കോട്ടയം: സർക്കാർ നിർദേശങ്ങളെപ്പോലും അവഗണിച്ചുതള്ളി കേരള ലളിതകലാ അക്കാദമി സൂപ്പർ സർക്കാരാകാൻ ശ്രമിക്കുന്നത് ധിക്കാരപരവും ജനാധിപത്യ സംവിധാനത്തിന് അപമാനവുമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവലിയർ വി.സി. സെബാസ്റ്റ്യൻ. സാംസ്കാരിക മന്ത്രി നിയമസഭയിൽ നടത്തിയ പ്രഖ്യാപനം മറികടന്നുള്ള ലളിതകലാ അക്കാദമിയുടെ തീരുമാനത്തിൽ ഇനി നിലപാട് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സമൂഹത്തിനു വിശുദ്ധമായ കുരിശിനെ വിചിത്രമായി ചിത്രീകരിച്ചിട്ട് അവഹേളനമല്ലെന്നു പറഞ്ഞ് ന്യായീകരണം കണ്ടെത്തുന്നവരെ അക്കാദമിയിൽ നിലനിർത്തുന്നതു ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തുമാകാമെന്നതു ധിക്കാരമാണ്.
സമാധാനത്തോടെയുള്ള ക്രൈസ്തവ പ്രതികരണങ്ങളെയും പ്രതിഷേധങ്ങളെയും മുഖവിലയ്ക്കെടുത്ത് വിവാദ കാർട്ടൂണ്‍ പിൻവലിച്ചും അവാർഡ് റദ്ദാക്കിയും അടിയന്തര നടപടികളെടുക്കുവാൻ സർക്കാർ ശ്രമിക്കണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
ക്രൈസ്തവ സമൂഹത്തിനു വിശുദ്ധമായ കുരിശിനെ വിചിത്രമായി ചിത്രീകരിച്ചിട്ട് അവഹേളനമല്ലെന്നു പറഞ്ഞ് ന്യായീകരണം കണ്ടെത്തുന്നവരെ അക്കാദമിയിൽ നിലനിർത്തുന്നതു ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തുമാകാമെന്നതു ധിക്കാരമാണ്.
സമാധാനത്തോടെയുള്ള ക്രൈസ്തവ പ്രതികരണങ്ങളെയും പ്രതിഷേധങ്ങളെയും മുഖവിലയ്ക്കെടുത്ത് വിവാദ കാർട്ടൂണ്‍ പിൻവലിച്ചും അവാർഡ് റദ്ദാക്കിയും അടിയന്തര നടപടികളെടുക്കുവാൻ സർക്കാർ ശ്രമിക്കണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.