കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ആസ്ഥാനത്ത് ഇന്നലെ നടന്ന സിൻഡിക്കറ്റ് യോഗം ഭൂരിപക്ഷ അംഗങ്ങളും ബഹിഷ്കരിച്ചു.
സിൻഡിക്കറ്റംഗം കെ.കെ. വിശ്വനാഥനെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത അധ്യാപകർക്കെതിരേ നടപടിയെടുക്കണമെന്ന പ്രമേയത്തിൽ യോഗാധ്യക്ഷനായ വൈസ് ചാൻസലർ അനുകൂല നിലപാട് എടുക്കാൻ വിസമ്മതിച്ചതാണു ബഹിഷ്കരണത്തിൽ കലാശിച്ചത്.
യോഗത്തിൽ പങ്കെടുത്ത 11 അംഗങ്ങളിൽ എട്ടുപേരും ഇറങ്ങിപ്പോയി. വിസിയും പ്രോ വിസിയും രജിസ്ട്രാർ ഇൻ ചാർജും മാത്രമാണു ഹാളിൽ ബാക്കിയുണ്ടായിരുന്നത്. തുടർന്നു മറ്റ് അജണ്ടകൾ ചർച്ച ചെയ്യാതെ സിൻഡിക്കറ്റ് യോഗം പിരിഞ്ഞു. കഴിഞ്ഞ 14നു സർവകലാശാല ഗസ്റ്റ്ഹൗസിലെ മുറിയിൽ കയറി സിൻഡിക്കറ്റ് അംഗമായ കെ.കെ. വിശ്വനാഥനെ ഇടത് അധ്യാപക സംഘടനയായ അസ്യൂട്ടിന്റെ ഭാരവാഹികളായ സി.എം. മനോജ് കുമാർ, ടി.എസ്. സാജു, ബിജു വിൻസെന്റ് എന്നിവർ ഭീഷണിപ്പെടുത്തിയെന്നു കാണിച്ചു വൈസ് ചാൻസലർക്കു പരാതി നൽകിയിരുന്നു.
എട്ടു കോടിയിലധികം രൂപ മുടക്കി നിർമിക്കുന്ന അധ്യാപക ക്വാർട്ടേഴ്സ് നിർമാണത്തിന് അനുകൂല നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണിയെന്നും സാന്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന സർക്കാരിന്റെ നിലപാടിന് വിരുദ്ധമായ കാര്യമാണിതെന്നും വിശ്വനാഥൻ പറയുന്നു. ലക്ഷം മുതൽ ഒന്നര ലക്ഷം വരെ മാസം ശന്പളം വാങ്ങുന്ന അധ്യാപകർക്കു വലിയ തുക വരുന്ന ക്വാർട്ടേഴ്സ് നിർമിക്കേണ്ടത് അത്യാവശ്യമില്ലെന്നു സിൻഡിക്കേറ്റംഗങ്ങൾ പറഞ്ഞു.
അതേസമയം സിൻഡിക്കറ്റ് അംഗം ജാതിപ്പേര് വിളിച്ചതായും അസഭ്യം പറഞ്ഞതായും കാണിച്ച് ആരോപണവിധേയരായ അധ്യാപകരുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇരുകൂട്ടരുടെയും പരാതികൾ സിൻഡിക്കറ്റ് ഉപസമിതിയെ കൊണ്ട് അന്വേഷിപ്പിക്കാമെന്ന് അറിയിച്ചിട്ടും സിൻഡിക്കറ്റ് അംഗങ്ങൾ യോഗം ബഹിഷ്കരിക്കുകയായിരുന്നുവെന്നും വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് പറഞ്ഞു.
സിൻഡിക്കറ്റംഗം കെ.കെ. വിശ്വനാഥനെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത അധ്യാപകർക്കെതിരേ നടപടിയെടുക്കണമെന്ന പ്രമേയത്തിൽ യോഗാധ്യക്ഷനായ വൈസ് ചാൻസലർ അനുകൂല നിലപാട് എടുക്കാൻ വിസമ്മതിച്ചതാണു ബഹിഷ്കരണത്തിൽ കലാശിച്ചത്.
യോഗത്തിൽ പങ്കെടുത്ത 11 അംഗങ്ങളിൽ എട്ടുപേരും ഇറങ്ങിപ്പോയി. വിസിയും പ്രോ വിസിയും രജിസ്ട്രാർ ഇൻ ചാർജും മാത്രമാണു ഹാളിൽ ബാക്കിയുണ്ടായിരുന്നത്. തുടർന്നു മറ്റ് അജണ്ടകൾ ചർച്ച ചെയ്യാതെ സിൻഡിക്കറ്റ് യോഗം പിരിഞ്ഞു. കഴിഞ്ഞ 14നു സർവകലാശാല ഗസ്റ്റ്ഹൗസിലെ മുറിയിൽ കയറി സിൻഡിക്കറ്റ് അംഗമായ കെ.കെ. വിശ്വനാഥനെ ഇടത് അധ്യാപക സംഘടനയായ അസ്യൂട്ടിന്റെ ഭാരവാഹികളായ സി.എം. മനോജ് കുമാർ, ടി.എസ്. സാജു, ബിജു വിൻസെന്റ് എന്നിവർ ഭീഷണിപ്പെടുത്തിയെന്നു കാണിച്ചു വൈസ് ചാൻസലർക്കു പരാതി നൽകിയിരുന്നു.
എട്ടു കോടിയിലധികം രൂപ മുടക്കി നിർമിക്കുന്ന അധ്യാപക ക്വാർട്ടേഴ്സ് നിർമാണത്തിന് അനുകൂല നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണിയെന്നും സാന്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന സർക്കാരിന്റെ നിലപാടിന് വിരുദ്ധമായ കാര്യമാണിതെന്നും വിശ്വനാഥൻ പറയുന്നു. ലക്ഷം മുതൽ ഒന്നര ലക്ഷം വരെ മാസം ശന്പളം വാങ്ങുന്ന അധ്യാപകർക്കു വലിയ തുക വരുന്ന ക്വാർട്ടേഴ്സ് നിർമിക്കേണ്ടത് അത്യാവശ്യമില്ലെന്നു സിൻഡിക്കേറ്റംഗങ്ങൾ പറഞ്ഞു.
അതേസമയം സിൻഡിക്കറ്റ് അംഗം ജാതിപ്പേര് വിളിച്ചതായും അസഭ്യം പറഞ്ഞതായും കാണിച്ച് ആരോപണവിധേയരായ അധ്യാപകരുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇരുകൂട്ടരുടെയും പരാതികൾ സിൻഡിക്കറ്റ് ഉപസമിതിയെ കൊണ്ട് അന്വേഷിപ്പിക്കാമെന്ന് അറിയിച്ചിട്ടും സിൻഡിക്കറ്റ് അംഗങ്ങൾ യോഗം ബഹിഷ്കരിക്കുകയായിരുന്നുവെന്നും വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് പറഞ്ഞു.