തളിപ്പറമ്പ്: ആന്തൂർ നഗരസഭ സെക്രട്ടറിയെയും എൻജിനിയറെയും അടിയന്തരമായി തിരുവനന്തപുരത്തേക്കു വിളിപ്പിച്ചു. പാർത്ഥാസ് കൺവൻഷൻ സെന്റർ ഉടമ പാറയിൽ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണങ്ങളും വിവാദങ്ങളും കൊടുമ്പിരിക്കൊള്ളുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരം ഇരുവരേയും അടിയന്തരമായി വിളിപ്പിച്ചിരിക്കുന്നത്. ഇന്നലെത്തന്നെ ഇവർ തിരുവനന്തപുരത്തേക്കു പോയി.