പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പ്രധാന സംഭരണികളായ കക്കിയും പന്പയും വരണ്ടു. കാലവർഷം ശക്തിപ്രാപിക്കാൻ വൈകുന്നതോടെ കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയിൽ ഉത്പാദനം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ശബരിഗിരി പദ്ധതിയുടെ പന്പാ ഡാമിൽ ഒന്പത് ശതമാനം ജലമാണ് അവശേഷിക്കുന്നത്. കക്കി - ആനത്തോട് സംഭരണികളിലും 12 ശതമാനമാണ് ജലനിരപ്പ്. ഇന്നലെ കക്കിയുടെ വൃഷ്ടി പ്രദേശങ്ങളിൽ നാലു മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഞായറാഴ്ച 2.75 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പദ്ധതിയിൽനിന്ന് ഉത്പാദിപ്പിച്ചത്. ശബരിഗിരിയിൽ ഉത്പാദനം കുറയ്ക്കുന്നതോടെ കക്കാട്, അള്ളുങ്കൽ, കാരിക്കയം പദ്ധതികളുടെ പ്രവർത്തനത്തെയും ബാധിക്കും.
കഴിഞ്ഞ വർഷം ഇതേസമയം സംഭരണികളിൽ 60 ശതമാനത്തോളം ജലനിരപ്പെത്തിയിരുന്നു. ജൂലൈ അവസാനത്തോടെ സംഭരണികൾ 95 ശതമാനവും നിറഞ്ഞു.
ഓഗസ്റ്റിൽ ജലനിരപ്പ് 100 ശതമാനത്തിലുമെത്തി. ഓഗസ്റ്റ് ഒന്പത് മുതൽ സംഭരണികളുടെ ഷട്ടറുകൾ തുറക്കുകയും ചെയ്തു. മഹാപ്രളയത്തിനു ശേഷവും മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് സംഭരണികൾ തുറന്നു വെള്ളമൊഴുക്കിയതോടെ ജലനിരപ്പ് 80 ശതമാനത്തിൽ ക്രമീകരിച്ചിരുന്നു. എന്നാൽ, തുലാവർഷത്തിലും വേനൽമഴയിലും സംഭരണികളിൽ അധികമായി ജലമെത്തിയില്ല. വൈദ്യുതോത്പാദനം വർധിച്ചതും ജലനിരപ്പ് വേഗത്തിൽ കുറയാൻ കാരണമായി. മേയ് അവസാനത്തോടെ സംഭരണികളിലേക്ക് നീരൊഴുക്ക് വർധിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ താളം തെറ്റിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഇതേസമയം സംഭരണികളിൽ 60 ശതമാനത്തോളം ജലനിരപ്പെത്തിയിരുന്നു. ജൂലൈ അവസാനത്തോടെ സംഭരണികൾ 95 ശതമാനവും നിറഞ്ഞു.
ഓഗസ്റ്റിൽ ജലനിരപ്പ് 100 ശതമാനത്തിലുമെത്തി. ഓഗസ്റ്റ് ഒന്പത് മുതൽ സംഭരണികളുടെ ഷട്ടറുകൾ തുറക്കുകയും ചെയ്തു. മഹാപ്രളയത്തിനു ശേഷവും മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് സംഭരണികൾ തുറന്നു വെള്ളമൊഴുക്കിയതോടെ ജലനിരപ്പ് 80 ശതമാനത്തിൽ ക്രമീകരിച്ചിരുന്നു. എന്നാൽ, തുലാവർഷത്തിലും വേനൽമഴയിലും സംഭരണികളിൽ അധികമായി ജലമെത്തിയില്ല. വൈദ്യുതോത്പാദനം വർധിച്ചതും ജലനിരപ്പ് വേഗത്തിൽ കുറയാൻ കാരണമായി. മേയ് അവസാനത്തോടെ സംഭരണികളിലേക്ക് നീരൊഴുക്ക് വർധിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ താളം തെറ്റിയിരിക്കുന്നത്.