മറയൂർ: മറയൂർ ചന്ദനക്കാടുകളിൽനിന്നു മുറിച്ചുകടത്തിയ ചന്ദനം ആന്ധ്രപ്രദേശ്- തമിഴ്നാട് അതിർത്തിയിലെ ബൊമ്മ സമുദ്രത്തിലെ ചിറ്റൂരിലുള്ള ചന്ദന ഫാക്ടറിയിൽനിന്നു മറയൂർ വനപാലകർ കണ്ടെത്തി. ഒരു കോടി രൂപ വിലമതിക്കുന്ന 720 കിലോ ചന്ദനമാണ് അനധികൃതമായി പ്രവർത്തിക്കുന്ന ചന്ദന ഫാക്ടറിയിൽ കണ്ടെടുത്തത്. 300 കിലോഗ്രാം ചന്ദനപ്പൊടിയും 400 കിലോ ചന്ദനമരത്തിന്റെ കഷണങ്ങളും 20 കിലോ തടിയുമാണ് ഇവിടെനിന്നു കിട്ടിയത്. ആരെയും പിടികൂടാൻ കഴിഞ്ഞില്ല.
തിങ്കളാഴ്ച പുലർച്ചെയാണു കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിൽ വനപാലകർ പരിശോധന നടത്തിയത്. എന്നാൽ, ചന്ദനം കേരളത്തിലേക്കു കൊണ്ടുവരാനുള്ള ശ്രമം ആന്ധ്രപ്രദേശ് വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവും പരിശോധനയ്ക്കുള്ള കോടതിയുടെ അനുമതിയും കൈമാറിയെങ്കിലും സ്ഥലത്തെത്തിയ ചിറ്റൂർ ഡിഎഫ്ഒ ജഗനാഥ് സിംഗ്, റേഞ്ച് ഓഫീസർ അടങ്ങുന്ന സംഘം മറയൂരിൽനിന്നുള്ള ഉദ്യോഗസ്ഥരെ തടയുകയായിരുന്നു.
2019 ജൂണ് 12ന് രജിസ്റ്റർ ചെയ്ത ചന്ദനക്കടത്ത് കേസിൽ പിടിയിലായ മലപ്പുറം പൂക്കോട്ടുർ പുല്ലാര സ്വദേശി ഷൊഹൈബാ(കുഞ്ഞാപ്പു) ണ് ഫാക്ടറിയെക്കുറിച്ചു വിവരം നൽകിയത്. ഇയാളുമായാണ് ഉദ്യോഗസ്ഥർ ഫാക്ടറിയിലെത്തിയത്. ഷൊഹൈബ് പിടിയിലായതറിഞ്ഞു ഫാക്ടറിയിൽ ഉണ്ടായിരുന്ന ഭൂരിഭാഗം ചന്ദനവും മാറ്റിയതായി ഉദ്യോഗസ്ഥർ സംശയിക്കുന്നു.
മറയൂരിൽനിന്നു ഷൊഹൈബ് കടത്തുന്ന ചന്ദനം കഴിഞ്ഞ അഞ്ചു വർഷമായി ഇവിടെയാണ് എത്തിച്ചിരുന്നത്. ദേവികുളം ജയിലിൽ റിമാൻഡിലായിരുന്ന ഷൊഹൈബിനെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ചോദ്യം ചെയ്യലിൽ ഫാക്ടറിയെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചു. മുഖ്യവനപാലകനെ വിവരമറിയിച്ചു പ്രത്യേക ദൂതൻ വഴി രഹസ്യ റിപ്പോർട്ടും നൽകി. മുഖ്യ വനപാലകന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മൂന്നാർ ഡിഎഫ്ഒ നരേന്ദ്രബാബു, മറയൂർ സാൻഡൽ ഡിവിഷൻ ഡിഎഫ്ഒ ബി. രഞ്ജിത്, മറയൂർ റേഞ്ച് ഓഫീസർ ജോബ്.ജെ. നേര്യംപറന്പിൽ എന്നിവരുടെ നേതൃത്വത്തിൽ മറയൂരിൽനിന്നും 25 പേരടങ്ങുന്ന സംഘം ഞായറാഴ്ച പുലർച്ചെ പുറപ്പെട്ടു. ഇന്നലെ പുലർച്ചയോടെ ഫാക്ടറിയിലെത്തി പരിശോധന ആരംഭിക്കുകയായിരുന്നു. ആന്ധ്രപ്രദേശ് ചിറ്റൂർ ഡിഎഫ്ഒയുടെ നേതൃത്വത്തിൽ 10 വനപാലകരും 10 പോലീസുകാരും കേരള സംഘത്തെ സഹായിക്കാൻ എത്തിയിരുന്നു. ചന്ദന ഫാക്ടറിയും ഗോഡൗണും സീൽ ചെയ്തു.
പരിശോധന പൂർത്തീകരിച്ചു തൊണ്ടി മുതലായി കണ്ടെത്തിയ 720 കിലോ ഗ്രാം ചന്ദനവുമായി മറയൂരിലെ വനപാലക സംഘം മടങ്ങുന്പോഴാണ് ആന്ധ്ര ഉദ്യോഗസ്ഥർ തടഞ്ഞുവച്ചത്. തുടർന്ന് മൂന്നാർ ഡിഎഫ്ഒ നരേന്ദ്ര ബാബു, ആന്ധ്ര വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിവരികയാണ്. പിടികൂടിയ ചന്ദനം കോടതിയിൽ എത്തിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ പ്രതികൾ ശിക്ഷിക്കപ്പെടാൻ സാധ്യതയുള്ളൂ.
തിങ്കളാഴ്ച പുലർച്ചെയാണു കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിൽ വനപാലകർ പരിശോധന നടത്തിയത്. എന്നാൽ, ചന്ദനം കേരളത്തിലേക്കു കൊണ്ടുവരാനുള്ള ശ്രമം ആന്ധ്രപ്രദേശ് വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവും പരിശോധനയ്ക്കുള്ള കോടതിയുടെ അനുമതിയും കൈമാറിയെങ്കിലും സ്ഥലത്തെത്തിയ ചിറ്റൂർ ഡിഎഫ്ഒ ജഗനാഥ് സിംഗ്, റേഞ്ച് ഓഫീസർ അടങ്ങുന്ന സംഘം മറയൂരിൽനിന്നുള്ള ഉദ്യോഗസ്ഥരെ തടയുകയായിരുന്നു.
2019 ജൂണ് 12ന് രജിസ്റ്റർ ചെയ്ത ചന്ദനക്കടത്ത് കേസിൽ പിടിയിലായ മലപ്പുറം പൂക്കോട്ടുർ പുല്ലാര സ്വദേശി ഷൊഹൈബാ(കുഞ്ഞാപ്പു) ണ് ഫാക്ടറിയെക്കുറിച്ചു വിവരം നൽകിയത്. ഇയാളുമായാണ് ഉദ്യോഗസ്ഥർ ഫാക്ടറിയിലെത്തിയത്. ഷൊഹൈബ് പിടിയിലായതറിഞ്ഞു ഫാക്ടറിയിൽ ഉണ്ടായിരുന്ന ഭൂരിഭാഗം ചന്ദനവും മാറ്റിയതായി ഉദ്യോഗസ്ഥർ സംശയിക്കുന്നു.
മറയൂരിൽനിന്നു ഷൊഹൈബ് കടത്തുന്ന ചന്ദനം കഴിഞ്ഞ അഞ്ചു വർഷമായി ഇവിടെയാണ് എത്തിച്ചിരുന്നത്. ദേവികുളം ജയിലിൽ റിമാൻഡിലായിരുന്ന ഷൊഹൈബിനെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ചോദ്യം ചെയ്യലിൽ ഫാക്ടറിയെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചു. മുഖ്യവനപാലകനെ വിവരമറിയിച്ചു പ്രത്യേക ദൂതൻ വഴി രഹസ്യ റിപ്പോർട്ടും നൽകി. മുഖ്യ വനപാലകന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മൂന്നാർ ഡിഎഫ്ഒ നരേന്ദ്രബാബു, മറയൂർ സാൻഡൽ ഡിവിഷൻ ഡിഎഫ്ഒ ബി. രഞ്ജിത്, മറയൂർ റേഞ്ച് ഓഫീസർ ജോബ്.ജെ. നേര്യംപറന്പിൽ എന്നിവരുടെ നേതൃത്വത്തിൽ മറയൂരിൽനിന്നും 25 പേരടങ്ങുന്ന സംഘം ഞായറാഴ്ച പുലർച്ചെ പുറപ്പെട്ടു. ഇന്നലെ പുലർച്ചയോടെ ഫാക്ടറിയിലെത്തി പരിശോധന ആരംഭിക്കുകയായിരുന്നു. ആന്ധ്രപ്രദേശ് ചിറ്റൂർ ഡിഎഫ്ഒയുടെ നേതൃത്വത്തിൽ 10 വനപാലകരും 10 പോലീസുകാരും കേരള സംഘത്തെ സഹായിക്കാൻ എത്തിയിരുന്നു. ചന്ദന ഫാക്ടറിയും ഗോഡൗണും സീൽ ചെയ്തു.
പരിശോധന പൂർത്തീകരിച്ചു തൊണ്ടി മുതലായി കണ്ടെത്തിയ 720 കിലോ ഗ്രാം ചന്ദനവുമായി മറയൂരിലെ വനപാലക സംഘം മടങ്ങുന്പോഴാണ് ആന്ധ്ര ഉദ്യോഗസ്ഥർ തടഞ്ഞുവച്ചത്. തുടർന്ന് മൂന്നാർ ഡിഎഫ്ഒ നരേന്ദ്ര ബാബു, ആന്ധ്ര വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിവരികയാണ്. പിടികൂടിയ ചന്ദനം കോടതിയിൽ എത്തിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ പ്രതികൾ ശിക്ഷിക്കപ്പെടാൻ സാധ്യതയുള്ളൂ.