തിരുവനന്തപുരം: പ്രളയത്തെ പ്രതിരോധിക്കാൻ കഴിയുംവിധം എട്ടു മുതൽ 12 വരെ ഫ്ളൈ ഓവറുകളോടെ ആലപ്പുഴ- ചങ്ങനാശേരി റോഡ് പുനർ നിർമിക്കാനുള്ള നിർദേശത്തിനു മന്ത്രിസഭാ യോഗം അനുമതി നൽകി. വെള്ളപ്പൊക്കമുണ്ടായാൽ റോഡ് ഒലിച്ചുപോകുന്നതു തടയുന്നതിന്റെ ഭാഗമായിട്ടാണു റോഡ് പുനർ നിർമിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഇതിനാവശ്യമായ പണം അനുവദിക്കാനാണു തീരുമാനം.
പ്രളയകാലത്ത് ഒലിച്ചു പോയ ആലപ്പുഴ- ചങ്ങനാശേരി പാത ഫ്ളൈ ഓവറുകൾ സഹിതം പുനർ നിർമിക്കാൻ 350 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണു കണക്കാക്കുന്നത്. പരിസ്ഥിതിക്ക് അനുയോജ്യമായ മേൽപ്പാലങ്ങളാകും ഇവിടെ നിർമിക്കുക.
പ്രളയകാലത്ത് ഒലിച്ചു പോയ ആലപ്പുഴ- ചങ്ങനാശേരി പാത ഫ്ളൈ ഓവറുകൾ സഹിതം പുനർ നിർമിക്കാൻ 350 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണു കണക്കാക്കുന്നത്. പരിസ്ഥിതിക്ക് അനുയോജ്യമായ മേൽപ്പാലങ്ങളാകും ഇവിടെ നിർമിക്കുക.