തിരുവനന്തപുരം: ഖാദർ കമ്മീഷൻ റിപ്പോർട്ട് അറബിക്കടലിൽ എറിയണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി നിയമസഭയ്ക്കു മുന്നിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ വികാരം മനസിലാക്കിയാണു റിപ്പോർട്ട് നടപ്പിലാക്കാനുള്ള നീക്കത്തിന് ഹൈക്കോടതി സ്റ്റേ വിധിച്ചത്. കമ്മീഷൻ റിപ്പോർട്ട് പൂർണമായി സമർപ്പിക്കാതെ എന്താണ് സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വിദ്യാഭ്യാസമേഖലയെ ചുവപ്പണിയിക്കാനുള്ള കുൽസിത നീക്കമാണ് സർക്കാർ നടത്തുന്നത്. ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ റിപ്പോർട്ടിന്റെ പുറംചട്ട മാറ്റിയതാണ് ഈ റിപ്പോർട്ടെന്നും ചെന്നിത്തല പരിഹസിച്ചു. വിദ്യാഭ്യാസ രംഗത്തെ ഒരു കുടുക്കീഴിൽ കൊണ്ടുവരുന്നതിനാണ് ശ്രമിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, രണ്ടു വിദ്യാഭ്യാസമന്ത്രിയാണ് ഇന്നു കേരളത്തിലുള്ളത്. ഈ രണ്ടു മന്ത്രിമാരെ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ആദ്യം സർക്കാർ ചെയ്യേണ്ടത്. അധികാര വികേന്ദ്രീകരണത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന സമീപനമാണ് സർക്കാരിന്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ഈ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസമേഖലയെ ചുവപ്പണിയിക്കാനുള്ള കുൽസിത നീക്കമാണ് സർക്കാർ നടത്തുന്നത്. ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ റിപ്പോർട്ടിന്റെ പുറംചട്ട മാറ്റിയതാണ് ഈ റിപ്പോർട്ടെന്നും ചെന്നിത്തല പരിഹസിച്ചു. വിദ്യാഭ്യാസ രംഗത്തെ ഒരു കുടുക്കീഴിൽ കൊണ്ടുവരുന്നതിനാണ് ശ്രമിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, രണ്ടു വിദ്യാഭ്യാസമന്ത്രിയാണ് ഇന്നു കേരളത്തിലുള്ളത്. ഈ രണ്ടു മന്ത്രിമാരെ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ആദ്യം സർക്കാർ ചെയ്യേണ്ടത്. അധികാര വികേന്ദ്രീകരണത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന സമീപനമാണ് സർക്കാരിന്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ഈ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.