മൂവാറ്റുപുഴ: വിജിലൻസ് കോടതിയിൽ നിന്നുള്ള സെർച്ച് വാറണ്ട് പ്രകാരം കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർറേഷനിൽ(ആർബിഡിസികെ) നിന്നു പിടിച്ചെടുത്ത രേഖകൾ വിജിലൻസ് എറണാകുളം യൂണിറ്റ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി. അഞ്ച് ഹാർഡ് ഡിസ്ക്, ലാപ്ടോപ് എന്നീ രേഖകളാണ് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്.
ഹാർഡ് ഡിസ്കുകളും ലാപ്ടോപ്പും തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിൽ പരിശോധനയ്ക്കു വിധേയമാക്കാനുള്ള അപേക്ഷയും വിജിലൻസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ആർബിഡിസികെയുടെ കൈവശമുള്ള രേഖകൾ പിടിച്ചെടുക്കുന്നതിനായി റെയ്ഡ് നടത്താനുള്ള അനുമതി കഴിഞ്ഞ ദിവസം എറണാകുളം വിജിലൻസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽനിന്ന് വാങ്ങിയിരുന്നു. തുടർന്നാണ് വിജിലൻസ് ഡിവൈഎസ്പി ആർ. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആർബിഡിസികെ ഓഫീസിൽ റെയ്ഡ് നടത്തിയത്.
പൊതുമരാമത്ത് മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയാണ് വിജിലൻസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചത്. അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുക്കാമെന്ന വിജിലൻസ് എറണാകുളം യൂണിറ്റിന്റെ റിപ്പോർട്ട് പരിഗണിച്ച തിരുവനന്തപുരം വിജിലൻസ് ഡയറക്ടറാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയത്.
ഹാർഡ് ഡിസ്കുകളും ലാപ്ടോപ്പും തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിൽ പരിശോധനയ്ക്കു വിധേയമാക്കാനുള്ള അപേക്ഷയും വിജിലൻസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ആർബിഡിസികെയുടെ കൈവശമുള്ള രേഖകൾ പിടിച്ചെടുക്കുന്നതിനായി റെയ്ഡ് നടത്താനുള്ള അനുമതി കഴിഞ്ഞ ദിവസം എറണാകുളം വിജിലൻസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽനിന്ന് വാങ്ങിയിരുന്നു. തുടർന്നാണ് വിജിലൻസ് ഡിവൈഎസ്പി ആർ. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആർബിഡിസികെ ഓഫീസിൽ റെയ്ഡ് നടത്തിയത്.
പൊതുമരാമത്ത് മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയാണ് വിജിലൻസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചത്. അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുക്കാമെന്ന വിജിലൻസ് എറണാകുളം യൂണിറ്റിന്റെ റിപ്പോർട്ട് പരിഗണിച്ച തിരുവനന്തപുരം വിജിലൻസ് ഡയറക്ടറാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയത്.