഗിച്ചു. ഫിക്കി കോ ചെയർമാൻ ദീപക് എൽ. അസ്വാനി സ്വാഗതവും സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു നന്ദിയും പറഞ്ഞു.
കസ്റ്റംസ് ഡ്യൂട്ടിയില്ലാതെ നിശ്ചിത കാലത്തേക്കു സാധനങ്ങൾ വിദേശത്തേക്കു കൊണ്ടുപോകാനും തിരിച്ചു കൊണ്ടുവരാനും അനുവാദം നല്കുന്ന താത്കാലിക അനുമതിയായ എടിഎ കാർനെറ്റ് വിവിധ മേഖലകളിലുള്ളവർക്കു പ്രയോജനപ്പെടുത്താൻ കഴിയും. എടിഎ കാർനെറ്റ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ എക്സിബിഷൻ സാമഗ്രികൾ മുതൽ യന്ത്രസാമഗ്രികൾ വരെ നിശ്ചിത കാലത്തേക്കു ഡ്യൂട്ടിയടയ്ക്കാതെ ഇറക്കുമതി ചെയ്യാനും തിരിച്ച് കയറ്റുമതി ചെയ്യാനും കഴിയും. 74 രാജ്യങ്ങളുമായി വിനിമയം നടത്താൻ കഴിയുന്ന എടിഎ കാർനെറ്റ് സർട്ടിഫിക്കേഷൻ നല്കാൻ ഇന്ത്യയിൽ അധികാരപ്പെടുത്തിയിരിക്കുന്നത് ഫിക്കിയെയാണ്. ഇക്കാര്യത്തിൽ കസ്റ്റംസിന്റെ എല്ലാ പിന്തുണയും വാണിജ്യ വ്യവസായ സമൂഹത്തിനുണ്ടായിരിക്കുമെന്ന് പുല്ലേല നാഗേശ്വരറാവു വ്യക്തമാക്കി.
കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ, ജോയിന്റ് ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് കൊച്ചി മേധാവി കെ.എം. ഹരിലാൽ, ഫിക്കി സീനിയർ കണ്സൾട്ടന്റ് പി.എസ്. പ്രുതി, ഫിക്കി അഡീഷണൽ ഡയറക്ടർ എസ്. വിജയലക്ഷ്മി എന്നിവർ വിഷയാവതരണം നടത്തി.
കൊച്ചി സെസ് ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ. പിള്ള, കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി ജനറൽ സജൻ ബി. നായർ, കൊച്ചി കസ്റ്റംസ് ബ്രോക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അലൻ ജോസ് എന്നിവർ പ്രസംഗിച്ചു. ഫിക്കി കോ ചെയർമാൻ ദീപക് എൽ. അസ്വാനി സ്വാഗതവും സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു നന്ദിയും പറഞ്ഞു.