കൊച്ചി: കൊട്ടാരക്കര സ്വദേശിനി തുഷാരയെ വീട്ടുതങ്കടലില് പാര്‍പ്പിച്ചു ഭക്ഷണവും മരുന്നും നല്‍കാതെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
ക്രൂരവും പൈശാചികവുമായ സംഭവമാണിതെന്നു വിലയിരുത്തിയ ഹൈക്കോടതി അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന വസ്തുത കണക്കിലെടുത്താണ് ജാമ്യഹര്‍ജികള്‍ തള്ളിയത്. തുഷാരയുടെ ഭര്‍ത്താവ് ചന്ദുലാല്‍(30 ), ഇയാളുടെ അച്ഛൻ ലാലി (60) അമ്മ ഗീത (55), എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
2013 ഡിസംബര്‍ ഒമ്പതിനാണ് തുഷാരയെ ചന്ദുലാല്‍ വിവാഹം കഴിച്ചത്. സ്ത്രീധനത്തിനായി ചന്ദുലാലും വീട്ടുകാരും തുഷാരയെ ക്രൂരമായി ഉപദ്രവിച്ചിരുന്നെന്ന് പരാതിയുണ്ടായിരുന്നു. രണ്ടാമത്തെ കുട്ടി ജനിച്ചശേഷം തുഷാരയെ ഇവര്‍ വീട്ടുതടങ്കലിലാക്കി. ഭക്ഷണവും മരുന്നും ലഭിക്കാതെ കഴിഞ്ഞ മാര്‍ച്ച് 21 ന് തുഷാര മരിച്ചു.
മരിക്കുമ്പോള്‍ തുഷാരയ്ക്ക് 20 കിലോഗ്രാം ഭാരം മാത്രമാണുണ്ടായിരുന്നത്. സംഭവത്തെത്തുടര്‍ന്ന് കൊലക്കുറ്റമുള്‍പ്പെടെ ചുമത്തി ഭര്‍ത്താവ് ചന്ദുലാലിനെയും മാതാപിതാക്കളെയും പോലീസ് അറസ്റ്റുചെയ്തതിരുന്നു. ന്യുമോണിയ ബാധിച്ചാണ് തുഷാര മരിച്ചതെന്നും ശാരീരികമായി ഉപദ്രവിച്ചതിന് തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മൂവരും ജാമ്യാപേക്ഷ നല്‍കിയത്.
ക്രൂരവും പൈശാചികവുമായ സംഭവമാണിതെന്നു വിലയിരുത്തിയ ഹൈക്കോടതി അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന വസ്തുത കണക്കിലെടുത്താണ് ജാമ്യഹര്‍ജികള്‍ തള്ളിയത്. തുഷാരയുടെ ഭര്‍ത്താവ് ചന്ദുലാല്‍(30 ), ഇയാളുടെ അച്ഛൻ ലാലി (60) അമ്മ ഗീത (55), എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
2013 ഡിസംബര്‍ ഒമ്പതിനാണ് തുഷാരയെ ചന്ദുലാല്‍ വിവാഹം കഴിച്ചത്. സ്ത്രീധനത്തിനായി ചന്ദുലാലും വീട്ടുകാരും തുഷാരയെ ക്രൂരമായി ഉപദ്രവിച്ചിരുന്നെന്ന് പരാതിയുണ്ടായിരുന്നു. രണ്ടാമത്തെ കുട്ടി ജനിച്ചശേഷം തുഷാരയെ ഇവര്‍ വീട്ടുതടങ്കലിലാക്കി. ഭക്ഷണവും മരുന്നും ലഭിക്കാതെ കഴിഞ്ഞ മാര്‍ച്ച് 21 ന് തുഷാര മരിച്ചു.
മരിക്കുമ്പോള്‍ തുഷാരയ്ക്ക് 20 കിലോഗ്രാം ഭാരം മാത്രമാണുണ്ടായിരുന്നത്. സംഭവത്തെത്തുടര്‍ന്ന് കൊലക്കുറ്റമുള്‍പ്പെടെ ചുമത്തി ഭര്‍ത്താവ് ചന്ദുലാലിനെയും മാതാപിതാക്കളെയും പോലീസ് അറസ്റ്റുചെയ്തതിരുന്നു. ന്യുമോണിയ ബാധിച്ചാണ് തുഷാര മരിച്ചതെന്നും ശാരീരികമായി ഉപദ്രവിച്ചതിന് തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മൂവരും ജാമ്യാപേക്ഷ നല്‍കിയത്.