തിരുവനന്തപുരം: കോട്ടയത്തെ യോഗത്തിൽ പങ്കെടുത്തവരെല്ലാം സംസ്ഥാന കമ്മിറ്റി അംഗങ്ങളല്ലെന്ന് കേരള കോണ്ഗ്രസ് - എം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും കേരള കോണ്ഗ്രസ്- എം മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ പാർട്ടി ഡെപ്യൂട്ടി ലീഡർ സി.എഫ്. തോമസ് ജോസഫിനൊപ്പം പരസ്യമായി രംഗത്തു വന്നു. കഴിഞ്ഞ ദിവസം കോട്ടയത്തു നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽനിന്നു വിട്ടുനിന്ന സി.എഫ്. തോമസ് ഇന്നലെ പി.ജെ. ജോസഫിനൊപ്പം മാധ്യമങ്ങൾക്കു മുന്നിൽ വന്നു. പാർട്ടിക്കു കേരള കോണ്ഗ്രസ് - എം എന്ന പേരിടാൻ തീരുമാനിച്ച നാലോ അഞ്ചോ പേരുള്ള കൂടിയാലോചനയിൽ ഉൾപ്പെട്ടയാളാണു താനെന്ന് സി.എഫ്. തോമസ് പറഞ്ഞു. ഇന്നിപ്പോൾ കേരള കോണ്ഗ്രസ്- എം പി.ജെ. ജോസഫിനൊപ്പമാണ്. താൻ കേരള കോണ്ഗ്രസ്- എമ്മിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുമ്പു മാണി ഗ്രൂപ്പിലുണ്ടായിരുന്ന സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം, മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, വിക്ടർ ടി. തോമസ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൊട്ടാരക്കര പൊന്നച്ചൻ എന്നിവരും ഇന്നലെ തിരുവനന്തപുരത്തു ചേർന്ന യോഗത്തിൽ പങ്കെടുത്ത് ജോസഫിനൊപ്പമെന്നു പ്രഖ്യാപിച്ചു. മോൻസ് ജോസഫ് എംഎൽഎ, ടി.യു. കുരുവിള തുടങ്ങിയ നേതാക്കളും യോഗത്തിനുണ്ടായിരുന്നു.
ചെയർമാന്റെ കസേരയിൽ കയറിയിരുന്നാൽ ചെയർമാനാകില്ലെന്ന് പി.ജെ. ജോസഫ് പറഞ്ഞു. കോട്ടയത്തു നടന്ന യോഗം നിയമവിരുദ്ധമാണെന്നാണ് തൊടുപുഴ കോടതിയും നിരീക്ഷിച്ചിരിക്കുന്നത്. വ്യവസ്ഥാപിതമായല്ല കോട്ടയത്ത് സംസ്ഥാന കമ്മിറ്റി വിളിച്ചത്. അതിൽ പങ്കെടുത്തവരെല്ലാം സംസ്ഥാന കമ്മിറ്റി അംഗങ്ങളുമല്ല. ഭരണഘടനയനുസരിച്ച് യോഗം വിളിച്ചു ചേർക്കേണ്ടത് ചെയർമാന്റെ ചുമതല വഹിക്കുന്ന വർക്കിംഗ് ചെയർമാനായ താനാണ്. അല്ലെങ്കിൽ താൻ ചുമതലപ്പെടുത്തുന്നയാളാകണം. മധ്യസ്ഥശ്രമങ്ങളിൽനിന്ന് ജോസ് കെ. മാണി ഒഴിഞ്ഞുമാറുകയായിരുന്നു എന്നും ജോസഫ് കുറ്റപ്പെടുത്തി.
കോടതിവിധി ലഭിച്ചുകഴിഞ്ഞാൽ വസ്തുതകൾ തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിക്കും. ജനം തങ്ങളുടെ കൂടെയെന്നു തെളിക്കാനുള്ള പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജോസഫ് പറഞ്ഞു.
ഇതിനിടെ പാർട്ടി ഡെപ്യൂട്ടി ലീഡർ സി.എഫ്. തോമസ് ജോസഫിനൊപ്പം പരസ്യമായി രംഗത്തു വന്നു. കഴിഞ്ഞ ദിവസം കോട്ടയത്തു നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽനിന്നു വിട്ടുനിന്ന സി.എഫ്. തോമസ് ഇന്നലെ പി.ജെ. ജോസഫിനൊപ്പം മാധ്യമങ്ങൾക്കു മുന്നിൽ വന്നു. പാർട്ടിക്കു കേരള കോണ്ഗ്രസ് - എം എന്ന പേരിടാൻ തീരുമാനിച്ച നാലോ അഞ്ചോ പേരുള്ള കൂടിയാലോചനയിൽ ഉൾപ്പെട്ടയാളാണു താനെന്ന് സി.എഫ്. തോമസ് പറഞ്ഞു. ഇന്നിപ്പോൾ കേരള കോണ്ഗ്രസ്- എം പി.ജെ. ജോസഫിനൊപ്പമാണ്. താൻ കേരള കോണ്ഗ്രസ്- എമ്മിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുമ്പു മാണി ഗ്രൂപ്പിലുണ്ടായിരുന്ന സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം, മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, വിക്ടർ ടി. തോമസ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൊട്ടാരക്കര പൊന്നച്ചൻ എന്നിവരും ഇന്നലെ തിരുവനന്തപുരത്തു ചേർന്ന യോഗത്തിൽ പങ്കെടുത്ത് ജോസഫിനൊപ്പമെന്നു പ്രഖ്യാപിച്ചു. മോൻസ് ജോസഫ് എംഎൽഎ, ടി.യു. കുരുവിള തുടങ്ങിയ നേതാക്കളും യോഗത്തിനുണ്ടായിരുന്നു.
ചെയർമാന്റെ കസേരയിൽ കയറിയിരുന്നാൽ ചെയർമാനാകില്ലെന്ന് പി.ജെ. ജോസഫ് പറഞ്ഞു. കോട്ടയത്തു നടന്ന യോഗം നിയമവിരുദ്ധമാണെന്നാണ് തൊടുപുഴ കോടതിയും നിരീക്ഷിച്ചിരിക്കുന്നത്. വ്യവസ്ഥാപിതമായല്ല കോട്ടയത്ത് സംസ്ഥാന കമ്മിറ്റി വിളിച്ചത്. അതിൽ പങ്കെടുത്തവരെല്ലാം സംസ്ഥാന കമ്മിറ്റി അംഗങ്ങളുമല്ല. ഭരണഘടനയനുസരിച്ച് യോഗം വിളിച്ചു ചേർക്കേണ്ടത് ചെയർമാന്റെ ചുമതല വഹിക്കുന്ന വർക്കിംഗ് ചെയർമാനായ താനാണ്. അല്ലെങ്കിൽ താൻ ചുമതലപ്പെടുത്തുന്നയാളാകണം. മധ്യസ്ഥശ്രമങ്ങളിൽനിന്ന് ജോസ് കെ. മാണി ഒഴിഞ്ഞുമാറുകയായിരുന്നു എന്നും ജോസഫ് കുറ്റപ്പെടുത്തി.
കോടതിവിധി ലഭിച്ചുകഴിഞ്ഞാൽ വസ്തുതകൾ തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിക്കും. ജനം തങ്ങളുടെ കൂടെയെന്നു തെളിക്കാനുള്ള പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജോസഫ് പറഞ്ഞു.