തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജുകളിൽ നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും ഉള്ളിൽ നിന്ന് നവീന കോഴ്സുകൾ ആരംഭിക്കുന്നത് പരിഗണനയിലെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീൽ.
നിയമസഭയിൽ എസ്. ശബരീനാഥിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മന്ത്രി. കോളജുകളുടെ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാകോളജുകളും അക്രഡിറ്റേഷനു വിധേയമാകണമെന്നു നിഷ്കർഷിച്ചിട്ടുണ്ട്. സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിൽ ചിലതിൽ അധ്യാപന അഭിരുചി ഇല്ലാത്തവരാണ് ഉള്ളത്. സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് എൻജിനിയറിംഗ് കോളജുകൾ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിയമസഭയിൽ എസ്. ശബരീനാഥിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മന്ത്രി. കോളജുകളുടെ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാകോളജുകളും അക്രഡിറ്റേഷനു വിധേയമാകണമെന്നു നിഷ്കർഷിച്ചിട്ടുണ്ട്. സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിൽ ചിലതിൽ അധ്യാപന അഭിരുചി ഇല്ലാത്തവരാണ് ഉള്ളത്. സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് എൻജിനിയറിംഗ് കോളജുകൾ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.