തിരുവനന്തപുരം: റോഡുകളുടെ പുനർനിർമാണത്തിനു പൊടിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചു മൊത്തം റോഡിന്റെ 50 ശതമാനം നിർബന്ധമായും ചെയ്യണമെന്ന് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതായി മന്ത്രി ജി. സുധാകരൻ നിയമസഭയിൽ അറിയിച്ചു. നിലവിൽ 288.11 കിലോമീറ്റർ റോഡ് ഈ രീതിയിൽ നിർമിച്ചിട്ടുണ്ട്.
ക്ലീൻ കേരള കന്പനിയാണു പൊതുമരാമത്ത് വകുപ്പിന് ആവശ്യമായ പൊടിച്ച പ്ലാസ്റ്റിക് നൽകുന്നത്. ആവശ്യമായ അളവിൽ പൊടിച്ച പ്ലാസ്റ്റിക് ലഭിക്കുന്നില്ല. ആവശ്യമെങ്കിൽ തദ്ദേശവകുപ്പു മന്ത്രിയുമായി ആലോചിച്ച ശേഷം സ്വന്തമായി പ്ലാസ്റ്റിക് പൊടിക്കൽ യൂണിറ്റ് സ്ഥാപിക്കുന്ന കാര്യം ആലോചിക്കും.
നിർമാണ സാമഗ്രികളുടെ കുറവു മൂലം കരാർ എടുക്കാത്ത സാഹചര്യം സംസ്ഥാനത്തില്ല. എന്നാൽ, കരാർ എടുത്ത പദ്ധതികളിൽ ആവശ്യമായ അസംസ്കൃക വസ്തുക്കൾ ലഭിക്കാത്തതിനാൽ നിർമാണം വൈകുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രാപ്തിയും ശേഷിയുമുള്ള കരാറുകാരുടെ കുറവും സംസ്ഥാനത്തുണ്ടെന്നും മന്ത്രി സുധാകരൻ പറഞ്ഞു.
പാലാരിവട്ടം മേൽപ്പാലം ഈ സർക്കാരിന്റെ കാലത്തുതന്നെ സഞ്ചാരയോഗ്യമാക്കും. കേടായ ഭാഗത്തു പുനർനിർമാണം നടത്തണോ പാലം മൊത്തത്തിൽ പൊളിച്ചുപണിയണമോ എന്ന കാര്യത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കിട്ടിയശേഷം തീരുമാനമെടുക്കും. ഇ. ശ്രീധരൻ പാലം സന്ദർശിക്കുകയും ഉദ്യോഗസ്ഥരുമായി കൂടിയാലോചനകൾ നടത്തുകയും ചെയ്തിട്ടുണ്ട്. പാലം നിർമിച്ച ആർഡിഎസ് കന്പനിയുടെ മറ്റു നിർമാണങ്ങൾ കുഴപ്പത്തിലാണെന്ന് ആരും പറഞ്ഞിട്ടില്ല. എൽദോ ഏബ്രഹാം, പി.കെ. ബഷീർ, രാജു ഏബ്രഹാം തുടങ്ങിയവരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു മന്ത്രി ജി. സുധാകരൻ.
മലയാളം പഠിപ്പിക്കാത്ത 89 സ്കൂളുകൾ
കാസർഗോഡ് ജില്ലയിൽ മലയാളം പഠിപ്പിക്കാത്ത 89 സ്കൂളുകളുണ്ടെന്നു മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. സർക്കാർ സ്കൂളുകൾ-20, എയ്ഡഡ് സ്കൂളുകൾ-62, അണ് എയ്ഡഡ് സ്കൂളുകൾ -ഏഴ്. മലയാളം അറിയാവുന്ന അധ്യാപകർ ഇല്ലാത്തതിനാലാണ് ഈ സ്കൂളുകളിൽ മലയാളം പഠിപ്പിക്കാത്തത്.
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ സർട്ടിഫിക്കറ്റുകൾ ജൂലൈ 15 മുതൽ ഡിജി ലോക്കറിൽ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. എൻ.എ. നെല്ലിക്കുന്നിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.
ബിരുദ - ബിരുദാനന്തര സീറ്റുകൾ ഏകീകരിച്ച് ഉത്തരവ് രണ്ടു ദിവസത്തിനകം
എല്ലാ സർവകലാശാലകളിലെയും ബിരുദ- ബിരുദാനന്തര കോഴ്സുകളിലെ സീറ്റുകളുടെ എണ്ണം ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവ് രണ്ടു ദിവസത്തിനകം പുറത്തിറക്കുമെന്നു മന്ത്രി കെ.ടി. ജലീൽ നിയമസഭയെ അറിയിച്ചു. കൂടുതൽ സീറ്റുകളുള്ള സർവകലാശാലയിലേതു പോലെയായിരിക്കും ഏകീകരണം.
നിലവിൽ വിവിധ സർവകലാശാലകളിൽ ഒരേ കോഴ്സിനു വ്യത്യസ്ത എണ്ണം സീറ്റുകളാണുള്ളതെന്നും എ. പ്രദീപ് കുമാറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
മൂന്നു വർഷമായി കേന്ദ്രവിഹിതം മുടങ്ങിക്കിടക്കുന്നു
മത്സ്യത്തൊഴിലാളികൾക്കുള്ള സമാശ്വാസ പദ്ധതികളിലെ കേന്ദ്രവിഹിതം മൂന്നു വർഷമായി മുടങ്ങിക്കിടക്കുകയാണെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ആനുകൂല്യങ്ങൾ മുടങ്ങരുത് എന്നതിനാൽ കേന്ദ്രവിഹിതംകൂടി സംസ്ഥാനം അടച്ചാണു പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകുന്നത്.
93 കോടി രൂപ ഈയിനത്തിൽ കേന്ദ്രം നൽകാനുണ്ട്. ക്ഷേമനിധിയിലേക്കുള്ള ധനസമാഹരണത്തിനായി കയറ്റുമതിക്കാരിൽനിന്ന് ഒരു ശതമാനം സെസ് ഏർപ്പെടുത്തിയിരുന്നു.
എന്നാൽ ഇവർ കോടതിയിൽ നിന്നു സെസ് പിരിക്കുന്നതിനു സ്റ്റേ വാങ്ങിയിരിക്കുകയാണ്. കോടതിയാകട്ടെ രണ്ടു വർഷമായി കേസിൽ വിധിപറഞ്ഞിട്ടുമില്ലെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
കുട്ടികൾക്കെതിരേയുള്ള അതിക്രമം: ഉത്തരവാദിത്വ പേരന്റിംഗ് പദ്ധതി നടപ്പാക്കും
കുട്ടികൾക്കെതിരേ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ ജില്ലകൾ തോറും ഉത്തരവാദിത്വ പേരന്റിംഗ് കേന്ദ്രങ്ങൾ ആരംഭിച്ച് ബോധവത്കരണം നടത്തുമെന്ന് മന്ത്രി കെ.കെ. ശൈലജ നിയമസഭയെ അറിയിച്ചു. ബാലാവകാശ കമ്മീഷനും ജില്ലകളിലുള്ള ശിശുസംരക്ഷണ യൂണിറ്റുകളും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കി കുട്ടികളുടെ അവകാശസംരക്ഷണം ഉറപ്പാക്കും. പേരന്റിംഗ് കേന്ദ്രങ്ങളെ സ്ഥിരം പരിശീലന കേന്ദ്രങ്ങളാക്കുമെന്നും നിയമസഭയിൽ അയിഷാ പോറ്റിയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി പറഞ്ഞു.
കുട്ടികൾ നേരിടുന്ന അതിക്രമങ്ങൾ ഏറെയും കുടുംബത്തിനകത്തുനിന്നാണെന്നത് ഗൗരവമുള്ളതാണ്. വനിതാ - ശിശുവികസന വകുപ്പും പോലീസുമൊക്കെ ഇതിനെതിരേ ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. തൊടുപുഴയിൽ ഷെഫീക് എന്ന കുട്ടിക്കു നേരേയുണ്ടായ അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിയോഗിച്ച കമ്മിറ്റി റിപ്പോർട്ട് നൽകിയെങ്കിലും അതിൽപ്പറഞ്ഞ കാര്യങ്ങൾ നടപ്പാക്കിയിരുന്നില്ല. അതിക്രമങ്ങൾ തടയാൻ പ്രത്യേക പദ്ധതിയായ കരുതൽ സ്പർശത്തിന്റെ ആദ്യഘട്ടം നടന്നുവരുകയാണ്. ‘ശരണബാല്യ’ത്തിലൂടെ 163 കുട്ടികളെ രക്ഷിക്കാനായെന്നും ശിശുസൗഹൃദ പോക്സോ സെന്റർ വഴി പോക്സോ കേസുകൾ വേഗത്തിൽ തീർപ്പാക്കാക്കുമെന്നും മന്ത്രി പറഞ്ഞു.
ക്ലീൻ കേരള കന്പനിയാണു പൊതുമരാമത്ത് വകുപ്പിന് ആവശ്യമായ പൊടിച്ച പ്ലാസ്റ്റിക് നൽകുന്നത്. ആവശ്യമായ അളവിൽ പൊടിച്ച പ്ലാസ്റ്റിക് ലഭിക്കുന്നില്ല. ആവശ്യമെങ്കിൽ തദ്ദേശവകുപ്പു മന്ത്രിയുമായി ആലോചിച്ച ശേഷം സ്വന്തമായി പ്ലാസ്റ്റിക് പൊടിക്കൽ യൂണിറ്റ് സ്ഥാപിക്കുന്ന കാര്യം ആലോചിക്കും.
നിർമാണ സാമഗ്രികളുടെ കുറവു മൂലം കരാർ എടുക്കാത്ത സാഹചര്യം സംസ്ഥാനത്തില്ല. എന്നാൽ, കരാർ എടുത്ത പദ്ധതികളിൽ ആവശ്യമായ അസംസ്കൃക വസ്തുക്കൾ ലഭിക്കാത്തതിനാൽ നിർമാണം വൈകുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രാപ്തിയും ശേഷിയുമുള്ള കരാറുകാരുടെ കുറവും സംസ്ഥാനത്തുണ്ടെന്നും മന്ത്രി സുധാകരൻ പറഞ്ഞു.
പാലാരിവട്ടം മേൽപ്പാലം ഈ സർക്കാരിന്റെ കാലത്തുതന്നെ സഞ്ചാരയോഗ്യമാക്കും. കേടായ ഭാഗത്തു പുനർനിർമാണം നടത്തണോ പാലം മൊത്തത്തിൽ പൊളിച്ചുപണിയണമോ എന്ന കാര്യത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കിട്ടിയശേഷം തീരുമാനമെടുക്കും. ഇ. ശ്രീധരൻ പാലം സന്ദർശിക്കുകയും ഉദ്യോഗസ്ഥരുമായി കൂടിയാലോചനകൾ നടത്തുകയും ചെയ്തിട്ടുണ്ട്. പാലം നിർമിച്ച ആർഡിഎസ് കന്പനിയുടെ മറ്റു നിർമാണങ്ങൾ കുഴപ്പത്തിലാണെന്ന് ആരും പറഞ്ഞിട്ടില്ല. എൽദോ ഏബ്രഹാം, പി.കെ. ബഷീർ, രാജു ഏബ്രഹാം തുടങ്ങിയവരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു മന്ത്രി ജി. സുധാകരൻ.
മലയാളം പഠിപ്പിക്കാത്ത 89 സ്കൂളുകൾ
കാസർഗോഡ് ജില്ലയിൽ മലയാളം പഠിപ്പിക്കാത്ത 89 സ്കൂളുകളുണ്ടെന്നു മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. സർക്കാർ സ്കൂളുകൾ-20, എയ്ഡഡ് സ്കൂളുകൾ-62, അണ് എയ്ഡഡ് സ്കൂളുകൾ -ഏഴ്. മലയാളം അറിയാവുന്ന അധ്യാപകർ ഇല്ലാത്തതിനാലാണ് ഈ സ്കൂളുകളിൽ മലയാളം പഠിപ്പിക്കാത്തത്.
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ സർട്ടിഫിക്കറ്റുകൾ ജൂലൈ 15 മുതൽ ഡിജി ലോക്കറിൽ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. എൻ.എ. നെല്ലിക്കുന്നിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.
ബിരുദ - ബിരുദാനന്തര സീറ്റുകൾ ഏകീകരിച്ച് ഉത്തരവ് രണ്ടു ദിവസത്തിനകം
എല്ലാ സർവകലാശാലകളിലെയും ബിരുദ- ബിരുദാനന്തര കോഴ്സുകളിലെ സീറ്റുകളുടെ എണ്ണം ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവ് രണ്ടു ദിവസത്തിനകം പുറത്തിറക്കുമെന്നു മന്ത്രി കെ.ടി. ജലീൽ നിയമസഭയെ അറിയിച്ചു. കൂടുതൽ സീറ്റുകളുള്ള സർവകലാശാലയിലേതു പോലെയായിരിക്കും ഏകീകരണം.
നിലവിൽ വിവിധ സർവകലാശാലകളിൽ ഒരേ കോഴ്സിനു വ്യത്യസ്ത എണ്ണം സീറ്റുകളാണുള്ളതെന്നും എ. പ്രദീപ് കുമാറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
മൂന്നു വർഷമായി കേന്ദ്രവിഹിതം മുടങ്ങിക്കിടക്കുന്നു
മത്സ്യത്തൊഴിലാളികൾക്കുള്ള സമാശ്വാസ പദ്ധതികളിലെ കേന്ദ്രവിഹിതം മൂന്നു വർഷമായി മുടങ്ങിക്കിടക്കുകയാണെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ആനുകൂല്യങ്ങൾ മുടങ്ങരുത് എന്നതിനാൽ കേന്ദ്രവിഹിതംകൂടി സംസ്ഥാനം അടച്ചാണു പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകുന്നത്.
93 കോടി രൂപ ഈയിനത്തിൽ കേന്ദ്രം നൽകാനുണ്ട്. ക്ഷേമനിധിയിലേക്കുള്ള ധനസമാഹരണത്തിനായി കയറ്റുമതിക്കാരിൽനിന്ന് ഒരു ശതമാനം സെസ് ഏർപ്പെടുത്തിയിരുന്നു.
എന്നാൽ ഇവർ കോടതിയിൽ നിന്നു സെസ് പിരിക്കുന്നതിനു സ്റ്റേ വാങ്ങിയിരിക്കുകയാണ്. കോടതിയാകട്ടെ രണ്ടു വർഷമായി കേസിൽ വിധിപറഞ്ഞിട്ടുമില്ലെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
കുട്ടികൾക്കെതിരേയുള്ള അതിക്രമം: ഉത്തരവാദിത്വ പേരന്റിംഗ് പദ്ധതി നടപ്പാക്കും
കുട്ടികൾക്കെതിരേ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ ജില്ലകൾ തോറും ഉത്തരവാദിത്വ പേരന്റിംഗ് കേന്ദ്രങ്ങൾ ആരംഭിച്ച് ബോധവത്കരണം നടത്തുമെന്ന് മന്ത്രി കെ.കെ. ശൈലജ നിയമസഭയെ അറിയിച്ചു. ബാലാവകാശ കമ്മീഷനും ജില്ലകളിലുള്ള ശിശുസംരക്ഷണ യൂണിറ്റുകളും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കി കുട്ടികളുടെ അവകാശസംരക്ഷണം ഉറപ്പാക്കും. പേരന്റിംഗ് കേന്ദ്രങ്ങളെ സ്ഥിരം പരിശീലന കേന്ദ്രങ്ങളാക്കുമെന്നും നിയമസഭയിൽ അയിഷാ പോറ്റിയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി പറഞ്ഞു.
കുട്ടികൾ നേരിടുന്ന അതിക്രമങ്ങൾ ഏറെയും കുടുംബത്തിനകത്തുനിന്നാണെന്നത് ഗൗരവമുള്ളതാണ്. വനിതാ - ശിശുവികസന വകുപ്പും പോലീസുമൊക്കെ ഇതിനെതിരേ ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. തൊടുപുഴയിൽ ഷെഫീക് എന്ന കുട്ടിക്കു നേരേയുണ്ടായ അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിയോഗിച്ച കമ്മിറ്റി റിപ്പോർട്ട് നൽകിയെങ്കിലും അതിൽപ്പറഞ്ഞ കാര്യങ്ങൾ നടപ്പാക്കിയിരുന്നില്ല. അതിക്രമങ്ങൾ തടയാൻ പ്രത്യേക പദ്ധതിയായ കരുതൽ സ്പർശത്തിന്റെ ആദ്യഘട്ടം നടന്നുവരുകയാണ്. ‘ശരണബാല്യ’ത്തിലൂടെ 163 കുട്ടികളെ രക്ഷിക്കാനായെന്നും ശിശുസൗഹൃദ പോക്സോ സെന്റർ വഴി പോക്സോ കേസുകൾ വേഗത്തിൽ തീർപ്പാക്കാക്കുമെന്നും മന്ത്രി പറഞ്ഞു.