തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിൽ അഞ്ചു വർഷത്തെ സ്ഥലംമാറ്റത്തിനായി 7500 കോടി രൂപയുടെ കോഴ നടന്നെന്നു പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. ബജറ്റിലെ ധനാഭ്യർഥനകളിൻമേലുള്ള മറുപടി പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. 2015ൽ പൊതുമരാമത്തിലെ അഴിമതി സംബന്ധിച്ച് വിജിലൻസ് ഡിവൈഎസ്പി തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നു മന്ത്രി പറഞ്ഞു.
പിഡബ്ല്യുഡി ജീവനക്കാരിൽ മൂന്നിലൊന്നുപേരെ ഓരോ വർഷവും സ്ഥലംമാറ്റി ഒരു വർഷം ശരാശരി 1500 കോടി രൂപയാണ് കോഴ വാങ്ങിയത്. ഒരു വർഷം 1500 കോടി രൂപ എന്നരീതിയിൽ അഞ്ചുവർഷം 7500 കോടിയുടെ കോഴയാണ് നടക്കുന്നതെന്നായിരുന്നു വിജിലൻസിന്റെ റിപ്പോർട്ട്. എന്നാൽ ഇതിൽ തുടർനടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം അഴിമതിക്കെതിരേ ശക്തമായ നടപടികളാണ് കൈക്കൊണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ കൂടുതൽ ധനസഹായങ്ങൾ പിഡബ്ലിയുഡി വകുപ്പിന് ലഭിക്കുന്നുണ്ട്. ഭരണപക്ഷത്തെ എംഎൽഎമാർക്ക് കിട്ടിയതിനേക്കാൾ ഫണ്ട് ചില പ്രതിപക്ഷ എംഎൽഎമാർക്ക് ലഭിച്ചിട്ടുണ്ട്. അത് ഓരോ പ്രദേശത്തിന്റെയും പ്രശ്നങ്ങൾ വിലയിരുത്തി നല്കുന്നതിനാലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വികസനം നടന്ന മണ്ഡലങ്ങളിലൊന്നാണ് കോട്ടയമെന്ന് അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പാലത്തിന്റെ നിർമാണക്രമക്കേട് വെളിച്ചത്തു വന്ന പശ്ചാത്തലത്തിൽ നിലവിൽ നിർമാണം നടക്കുന്ന പാലങ്ങൾ എല്ലാം പരിശോധന നടത്താൻ നിർദേശിച്ചിട്ടുണ്ട്. പാലാരിവട്ടം പാലത്തിന്റെ സ്ഥിതി പരിശോധിച്ച് മുഴുവൻ പൊളിക്കണമെങ്കിൽ അത് മുഴുവനും പൊളിക്കും. അറ്റകുറ്റപ്പണി നടത്താനാണെങ്കിൽ ആ പ്രവൃത്തി ചെയ്യും. ഈ സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിനു മുന്പേ നിർമാണം പൂർക്കിയാക്കും.
പിഡബ്ല്യുഡി റോഡുകൾക്ക് 10 മീറ്റർ വീതി ഉണ്ടെങ്കിലേ പണം അനുവദിക്കാൻ കഴിയുള്ളു എന്ന വ്യവസ്ഥയിൽ മാറ്റം വരുത്തണമെങ്കിൽ ധനമന്ത്രി ഉൾപ്പെടെയുള്ളവരുടെ ഇടപെടൽ ആവശ്യമാണ്. മുന്നൂറോളം പാലങ്ങൾ പരിശോധിച്ച് വിലയിരുത്തി നിലവിലുള്ള ടെൻഡർ നടപടികൾ പരിഷ്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പിഡബ്ല്യുഡി ജീവനക്കാരിൽ മൂന്നിലൊന്നുപേരെ ഓരോ വർഷവും സ്ഥലംമാറ്റി ഒരു വർഷം ശരാശരി 1500 കോടി രൂപയാണ് കോഴ വാങ്ങിയത്. ഒരു വർഷം 1500 കോടി രൂപ എന്നരീതിയിൽ അഞ്ചുവർഷം 7500 കോടിയുടെ കോഴയാണ് നടക്കുന്നതെന്നായിരുന്നു വിജിലൻസിന്റെ റിപ്പോർട്ട്. എന്നാൽ ഇതിൽ തുടർനടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം അഴിമതിക്കെതിരേ ശക്തമായ നടപടികളാണ് കൈക്കൊണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ കൂടുതൽ ധനസഹായങ്ങൾ പിഡബ്ലിയുഡി വകുപ്പിന് ലഭിക്കുന്നുണ്ട്. ഭരണപക്ഷത്തെ എംഎൽഎമാർക്ക് കിട്ടിയതിനേക്കാൾ ഫണ്ട് ചില പ്രതിപക്ഷ എംഎൽഎമാർക്ക് ലഭിച്ചിട്ടുണ്ട്. അത് ഓരോ പ്രദേശത്തിന്റെയും പ്രശ്നങ്ങൾ വിലയിരുത്തി നല്കുന്നതിനാലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വികസനം നടന്ന മണ്ഡലങ്ങളിലൊന്നാണ് കോട്ടയമെന്ന് അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പാലത്തിന്റെ നിർമാണക്രമക്കേട് വെളിച്ചത്തു വന്ന പശ്ചാത്തലത്തിൽ നിലവിൽ നിർമാണം നടക്കുന്ന പാലങ്ങൾ എല്ലാം പരിശോധന നടത്താൻ നിർദേശിച്ചിട്ടുണ്ട്. പാലാരിവട്ടം പാലത്തിന്റെ സ്ഥിതി പരിശോധിച്ച് മുഴുവൻ പൊളിക്കണമെങ്കിൽ അത് മുഴുവനും പൊളിക്കും. അറ്റകുറ്റപ്പണി നടത്താനാണെങ്കിൽ ആ പ്രവൃത്തി ചെയ്യും. ഈ സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിനു മുന്പേ നിർമാണം പൂർക്കിയാക്കും.
പിഡബ്ല്യുഡി റോഡുകൾക്ക് 10 മീറ്റർ വീതി ഉണ്ടെങ്കിലേ പണം അനുവദിക്കാൻ കഴിയുള്ളു എന്ന വ്യവസ്ഥയിൽ മാറ്റം വരുത്തണമെങ്കിൽ ധനമന്ത്രി ഉൾപ്പെടെയുള്ളവരുടെ ഇടപെടൽ ആവശ്യമാണ്. മുന്നൂറോളം പാലങ്ങൾ പരിശോധിച്ച് വിലയിരുത്തി നിലവിലുള്ള ടെൻഡർ നടപടികൾ പരിഷ്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.