കടുത്തുരുത്തി: ക്ഷീരകർഷകൻ തൊഴുത്തിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ. ആയാംകുടി തൈമൂട്ടിൽ ജോസ് ഏബ്രഹാം (46) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
സഹകരണ ബാങ്കിൽ നിന്നു കന്നുകാലി വളർത്തലിനായി വായ്പയെടുത്തു ഫാം നടത്തി വരികയായിരുന്നു. കുളന്പ് രോഗത്തെയും വെള്ളപ്പൊക്കത്തെയും തുടർന്ന് കന്നുകാലികൾ ചത്തൊടുങ്ങി. ഇതിനിടെ കഴിഞ്ഞദിവസം സഹകരണ ബാങ്കിൽ നിന്നു പലിശ ഉൾപ്പെടെ 16 ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതായി വീട്ടുകാർ പറയുന്നു.
ഇതേതുടർന്ന് ജോസ് കടുത്ത മാനസിക സമർദ്ദത്തിലായിരുന്നുവെന്ന് പറയുന്നു. കൂടാതെ ഒരു ദേശസാത്കൃത ബാങ്കിൽ നിന്നും ജോസ് വായ്പയെടുത്തിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. കടുത്തുരുത്തി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ജോസിന്റെ സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് മധുരവേലി അൽഫോൻസാപുരം പള്ളിയിൽ.
ഭാര്യ കുഞ്ഞുമോൾ. മുട്ടുചിറ മൈലാടുംപാറ പുല്ലകുന്നേൽ കുടുംബാംഗം. മക്കൾ- ആൽബിൻ, ആൽബീന, ആൽബർട്ട്.
സഹകരണ ബാങ്കിൽ നിന്നു കന്നുകാലി വളർത്തലിനായി വായ്പയെടുത്തു ഫാം നടത്തി വരികയായിരുന്നു. കുളന്പ് രോഗത്തെയും വെള്ളപ്പൊക്കത്തെയും തുടർന്ന് കന്നുകാലികൾ ചത്തൊടുങ്ങി. ഇതിനിടെ കഴിഞ്ഞദിവസം സഹകരണ ബാങ്കിൽ നിന്നു പലിശ ഉൾപ്പെടെ 16 ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതായി വീട്ടുകാർ പറയുന്നു.
ഇതേതുടർന്ന് ജോസ് കടുത്ത മാനസിക സമർദ്ദത്തിലായിരുന്നുവെന്ന് പറയുന്നു. കൂടാതെ ഒരു ദേശസാത്കൃത ബാങ്കിൽ നിന്നും ജോസ് വായ്പയെടുത്തിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. കടുത്തുരുത്തി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ജോസിന്റെ സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് മധുരവേലി അൽഫോൻസാപുരം പള്ളിയിൽ.
ഭാര്യ കുഞ്ഞുമോൾ. മുട്ടുചിറ മൈലാടുംപാറ പുല്ലകുന്നേൽ കുടുംബാംഗം. മക്കൾ- ആൽബിൻ, ആൽബീന, ആൽബർട്ട്.