+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ജീവനക്കാരുടെ ശന്പളം ഇനി ട്രഷറി വഴി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശന്പളം ട്രഷറി അക്കൗണ്ടു വഴിയാക്കുന്നു. ഇതിന്‍റെ ഭാഗമായി എല്ല
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ജീവനക്കാരുടെ ശന്പളം ഇനി ട്രഷറി വഴി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശന്പളം ട്രഷറി അക്കൗണ്ടു വഴിയാക്കുന്നു. ഇതിന്‍റെ ഭാഗമായി എല്ലാ ജീവനക്കാരും എംപ്ലോയീ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് എടുക്കാൻ നിർദേശിച്ചു ധനവകുപ്പ് ഉത്തരവിറക്കി. ഇന്‍റർനെറ്റ് ബാങ്ക് സംവിധാനം അടക്കം ഇ- ടിഎസ്ബി അക്കൗണ്ടിൽ ലഭ്യമാക്കും. അടുത്ത മാസത്തിനകം അക്കൗണ്ട് തുറക്കാനാണു നിർദേശം.

സംസ്ഥാനത്തെ നാലരലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്കായി പ്രതിമാസം 2,000 കോടിയോളം രൂപയാണ് ശന്പള ഇനത്തിൽ നൽകുന്നത്. ഇതിൽ 40 ശതമാനം തുക ഉടനടി പിൻവലിക്കാറില്ല. ഇതിന്‍റെ പ്രയോജനം സർക്കാരിനു ലഭിക്കാറില്ല. ജീവനക്കാരുടെ വിവിധ ബാങ്കുകളിലെ സേവിംഗ്സ് അക്കൗണ്ടുകളിലേക്കാണ് പണം പോകുന്നത്. ഈ തുക പൂർണമായും ട്രഷറിയിൽ എത്തിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് നടപടി.

സർക്കാർ ഉത്തരവിറക്കിയതോടെ ജീവനക്കാർക്കു ട്രഷറിയിൽ സേവിംഗ്സ് സാലറി അക്കൗണ്ട് തുറക്കേണ്ടിവരും. ട്രഷറി സ്തംഭനം അടക്കം സംസ്ഥാനം നേരിടുന്ന കടുത്ത സാന്പത്തിക പ്രതിസന്ധി പരിഹരിക്കുകയാണു നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ഇ- ടിഎസ്ബി അക്കൗണ്ടിനെ ജീവനക്കാരുടെ ശമ്പള സോഫ്റ്റ്‌വേറായ സ്പാർക്കുമായി ബന്ധിപ്പിക്കും.

സാന്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി ട്രഷറി നിക്ഷേപ പലിശ നിരക്കിൽ അരശതമാനം വർധയും വരുത്തിയിട്ടുണ്ട്. ഒരുവർഷത്തിനു മേലുള്ള സ്ഥിര നിക്ഷേപത്തിനാണിത് ബാധകം. എട്ടു ശതമാനമാണ് പുതിയ പലിശ നിരക്ക്. സീനിയർ സിറ്റിസണ്‍മാർക്ക് ഇത് 8.5 ശതമാനം വരും. നിലവിൽ യഥാക്രമം 7.5, 8 ശതമാനമായിരുന്നു. അതേ സമയം സേവിംഗ്സ് നിക്ഷേപങ്ങൾക്ക് 6.5 ശതമാനമെന്ന നിരക്ക് തുടരും.

സർക്കാരിന്‍റെ ദൈനംദിന ഇടപാടുകൾക്ക് ഉപയോഗിക്കാൻ പണം കുറഞ്ഞ നിരക്കിൽ ലഭിക്കുമെന്നും ധനവകുപ്പു കണക്കു കൂട്ടുന്നു. ഈ വർഷം ജനുവരിയിൽ കുറച്ച പലിശ നിരക്കാണ് ആറു മാസത്തിനുശേഷം വീണ്ടും കൂട്ടാൻ സർക്കാർ തയാറായത്. ട്രഷറി നിക്ഷേപങ്ങൾ സർക്കാരിന്‍റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് വായ്പയായി കണക്കാക്കുമെന്നും അത് വായ്പാ പരിധിയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്കയെ തുടർന്നായിരുന്നു അന്ന് പലിശ കുറച്ചത്.

അതോടെ നിക്ഷേപങ്ങളിൽ കാര്യമായ ഇടിവുണ്ടായി. ട്രഷറിയിലെ പലിശ നിരക്ക് വാണിജ്യ ബാങ്കുകളിൽ നിന്ന് ഒന്നുമുതൽ ഒന്നര ശതമാനം വരെ അധികമാണിപ്പോൾ. ഇതോടെ നിക്ഷേപം കൂടുതലായി എത്തുമെന്നാണു പ്രതീക്ഷ. നിലവിൽ 5.86 ലക്ഷം സ്ഥിര നിക്ഷേപ അക്കൗണ്ടുകളാണ് ട്രഷറിയിലുള്ളത്. ഇതിലെല്ലാം കൂടി 14000 കോടി രൂപയാണുള്ളത്. ഇത് സർക്കാരിന്‍റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും.