തിരുവനന്തപുരം: ചികിത്സപ്പിഴവുകൾ കണ്ടെത്താൻ ആരോഗ്യ മേഖലയിൽ ഓംബുഡ്സ്മാൻ മാതൃകയിൽ സ്ഥിരം പരിശോധനാ സംവിധാനം കൊണ്ടുവരുമെന്ന് മന്ത്രി കെ.കെ. ശൈലജ. നിലവിൽ ഇതിനായി പ്രത്യേക സമിതിയുണ്ടെങ്കിലും പുറത്തുനിന്നുള്ള വിദഗ്ധർ കൂടിയുൾപ്പെട്ടതാകും പുതിയ സംവിധാനം. ഇക്കാര്യം സർക്കാർ ഗൗരവമായി പരിഗണിച്ചു വരികയാണെന്നും നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ ഇന്ത്യൻ കൗണ്‍സിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ അനുമതി ലഭിച്ചു. ഏഴ് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
വയനാട് മെഡിക്കൽ കോളജ് ഉപേക്ഷിച്ചിട്ടില്ല. ഇതിനായി 34.85 കോടിയുടെ സഹായം നബാർഡ് നൽകും. ഇതിൽ മൂന്ന് കോടി ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. പ്രളയം കാരണം തുടർ നടപടികൾ വേഗത്തിലായില്ല. പദ്ധതിയുടെ മാസ്റ്റർ പ്ളാൻ തയാറാക്കാൻ ഇൻകലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 420 കോടി രൂപയെങ്കിലും വേണ്ടിവരുന്ന പദ്ധതിക്ക് കിഫ്ബിയുടെ സഹായവും തേടും. എന്നാൽ വിദഗ്ധ പഠനം കൂടി നടത്തിയിട്ടേ അവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്താവൂ എന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പറഞ്ഞിരിക്കുകയാണ്. അതു കൊണ്ട് മെഡിക്കൽ കോളജിനായി പുതിയ സ്ഥലം കണ്ടെത്തേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ സർക്കാർ ആലോചിക്കുകയാണ്.
വയനാട് ജില്ലാ ആശുപത്രിയിൽ നിർമിക്കുന്ന പുതിയ ബ്ലോക്കിൽ അരിവാൾ രോഗികൾക്കായി പ്രത്യേക മുറി അനുവദിക്കും. സ്കൂളുകളെ കാറ്റഗറികളായി തിരിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ചാണ് പാക്കേജ് തയാറാക്കിയത്. എത്രയും വേഗം ഇതുമായി ബന്ധപ്പെട്ട നടപടികളിലേക്കു പോകും. ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്കായി ഗവേഷണ സൗകര്യത്തോടെയുള്ള ലാബ് മലബാർ മേഖലയിൽ ആരംഭിക്കും.
എല്ലാ പബ്ലിക് ഹെൽത്ത് സെന്ററുകളിലും മാനിസികാരോഗ്യ ചികിത്സയ്ക്ക് ആശ്വാസ് ക്ലിനിക്കുകൾ തുടങ്ങും. ടോട്ടൽ ട്രോമാകെയർ പദ്ധതിക്ക് 315 ആംബുലൻസ് വാങ്ങാൻ ടെൻഡർ നൽകി. ആർദ്രം മിഷൻ കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കും. മെഡിക്കൽ കോളജുകളുടെ വികസനത്തിനുള്ള മാസ്റ്റർ പ്ലാനുകൾക്ക് അനുമതി നൽകി. ഇടുക്കി മെഡിക്കൽ കോളജിലെ എംബിബിഎസ് ബാച്ചിന് വരുന്ന അധ്യയനവർഷം മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അംഗീകാരത്തിനായി എംസിഐ നിർദേശിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള നടപടികളെല്ലാം പൂർത്തീകരിച്ചതായും മന്ത്രി വ്യക്തമാക്കി.
നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. പരിശോധനാ സംഘം ഇതിനായി ഇപ്പോഴും കൊച്ചിയിൽ തുടരുകയാണ്. നിപ്പ പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തിന്റെയടക്കം എല്ലാവരുടെയും പിന്തുണയും സഹകരണവും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ ഇന്ത്യൻ കൗണ്‍സിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ അനുമതി ലഭിച്ചു. ഏഴ് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
വയനാട് മെഡിക്കൽ കോളജ് ഉപേക്ഷിച്ചിട്ടില്ല. ഇതിനായി 34.85 കോടിയുടെ സഹായം നബാർഡ് നൽകും. ഇതിൽ മൂന്ന് കോടി ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. പ്രളയം കാരണം തുടർ നടപടികൾ വേഗത്തിലായില്ല. പദ്ധതിയുടെ മാസ്റ്റർ പ്ളാൻ തയാറാക്കാൻ ഇൻകലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 420 കോടി രൂപയെങ്കിലും വേണ്ടിവരുന്ന പദ്ധതിക്ക് കിഫ്ബിയുടെ സഹായവും തേടും. എന്നാൽ വിദഗ്ധ പഠനം കൂടി നടത്തിയിട്ടേ അവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്താവൂ എന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പറഞ്ഞിരിക്കുകയാണ്. അതു കൊണ്ട് മെഡിക്കൽ കോളജിനായി പുതിയ സ്ഥലം കണ്ടെത്തേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ സർക്കാർ ആലോചിക്കുകയാണ്.
വയനാട് ജില്ലാ ആശുപത്രിയിൽ നിർമിക്കുന്ന പുതിയ ബ്ലോക്കിൽ അരിവാൾ രോഗികൾക്കായി പ്രത്യേക മുറി അനുവദിക്കും. സ്കൂളുകളെ കാറ്റഗറികളായി തിരിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ചാണ് പാക്കേജ് തയാറാക്കിയത്. എത്രയും വേഗം ഇതുമായി ബന്ധപ്പെട്ട നടപടികളിലേക്കു പോകും. ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്കായി ഗവേഷണ സൗകര്യത്തോടെയുള്ള ലാബ് മലബാർ മേഖലയിൽ ആരംഭിക്കും.
എല്ലാ പബ്ലിക് ഹെൽത്ത് സെന്ററുകളിലും മാനിസികാരോഗ്യ ചികിത്സയ്ക്ക് ആശ്വാസ് ക്ലിനിക്കുകൾ തുടങ്ങും. ടോട്ടൽ ട്രോമാകെയർ പദ്ധതിക്ക് 315 ആംബുലൻസ് വാങ്ങാൻ ടെൻഡർ നൽകി. ആർദ്രം മിഷൻ കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കും. മെഡിക്കൽ കോളജുകളുടെ വികസനത്തിനുള്ള മാസ്റ്റർ പ്ലാനുകൾക്ക് അനുമതി നൽകി. ഇടുക്കി മെഡിക്കൽ കോളജിലെ എംബിബിഎസ് ബാച്ചിന് വരുന്ന അധ്യയനവർഷം മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അംഗീകാരത്തിനായി എംസിഐ നിർദേശിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള നടപടികളെല്ലാം പൂർത്തീകരിച്ചതായും മന്ത്രി വ്യക്തമാക്കി.
നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. പരിശോധനാ സംഘം ഇതിനായി ഇപ്പോഴും കൊച്ചിയിൽ തുടരുകയാണ്. നിപ്പ പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തിന്റെയടക്കം എല്ലാവരുടെയും പിന്തുണയും സഹകരണവും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.