തിരുവനന്തപുരം: കൊച്ചിയിലെ അമൃതകുടീരം കോളനിയിലെ 126 കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ചു നൽകാൻ കഴിയില്ലെന്ന് മന്ത്രി എ.സി മൊയ്തീൻ നിയമസഭയെ അറിയിച്ചു.
പതിനഞ്ച് വർഷം മുൻപ് നിർമിച്ച ഈ വീടുകളിൽ പലതും ഇന്ന് വാസയോഗ്യമല്ലാത്ത നിലയിലാണ്. എന്നാൽ ലൈഫ് പദ്ധതി പ്രകാരം സ്വന്തമായി വീടില്ലാത്തവർക്കു മാത്രമേ വീടു നിർമിച്ചു നൽകാൻ കഴിയുകയുള്ളൂ. അതിനാൽ ഇവരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയാത്ത സ്ഥിതിയാണുള്ളത്. എങ്കിലും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക് വീട് നിർമിച്ചു നൽകാൻ കഴിയുമോ എന്ന് സർക്കാർ പരിശോധിച്ചു വരികയാണെന്നും വി.പി സജീന്ദ്രന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.
പതിനഞ്ച് വർഷം മുൻപ് നിർമിച്ച ഈ വീടുകളിൽ പലതും ഇന്ന് വാസയോഗ്യമല്ലാത്ത നിലയിലാണ്. എന്നാൽ ലൈഫ് പദ്ധതി പ്രകാരം സ്വന്തമായി വീടില്ലാത്തവർക്കു മാത്രമേ വീടു നിർമിച്ചു നൽകാൻ കഴിയുകയുള്ളൂ. അതിനാൽ ഇവരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയാത്ത സ്ഥിതിയാണുള്ളത്. എങ്കിലും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക് വീട് നിർമിച്ചു നൽകാൻ കഴിയുമോ എന്ന് സർക്കാർ പരിശോധിച്ചു വരികയാണെന്നും വി.പി സജീന്ദ്രന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.