തിരുവനന്തപുരം: മയക്കുമരുന്നു കേസുകളിൽ പിടിയിലാകുന്ന കുറ്റവാളികൾക്ക് കനത്ത ശിക്ഷ നൽകാൻ കഴിയുന്ന തരത്തിൽ സംസ്ഥാനത്ത് നിലവിലുള്ള നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ. മയക്കുമരുന്ന് കടത്ത് കേസുകളിൽ കേന്ദ്രനിയമത്തിനനുസൃതമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് കൂടുതലായി ഇടപെടാൻ കഴിയില്ല. ഈ വസ്തുതകളെല്ലാം പരിശോധിച്ചു കൊണ്ട് പല സന്ദർഭങ്ങളിലായി ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നിയമസഭയിൽ എ.എൻ ഷംസീർ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായി മന്ത്രി അറിയിച്ചു.
ലഹരികടത്തു സംഘങ്ങളിൽ നിന്ന് ഒരു കിലോഗ്രാം വരെയുള്ള ഉത്പന്നങ്ങൾ പിടികൂടിയാലും ഒരു ദിവസം പോലും ജയിലിൽ കിടക്കാതെ കുറ്റവാളികൾക്കു പുറത്തുവരാൻ കഴിയുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റക്കാർക്ക് ഈ ആനുകൂല്യം ലഭിക്കുന്നത്. പിടിയിലാകുന്നവരെ കുറച്ചു ദിവസമെങ്കിലും ജയിലിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ കുറ്റകൃത്യങ്ങൾ ഫലപ്രദമായി കുറയ്ക്കാൻ കഴിയില്ല. അതിനാൽ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന ആവശ്യം കേന്ദ്രത്തിൽ പലതവണ ഉന്നയിച്ചിട്ടുണ്ട്.
ഹഷീഷ് ഓയിൽ, എൽഎസ്ഡി തുടങ്ങിയ വസ്തുക്കൾ സംസ്ഥാനത്തേക്കു കടത്തുന്നതായി സമീപകാലത്ത് കണ്ടെത്തിയിട്ടുണ്ട്. സിന്തറ്റിക് ഡ്രഗുകളും കഞ്ചാവിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഹഷീഷ് ഓയിലും തമിഴ്നാട്ടിലൂടെയാണ് കേരളത്തിലെത്തിക്കുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന് തടയിടുന്നതിനായി വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയോടനുബന്ധിച്ചുള്ള റോഡുകളിലും ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. ലഹരിവർജന പ്രവർത്തനങ്ങളും ലഹരിക്കെതിരായ ബോധവത്കരണ പ്രവർത്തനങ്ങളും കൂടുതൽ ഉൗർജിതമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലഹരികടത്തു സംഘങ്ങളിൽ നിന്ന് ഒരു കിലോഗ്രാം വരെയുള്ള ഉത്പന്നങ്ങൾ പിടികൂടിയാലും ഒരു ദിവസം പോലും ജയിലിൽ കിടക്കാതെ കുറ്റവാളികൾക്കു പുറത്തുവരാൻ കഴിയുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റക്കാർക്ക് ഈ ആനുകൂല്യം ലഭിക്കുന്നത്. പിടിയിലാകുന്നവരെ കുറച്ചു ദിവസമെങ്കിലും ജയിലിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ കുറ്റകൃത്യങ്ങൾ ഫലപ്രദമായി കുറയ്ക്കാൻ കഴിയില്ല. അതിനാൽ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന ആവശ്യം കേന്ദ്രത്തിൽ പലതവണ ഉന്നയിച്ചിട്ടുണ്ട്.
ഹഷീഷ് ഓയിൽ, എൽഎസ്ഡി തുടങ്ങിയ വസ്തുക്കൾ സംസ്ഥാനത്തേക്കു കടത്തുന്നതായി സമീപകാലത്ത് കണ്ടെത്തിയിട്ടുണ്ട്. സിന്തറ്റിക് ഡ്രഗുകളും കഞ്ചാവിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഹഷീഷ് ഓയിലും തമിഴ്നാട്ടിലൂടെയാണ് കേരളത്തിലെത്തിക്കുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന് തടയിടുന്നതിനായി വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയോടനുബന്ധിച്ചുള്ള റോഡുകളിലും ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. ലഹരിവർജന പ്രവർത്തനങ്ങളും ലഹരിക്കെതിരായ ബോധവത്കരണ പ്രവർത്തനങ്ങളും കൂടുതൽ ഉൗർജിതമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.