തിരുവനന്തപുരം: ആഫ്രിക്കയിൽ നിന്ന് ഗുണനിലവാരമില്ലാത്ത തോട്ടണ്ടി ഇറക്കുമതി ചെയ്തതിലൂടെ കോടിക്കണക്കിനു രൂപയുടെ നഷ്ടം സംസ്ഥാനത്തിന് ഉണ്ടായെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. കശുവണ്ടി മേഖലയിൽ സർക്കാരിന്റെ കെടുകാര്യസ്ഥത ആരോപിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകിയ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതോടെയാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. എന്നാൽ ഇടതു സർക്കാർ അധികാരത്തിലെത്തിയപ്പോൾ പൂട്ടിക്കിടന്ന സ്വകാര്യഫാക്ടറികളിൽ പകുതിയോളം കുറഞ്ഞ കാലയളവിനുള്ളിൽ തുറന്നു പ്രവർത്തിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞതായി മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
2018-ൽ വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത 3086 മെട്രിക് ടണ് കശുവണ്ടി വേണ്ടത്ര ഗുണനിലവാരമില്ലാത്തതായിരുന്നുവെന്നും ഇതിലൂടെ 17 കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
നിർമാണം വൈകിയാൽ കരാറുകാരിൽ നിന്നു പിഴ
തിരുവനന്തപുരം: കരാറുകാരന്റെ പിഴവുകൊണ്ട് നിർമാണപ്രവൃത്തി നിർത്തിവയ്ക്കുകയോ വൈകുകയോ ചെയ്താൽ കരാറുകാരനിൽ നിന്നു പിഴ ഈടാക്കുമെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. കെ.ബി. ഗണേഷ്കുമാറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഓരോ പ്രവൃത്തിയും കൃത്യസമയത്തു തന്നെ പൂർത്തിയാക്കണം. നിർമാണപ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ എല്ലാ ജില്ലകളിലും സംവിധാനമുണ്ട്. അഞ്ചു കോടിയിൽ കൂടുതൽ മുടക്കുമുതലുള്ള നിർമാണപ്രവർത്തനങ്ങൾക്ക് ത്രി- ടയർ പരിശോധനാ സംവിധാനമാണുള്ളത്. കരാറുകളിൽ റിവേഴ്സ് എസ്റ്റിമേറ്റ് കൂടുതൽ പ്രോത്സാഹിപ്പിക്കില്ലെന്നും സുധാകരൻ പറഞ്ഞു.
അങ്കമാലി - എരുമേലി റയിൽ: തടസം നീക്കാൻ ശ്രമമെന്നു മന്ത്രി സുധാകരൻ
തിരുവനന്തപുരം: നിർദിഷ്ട അങ്കമാലി - എരുമേലി റയിൽവേ നിർമാണത്തിലെ തടസങ്ങൾ നീക്കാൻ ശ്രമിക്കുകയാണെന്നു മന്ത്രി ജി. സുധാകരൻ . രാജു ഏബ്രഹാമിന്റെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി. 416 ഹെക്ടർ സ്ഥലമാണ് ഇതിനു വേണ്ടത്. റയിൽവേ ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കുമെന്നാണ് അറിയിച്ചതെങ്കിലും അവർ നടപടികൾ കൈക്കൊണ്ടില്ല. ഇപ്പോൾ സംസ്ഥാനം അതിനുള്ള ശ്രമം നടത്തുകയാണ്. സംയുക്തപരിശോധന അടക്കം പൂർത്തിയായി മുന്നോട്ടുപോകും.
ഒരാവശ്യം ഉന്നയിച്ച് അഞ്ചുതവണ സബ്മിഷനെന്നു വി.എസ്
തിരുവനന്തപുരം: തന്റെ മണ്ഡലത്തിലെ ഒരാവശ്യം ഉന്നയിച്ച് നിയമസസഭയിൽ അഞ്ചു തവണയായി സബ്മിഷൻ അവതരിപ്പിക്കേണ്ടി വന്നെന്നു മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ. അകത്തേത്തറ നടക്കാവ് മേൽപ്പാലം നിർമാണത്തിനുള്ള നടപടികൾക്കായാണ് വി.എസ് അഞ്ചു തവണ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കേണ്ടി വന്നത്.
കഴിഞ്ഞതെരഞ്ഞെടുപ്പു കാലത്ത് ഈ പാലം കൊണ്ടുവരുമെന്ന വാഗ്ദാനം ജനങ്ങൾക്കു നൽകിയ കാര്യവും വി.എസ് ഓർമിപ്പിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിലെ തടസമാണു കാലതാമസത്തിനു കാരണമെന്നു മന്ത്രി ഇ.ചന്ദ്രശേഖരൻ വിശദീകരിച്ചു. ഭരണാനുമതിയായെങ്കിലും കുറേയാളുകൾ സ്ഥലം വിട്ടുകൊടുക്കുന്നതിനു തടസം പറഞ്ഞിട്ടുണ്ട്. ഇക്കാര്യം പരിഹരിച്ചു മുന്നോട്ടുപോകുമെന്നും മന്ത്രി മറുപടി നല്കി.
ലാൻഡ് റെക്ളമേഷൻ സ്കീം പരിശോധിക്കുമെന്നു മന്ത്രി
തിരുവനന്തപുരം: കടലാക്രമണത്തിൽ നഷ്ടമായ ഭൂമി വീണ്ടെടുക്കുന്നതിനായി ഡോ. വി.വി. വേലുക്കുട്ടി അരയൻ വിഭാവനം ചെയ്ത ലാൻഡ് റെക്ളമേഷൻ സ്കീമിനെക്കുറിച്ച് ഈ മേഖലയിലെ വിദഗ്ധരെകൊണ്ട് വിശദമായ പഠനം നടത്തുന്ന കാര്യം പരിശോധിക്കുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി. ആർ. രാമചന്ദ്രന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കടലാക്രമണത്തെ ഫലപ്രദമായി തടയുന്നതിനും നഷ്ടപ്പെട്ട ഭൂമി വീണ്ടടുക്കുന്നതിനും പുതിയൊരു കര സൃഷ്ടിച്ച് വികസനം സാധ്യമാക്കന്നതിനുമായിട്ടാണ് അരയൻ ലാൻഡ് റെക്ളമേഷൻ സ്കീം എന്ന പദ്ധതി അവതരിപ്പിച്ചത്. ഒരു ഫർലോംഗ് വീതിയിൽ കടൽ നികത്തി ഒരു നീണ്ട കര നിലവിലുള്ള കടൽ തീരത്തോട് ചേർന്ന് നെടുനീളത്തിൽ സൃഷ്ടിച്ചുകൊണ്ട് കടൽ ആക്രമണത്തെ ശാശ്വതമായി തടയാം എന്നതാണ് സ്കീമിൽ വിഭാവന ചെയ്തത്. ലാൻഡ് റെക്ളമേഷൻ സ്കീമിനെക്കുറിച്ച് കൂടുതൽ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
2018-ൽ വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത 3086 മെട്രിക് ടണ് കശുവണ്ടി വേണ്ടത്ര ഗുണനിലവാരമില്ലാത്തതായിരുന്നുവെന്നും ഇതിലൂടെ 17 കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
നിർമാണം വൈകിയാൽ കരാറുകാരിൽ നിന്നു പിഴ
തിരുവനന്തപുരം: കരാറുകാരന്റെ പിഴവുകൊണ്ട് നിർമാണപ്രവൃത്തി നിർത്തിവയ്ക്കുകയോ വൈകുകയോ ചെയ്താൽ കരാറുകാരനിൽ നിന്നു പിഴ ഈടാക്കുമെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. കെ.ബി. ഗണേഷ്കുമാറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഓരോ പ്രവൃത്തിയും കൃത്യസമയത്തു തന്നെ പൂർത്തിയാക്കണം. നിർമാണപ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ എല്ലാ ജില്ലകളിലും സംവിധാനമുണ്ട്. അഞ്ചു കോടിയിൽ കൂടുതൽ മുടക്കുമുതലുള്ള നിർമാണപ്രവർത്തനങ്ങൾക്ക് ത്രി- ടയർ പരിശോധനാ സംവിധാനമാണുള്ളത്. കരാറുകളിൽ റിവേഴ്സ് എസ്റ്റിമേറ്റ് കൂടുതൽ പ്രോത്സാഹിപ്പിക്കില്ലെന്നും സുധാകരൻ പറഞ്ഞു.
അങ്കമാലി - എരുമേലി റയിൽ: തടസം നീക്കാൻ ശ്രമമെന്നു മന്ത്രി സുധാകരൻ
തിരുവനന്തപുരം: നിർദിഷ്ട അങ്കമാലി - എരുമേലി റയിൽവേ നിർമാണത്തിലെ തടസങ്ങൾ നീക്കാൻ ശ്രമിക്കുകയാണെന്നു മന്ത്രി ജി. സുധാകരൻ . രാജു ഏബ്രഹാമിന്റെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി. 416 ഹെക്ടർ സ്ഥലമാണ് ഇതിനു വേണ്ടത്. റയിൽവേ ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കുമെന്നാണ് അറിയിച്ചതെങ്കിലും അവർ നടപടികൾ കൈക്കൊണ്ടില്ല. ഇപ്പോൾ സംസ്ഥാനം അതിനുള്ള ശ്രമം നടത്തുകയാണ്. സംയുക്തപരിശോധന അടക്കം പൂർത്തിയായി മുന്നോട്ടുപോകും.
ഒരാവശ്യം ഉന്നയിച്ച് അഞ്ചുതവണ സബ്മിഷനെന്നു വി.എസ്
തിരുവനന്തപുരം: തന്റെ മണ്ഡലത്തിലെ ഒരാവശ്യം ഉന്നയിച്ച് നിയമസസഭയിൽ അഞ്ചു തവണയായി സബ്മിഷൻ അവതരിപ്പിക്കേണ്ടി വന്നെന്നു മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ. അകത്തേത്തറ നടക്കാവ് മേൽപ്പാലം നിർമാണത്തിനുള്ള നടപടികൾക്കായാണ് വി.എസ് അഞ്ചു തവണ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കേണ്ടി വന്നത്.
കഴിഞ്ഞതെരഞ്ഞെടുപ്പു കാലത്ത് ഈ പാലം കൊണ്ടുവരുമെന്ന വാഗ്ദാനം ജനങ്ങൾക്കു നൽകിയ കാര്യവും വി.എസ് ഓർമിപ്പിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിലെ തടസമാണു കാലതാമസത്തിനു കാരണമെന്നു മന്ത്രി ഇ.ചന്ദ്രശേഖരൻ വിശദീകരിച്ചു. ഭരണാനുമതിയായെങ്കിലും കുറേയാളുകൾ സ്ഥലം വിട്ടുകൊടുക്കുന്നതിനു തടസം പറഞ്ഞിട്ടുണ്ട്. ഇക്കാര്യം പരിഹരിച്ചു മുന്നോട്ടുപോകുമെന്നും മന്ത്രി മറുപടി നല്കി.
ലാൻഡ് റെക്ളമേഷൻ സ്കീം പരിശോധിക്കുമെന്നു മന്ത്രി
തിരുവനന്തപുരം: കടലാക്രമണത്തിൽ നഷ്ടമായ ഭൂമി വീണ്ടെടുക്കുന്നതിനായി ഡോ. വി.വി. വേലുക്കുട്ടി അരയൻ വിഭാവനം ചെയ്ത ലാൻഡ് റെക്ളമേഷൻ സ്കീമിനെക്കുറിച്ച് ഈ മേഖലയിലെ വിദഗ്ധരെകൊണ്ട് വിശദമായ പഠനം നടത്തുന്ന കാര്യം പരിശോധിക്കുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി. ആർ. രാമചന്ദ്രന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കടലാക്രമണത്തെ ഫലപ്രദമായി തടയുന്നതിനും നഷ്ടപ്പെട്ട ഭൂമി വീണ്ടടുക്കുന്നതിനും പുതിയൊരു കര സൃഷ്ടിച്ച് വികസനം സാധ്യമാക്കന്നതിനുമായിട്ടാണ് അരയൻ ലാൻഡ് റെക്ളമേഷൻ സ്കീം എന്ന പദ്ധതി അവതരിപ്പിച്ചത്. ഒരു ഫർലോംഗ് വീതിയിൽ കടൽ നികത്തി ഒരു നീണ്ട കര നിലവിലുള്ള കടൽ തീരത്തോട് ചേർന്ന് നെടുനീളത്തിൽ സൃഷ്ടിച്ചുകൊണ്ട് കടൽ ആക്രമണത്തെ ശാശ്വതമായി തടയാം എന്നതാണ് സ്കീമിൽ വിഭാവന ചെയ്തത്. ലാൻഡ് റെക്ളമേഷൻ സ്കീമിനെക്കുറിച്ച് കൂടുതൽ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.