കണ്ണൂർ: കോടികൾ മുടക്കി നിർമിച്ച കൺവൻഷൻ സെന്ററിന് അനുമതി നൽകാത്തതിനുപിന്നിൽ ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി.കെ. ശ്യാമളയാണെന്ന് ആരോപണവുമായി മരിച്ച പ്രവാസി വ്യവസായി പാറയിൽ സാജന്റെ ഭാര്യ ബീന. ഇന്നലെ രാവിലെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ. കോടികൾ മുടക്കി നിർമിച്ച കൺവൻഷൻ സെന്റർ ഒരിക്കലും തുറന്നുപ്രവർത്തിക്കാൻ പറ്റില്ലെന്ന തോന്നലാണ് സാജനെ ആത്മഹത്യയിലേക്കു നയിച്ചത്. ശ്യാമള ടീച്ചറിന്റെയടുത്ത് ഒരു രക്ഷയുമില്ലായിരുന്നു.
സിപിഎമ്മിനുവേണ്ടി പ്രവർത്തിച്ചയാളെ പാർട്ടിക്കാർത്തന്നെ ചതിക്കുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. നഗരസഭ അനുമതി പേപ്പർ നൽകില്ലെന്ന ആശങ്കയിലായിരുന്നു സാജൻ. വെറുതെ ഒരുസ്ഥാപനം ഉണ്ടാക്കിയിടേണ്ടിവരുമോയെന്ന വിഷമം സാജനെ വേട്ടയാടിയിരുന്നു. ഏറെ ദിവസങ്ങളായി പെർമിറ്റ് പേപ്പറിനുവേണ്ടി സാജനെ കബളിപ്പിക്കുകയായിരുന്നു. ഓരോ ദിവസവും ഓരോ കാരണങ്ങൾ പറഞ്ഞ് മടക്കുകയായിരുന്നുവെന്നും ബീന പറഞ്ഞു.
സിപിഎമ്മിനുവേണ്ടി പ്രവർത്തിച്ചയാളെ പാർട്ടിക്കാർത്തന്നെ ചതിക്കുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. നഗരസഭ അനുമതി പേപ്പർ നൽകില്ലെന്ന ആശങ്കയിലായിരുന്നു സാജൻ. വെറുതെ ഒരുസ്ഥാപനം ഉണ്ടാക്കിയിടേണ്ടിവരുമോയെന്ന വിഷമം സാജനെ വേട്ടയാടിയിരുന്നു. ഏറെ ദിവസങ്ങളായി പെർമിറ്റ് പേപ്പറിനുവേണ്ടി സാജനെ കബളിപ്പിക്കുകയായിരുന്നു. ഓരോ ദിവസവും ഓരോ കാരണങ്ങൾ പറഞ്ഞ് മടക്കുകയായിരുന്നുവെന്നും ബീന പറഞ്ഞു.