കൊച്ചി: ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി സ്പില്‍വേയുടെ സമീപത്തെ മണല്‍ നീക്കുന്നതും മരം മുറിക്കുന്നതും സ്പില്‍വേയുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കാനാണെന്നും മണ്‍സൂണില്‍ കുട്ടനാട്ടില്‍ പ്രളയ ദുരന്തം ഒഴിവാക്കാന്‍ സ്പില്‍വേയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും ഇറിഗേഷന്‍ വകുപ്പ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.
സ്പില്‍വേയ്ക്കു സമീപത്തെ മണല്‍ത്തിട്ട നീക്കം ചെയ്യുന്നതിനെതിരേ ഗ്രീന്‍ റൂട്ട്സ് നേച്ചര്‍ കണ്‍സര്‍വേഷന്‍ നല്കിയ ഹര്‍ജിയില്‍ ഇറിഗേഷന്‍ വകുപ്പ് അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എം.സി. സജീവ്കുമാറാണ് ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയത്.
ഭാവിയില്‍ പ്രളയദുരന്തമുണ്ടാകാതിരിക്കാൻ സ്പില്‍വേയിലൂടെയുള്ള ഒഴുക്ക് തടസപ്പെടുത്തരുതെന്നു നെതര്‍ലന്‍ഡ്സില്‍നിന്നുള്ള വിദഗ്ധ സമിതി ഉപദേശം നല്‍കിയിരുന്നു. മണ്ണ് അടിഞ്ഞു കൂടുന്നതും മരങ്ങളുണ്ടാകുന്നതും മനുഷ്യന്റെ ഇടപെടല്‍ മൂലമാണ്. ആ നിലയ്ക്ക് മണ്ണ് നീക്കം ചെയ്യാനും മരം മുറിക്കാനും പരിസ്ഥിതിപഠനം നടത്തേണ്ട ആവശ്യമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സ്പില്‍വേയ്ക്കു സമീപത്തെ മണല്‍ത്തിട്ട നീക്കം ചെയ്യുന്നതിനെതിരേ ഗ്രീന്‍ റൂട്ട്സ് നേച്ചര്‍ കണ്‍സര്‍വേഷന്‍ നല്കിയ ഹര്‍ജിയില്‍ ഇറിഗേഷന്‍ വകുപ്പ് അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എം.സി. സജീവ്കുമാറാണ് ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയത്.
ഭാവിയില്‍ പ്രളയദുരന്തമുണ്ടാകാതിരിക്കാൻ സ്പില്‍വേയിലൂടെയുള്ള ഒഴുക്ക് തടസപ്പെടുത്തരുതെന്നു നെതര്‍ലന്‍ഡ്സില്‍നിന്നുള്ള വിദഗ്ധ സമിതി ഉപദേശം നല്‍കിയിരുന്നു. മണ്ണ് അടിഞ്ഞു കൂടുന്നതും മരങ്ങളുണ്ടാകുന്നതും മനുഷ്യന്റെ ഇടപെടല്‍ മൂലമാണ്. ആ നിലയ്ക്ക് മണ്ണ് നീക്കം ചെയ്യാനും മരം മുറിക്കാനും പരിസ്ഥിതിപഠനം നടത്തേണ്ട ആവശ്യമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.