അന്പലപ്പുഴ: മാവേലിക്കര വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിപിഒ സൗമ്യ പുഷ്കരനെ പെട്രോളൊഴിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസ് (33) മരിച്ചു. ഇന്നലെ വൈകുന്നേരം 5.40 ഓടെയായിരുന്നു മരണം.
സൗമ്യയെ ആക്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു ആലുവ ട്രാഫിക് സ്റ്റേഷനിലെ സിപിഒ ആയിരുന്ന അജാസ്. ശ്വാസകോശ അണുബാധയും ന്യൂമോണിയയുമാണു മരണകാരണമെന്നു ഡോക്ടർമാർ പറഞ്ഞു. വയറിനേറ്റ ഗുരുതരമായ പൊള്ളലിൽനിന്നുണ്ടായ അണുബാധ വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. രക്തസമ്മർദം കുറവായിരുന്നതിനാൽ ഡയാലിസിസ് നടത്താൻ കഴിഞ്ഞിരുന്നില്ല.
രക്തസമ്മർദം കൂട്ടാൻ മരുന്നു കുത്തിവച്ചെങ്കിലും ശരീരം ഇതിനോടു പ്രതികരിച്ചില്ലെന്നു ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. ആശുപത്രിയിൽ ബന്ധുക്കൾ എത്തിയിരുന്നെങ്കിലും ആരെയും കാണാൻ ഇയാൾ സമ്മതിച്ചിരുന്നില്ല. രണ്ടു ദിവസം മുൻപ് മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് ഒരുങ്ങുന്നതിനിടെയാണ് അജാസ് മരിച്ചത്.
സൗമ്യയെ ആക്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു ആലുവ ട്രാഫിക് സ്റ്റേഷനിലെ സിപിഒ ആയിരുന്ന അജാസ്. ശ്വാസകോശ അണുബാധയും ന്യൂമോണിയയുമാണു മരണകാരണമെന്നു ഡോക്ടർമാർ പറഞ്ഞു. വയറിനേറ്റ ഗുരുതരമായ പൊള്ളലിൽനിന്നുണ്ടായ അണുബാധ വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. രക്തസമ്മർദം കുറവായിരുന്നതിനാൽ ഡയാലിസിസ് നടത്താൻ കഴിഞ്ഞിരുന്നില്ല.
രക്തസമ്മർദം കൂട്ടാൻ മരുന്നു കുത്തിവച്ചെങ്കിലും ശരീരം ഇതിനോടു പ്രതികരിച്ചില്ലെന്നു ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. ആശുപത്രിയിൽ ബന്ധുക്കൾ എത്തിയിരുന്നെങ്കിലും ആരെയും കാണാൻ ഇയാൾ സമ്മതിച്ചിരുന്നില്ല. രണ്ടു ദിവസം മുൻപ് മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് ഒരുങ്ങുന്നതിനിടെയാണ് അജാസ് മരിച്ചത്.