തിരുവനന്തപുരം: കടലാക്രമണത്തിൽനിന്നു തീരദേശമേഖലയെ സംരക്ഷിക്കുന്നതിനായി അടിയന്തരമായി ജിയോ ബാഗുകൾ സ്ഥാപിക്കുമെന്നു ജലവിഭവമന്ത്രി കെ. കൃഷ്ണൻകുട്ടി. തീരദേശത്തെ പ്രശ്നങ്ങൾ സംബന്ധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയിൽ തിങ്കളാഴ്ച മുതൽ ജിയോ ബാഗ് സ്ഥാപിക്കും. ആലപ്പുഴയിലെ തീരമേഖലയിലും ഏറെ വേഗത്തിൽത്തന്നെ ജിയോ ബാഗ് സ്ഥാപിക്കൽ നടപടി പൂർത്തിയാക്കും.
എറണാകുളം ജില്ലയിലെ തീരമേഖലയിലും ഏറെ വേഗത്തിൽ തന്നെ ജിയോ ബാഗ് സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കും. തീരദേശത്തെ കടലാക്രമണത്തിൽനിന്നു സംരക്ഷിക്കുന്നതിനായി സ്ഥിരം സംവിധാനമൊരുക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. 500 കോടിയോളം രൂപയാണ് ഇതിനായി ആവശ്യമായി വരുന്നത്. ഇതിനായി പണം എങ്ങനെ കണ്ടെത്തുമെന്നുള്ള കാര്യങ്ങൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്യും. കടൽഭിത്തി നിർമാണത്തിന് കരിങ്കല്ലിന്റെ ലഭ്യത ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. താത്കാലികമായ നിർമാണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തീരദേശത്തിന്റെ പ്രശ്നങ്ങൾ അനുഭാവപൂർവം പരിഹരിക്കാമെന്ന മന്ത്രിയുടെ നിലപാട് ഏറെ ശ്ലാഘനീയമാണെന്നു ആർച്ച്ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു. അടിയന്തരമായും സമയബന്ധിതമായും പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നു മന്ത്രി ഉദ്യോഗസഥൻമാർക്ക് നിർദേശം നല്കിയത് ഏറെ സഹായകരമാണ്. തീരദേശ മേഖലയെ കടലാക്രമണത്തിൽനിന്നു സംരക്ഷിക്കുന്നതിനായി സ്ഥിരം സംവിധാനമൊരുക്കണമെന്ന ആവശ്യം മന്ത്രിക്കു മുന്നിൽ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസും ബിഷപ്സ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
എറണാകുളം ജില്ലയിലെ തീരമേഖലയിലും ഏറെ വേഗത്തിൽ തന്നെ ജിയോ ബാഗ് സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കും. തീരദേശത്തെ കടലാക്രമണത്തിൽനിന്നു സംരക്ഷിക്കുന്നതിനായി സ്ഥിരം സംവിധാനമൊരുക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. 500 കോടിയോളം രൂപയാണ് ഇതിനായി ആവശ്യമായി വരുന്നത്. ഇതിനായി പണം എങ്ങനെ കണ്ടെത്തുമെന്നുള്ള കാര്യങ്ങൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്യും. കടൽഭിത്തി നിർമാണത്തിന് കരിങ്കല്ലിന്റെ ലഭ്യത ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. താത്കാലികമായ നിർമാണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തീരദേശത്തിന്റെ പ്രശ്നങ്ങൾ അനുഭാവപൂർവം പരിഹരിക്കാമെന്ന മന്ത്രിയുടെ നിലപാട് ഏറെ ശ്ലാഘനീയമാണെന്നു ആർച്ച്ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു. അടിയന്തരമായും സമയബന്ധിതമായും പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നു മന്ത്രി ഉദ്യോഗസഥൻമാർക്ക് നിർദേശം നല്കിയത് ഏറെ സഹായകരമാണ്. തീരദേശ മേഖലയെ കടലാക്രമണത്തിൽനിന്നു സംരക്ഷിക്കുന്നതിനായി സ്ഥിരം സംവിധാനമൊരുക്കണമെന്ന ആവശ്യം മന്ത്രിക്കു മുന്നിൽ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസും ബിഷപ്സ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.