കാക്കനാട്: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട എട്ടു കുടുംബങ്ങൾക്ക് റേഷൻ കാർഡ് ദാരിദ്ര്യരേഖയ്ക്ക് താഴെയാക്കിക്കിട്ടുന്നതിന് അപ്പീൽ നൽകാൻ ഒരവസരം കൂടി ലഭ്യമാക്കണമെന്ന് ന്യൂനപക്ഷ കമ്മീഷൻ ഉത്തരവിട്ടു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിലാണ് ചെയർമാൻ ജസ്റ്റീസ് പി.കെ. ഹനീഫ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയത്.
പ്രളയത്തിൽ വീട് നഷ്ടമായ തങ്ങൾക്ക് അപ്പീൽ അപേക്ഷ നൽകാൻ സാവകാശം ലഭിച്ചില്ലെന്ന് പരാതിക്കാർ ബോധിപ്പിച്ചു. ഇതേത്തുടർന്നാണ് ഇത് പ്രത്യേക കേസായി പരിഗണിക്കാൻ കമ്മീഷൻ നിർദേശിച്ചത്. അർഹതയുണ്ടായിട്ടും റേഷൻ കാർഡ് ദാരിദ്ര്യ രേഖയ്ക്ക് താഴെയാക്കാത്തതിനെതിരേ എട്ടുപേർ നൽകിയ പരാതിയിൽ നാലുപേർക്ക് ഉടനടി ബിപിഎൽ കാർഡ് നൽകാമെന്നും ബാക്കി നാലു പേരുടെ കാര്യത്തിൽ പരിശോധിച്ച് നടപടിയെടുക്കാമെന്നും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ കമ്മീഷനെ അറിയിച്ചു.
മൂന്ന് ഇൻക്രിമെന്റ് നിയമവിരുദ്ധമായി തടഞ്ഞതിനെതിരേ ജലവിഭവ വകുപ്പിൽ നിന്ന് വിരമിച്ച അസിസ്റ്റന്റ് എൻജിനീയർ നൽകിയ പരാതിയിൽ നേരത്തെ കമ്മീഷൻ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ജലവിഭവ വകുപ്പ് ഇത് നടപ്പാക്കിയില്ലെന്ന് കാണിച്ച് പരാതിക്കാരൻ കമ്മീഷനെ സമീപിച്ചു. ഇക്കാര്യത്തിൽ സർക്കാർ നിർദേശത്തിനായി കാത്തിരിക്കുകയാണെന്ന് ജലവിഭവ വകുപ്പ് കമ്മീഷനെ അറിയിച്ചു. തുടർ നടപടികൾ വേഗത്തിലാക്കാൻ കമ്മീഷൻ നിർദേശം നൽകി. 37 കേസുകളാണ് അദാലത്തിൽ പരിഗണിച്ചത്. 15 എണ്ണം ഉത്തരവിനായി മാറ്റി.
പ്രളയത്തിൽ വീട് നഷ്ടമായ തങ്ങൾക്ക് അപ്പീൽ അപേക്ഷ നൽകാൻ സാവകാശം ലഭിച്ചില്ലെന്ന് പരാതിക്കാർ ബോധിപ്പിച്ചു. ഇതേത്തുടർന്നാണ് ഇത് പ്രത്യേക കേസായി പരിഗണിക്കാൻ കമ്മീഷൻ നിർദേശിച്ചത്. അർഹതയുണ്ടായിട്ടും റേഷൻ കാർഡ് ദാരിദ്ര്യ രേഖയ്ക്ക് താഴെയാക്കാത്തതിനെതിരേ എട്ടുപേർ നൽകിയ പരാതിയിൽ നാലുപേർക്ക് ഉടനടി ബിപിഎൽ കാർഡ് നൽകാമെന്നും ബാക്കി നാലു പേരുടെ കാര്യത്തിൽ പരിശോധിച്ച് നടപടിയെടുക്കാമെന്നും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ കമ്മീഷനെ അറിയിച്ചു.
മൂന്ന് ഇൻക്രിമെന്റ് നിയമവിരുദ്ധമായി തടഞ്ഞതിനെതിരേ ജലവിഭവ വകുപ്പിൽ നിന്ന് വിരമിച്ച അസിസ്റ്റന്റ് എൻജിനീയർ നൽകിയ പരാതിയിൽ നേരത്തെ കമ്മീഷൻ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ജലവിഭവ വകുപ്പ് ഇത് നടപ്പാക്കിയില്ലെന്ന് കാണിച്ച് പരാതിക്കാരൻ കമ്മീഷനെ സമീപിച്ചു. ഇക്കാര്യത്തിൽ സർക്കാർ നിർദേശത്തിനായി കാത്തിരിക്കുകയാണെന്ന് ജലവിഭവ വകുപ്പ് കമ്മീഷനെ അറിയിച്ചു. തുടർ നടപടികൾ വേഗത്തിലാക്കാൻ കമ്മീഷൻ നിർദേശം നൽകി. 37 കേസുകളാണ് അദാലത്തിൽ പരിഗണിച്ചത്. 15 എണ്ണം ഉത്തരവിനായി മാറ്റി.