ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയി കോടിയേരിക്ക് എതിരെ ഉയർന്നിട്ടുള്ള ഗൗരവമേറിയ ആരോപണത്തെക്കുറിച്ചു ശരിയായ ദിശയിൽ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടു വരണമെന്നു വി.എം.സുധീരൻ. ശതാബ്ദി ആഘോഷിക്കുന്ന കെ.ആർ.ഗൗരിയമ്മയെ ചാത്തനാട്ടയ വസതിയിൽ എത്തി സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു സുധീരൻ. സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സിപിഎമ്മിനും ഉത്തരവാദിത്വമുണ്ട്. കുറ്റക്കാർക്ക് എതിരെ നിയമത്തിലധിഷ്ഠിതമായ നടപടി സ്വീകരിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.