പാലക്കാട്: പി.കെ. ശശി എംഎൽഎയുമായി പീഡന ആരോപണവുമായി ബന്ധപ്പെട്ട് പാലക്കാട് ഡിവൈഎഫ്ഐയിൽ പൊട്ടിത്തെറി. രാജിയും തരംതാഴ്ത്തലും ആരോപണങ്ങളുമായി ഭാരവാഹികളും ഇതിനെ തള്ളിക്കളഞ്ഞ് നേതാക്കളും രംഗത്തെത്തിയതോടെയാണ് ഡിവൈഎഫ്ഐയിൽ പ്രതിസന്ധി സംജാതമായിരിക്കുന്നത്.
കഴിഞ്ഞ രണ്ടുദിവസമായി നടന്ന ഡിവൈഎഫ്ഐ ജില്ലാ പഠന ക്യാമ്പിനു മുന്നോടിയായാണ് ജില്ലാ സെക്രട്ടേറിയറ്റ് ചേർന്നു പുനഃസംഘടന നടത്തിയത്. ഇതിലാണ് ചില നേതാക്കൾക്കു സ്ഥാനക്കയറ്റവും തരംതാഴ്ത്തലും ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉണ്ടായത്. പ്രായപരിധിയുടെ പേരിൽ ജില്ലാ സെക്രട്ടറിയെ മാറ്റുന്നതിന്റെ പേരിലായിരുന്നു പുനഃസംഘടന.
പി.കെ. ശശിക്കെക്കെതിരേ സിപിഎം ദേശീയ - സംസ്ഥാന നേതൃത്വങ്ങൾക്കു പീഡനപരാതി നൽകിയ ഡിവൈഎഫ്ഐ വനിതാ നേതാവ് സംഘടനാ ചുമതലകളിൽനിന്നു കഴിഞ്ഞദിവസം രാജിവച്ചിരുന്നു. തുടർന്ന് ഫേസ്ബുക്കിൽ കുറിപ്പും പോസ്റ്റ് ചെയ്തു. ഇതോടെയാണ് വിവാദം ആളിക്കത്തിയത്. ഇതിനു പിന്നാലെ തരംതാഴ്ത്തപ്പെട്ട ഡിവൈഎഫ്ഐ നേതാവ് ജിനേഷും ഇന്നലെ രാജിസന്നദ്ധത അറിയിച്ചതോടെ വിവാദം കൊടുമ്പിരികൊള്ളുകയാണ്.
എംഎൽഎയ്ക്കെതിരെ പരാതി നൽകിയതിനുശേഷം സംഘടനയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിക്കുന്ന അംഗങ്ങളിൽനിന്ന് താൻ നിരന്തരം വേട്ടയാടപ്പെടുകയായിരുന്നുവെന്നും പരാതി നൽകിയ തനിക്കൊപ്പം നിലകൊണ്ട ചില അംഗങ്ങളെ തരംതാഴ്ത്തിയെന്നുമായിരുന്നു വനിതാ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇവർ രാജിക്കത്ത് നല്‍കിയതിനു പിന്നാലെയാണ് പുനഃസംഘടനാവേളയിൽ തരംതാഴ്ത്തപ്പെട്ട ഡിവൈഎഫ്ഐ നേതാവ് രാജിവയ്ക്കാനുള്ള സന്നദ്ധത അറിയിച്ചത്.
ഇരയാക്കപ്പെട്ട പെണ്‍കുട്ടിക്കു പിന്തുണ നൽകിയതിന്റെ പേരിലാണ് തരംതാഴ്ത്തലെന്നും ഈ നടപടി തന്നെ അപമാനിക്കലാണെന്നും ജിനേഷ് ജില്ലാ സെക്രട്ടറിക്കു നല്കിയ കത്തിൽ പറയുന്നു. വനിതാ നേതാവിന്റെ പീഡന പരാതി സംസ്ഥാന - ദേശീയ തലങ്ങളിൽ എത്തിക്കാനും മറ്റും യുവതിക്കൊപ്പം ഉറച്ചുനിന്നയാളാണ് രാജിസന്നദ്ധത അറിയിച്ച ജിനേഷ്.
വിവാദം കൊടുമ്പിരികൊണ്ടതോടെ ഇന്നലെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം വിശദീകരണവുമായി രംഗത്തെത്തി. ഇതിൽ പരാതിക്കാരെ പൂർണമായി തള്ളിയുള്ള നിലപാടുകളായിരുന്നു. പരാതികൾ തെറ്റിദ്ധാരണ മൂലമുള്ളതാണെന്നാണ് ഔദ്യോഗിക ന്യായീകരണം. പരാതികളുണ്ടെങ്കിൽ അതു പാർട്ടിഘടകത്തിനാണ് നൽകേണ്ടത്. ഫേസ്ബുക്കിൽ പോസ്റ്റിടുകയല്ല. പെണ്‍കുട്ടിയെ പിന്തുണച്ചെന്നും, എംഎൽഎയ്ക്കെതിരേയുള്ള പരാതിയിൽ പാർട്ടി ഒപ്പം നിന്നില്ല എന്നും തരംതാഴ്ത്തിയെന്നുമുള്ള ആരോപണവും ശരിയല്ല. ചിലരെ തരംതാഴ്ത്തിയതു മറ്റുള്ള കാരണങ്ങൾ കൊണ്ടാണ്. പാർട്ടിയിൽ മറ്റു പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും എ.എ. റഹീം പ്രതികരിച്ചു. എന്ത് ന്യായീകരണം നിരത്തിയാലും വരുംനാളുകളിൽ പി.കെ.ശശി വിഷയവും സംഘടനയിലെ രാജിസന്നദ്ധതകളും കൂടുതൽ ചർച്ചയാകുമെന്നുറപ്പായി.
കഴിഞ്ഞ രണ്ടുദിവസമായി നടന്ന ഡിവൈഎഫ്ഐ ജില്ലാ പഠന ക്യാമ്പിനു മുന്നോടിയായാണ് ജില്ലാ സെക്രട്ടേറിയറ്റ് ചേർന്നു പുനഃസംഘടന നടത്തിയത്. ഇതിലാണ് ചില നേതാക്കൾക്കു സ്ഥാനക്കയറ്റവും തരംതാഴ്ത്തലും ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉണ്ടായത്. പ്രായപരിധിയുടെ പേരിൽ ജില്ലാ സെക്രട്ടറിയെ മാറ്റുന്നതിന്റെ പേരിലായിരുന്നു പുനഃസംഘടന.
പി.കെ. ശശിക്കെക്കെതിരേ സിപിഎം ദേശീയ - സംസ്ഥാന നേതൃത്വങ്ങൾക്കു പീഡനപരാതി നൽകിയ ഡിവൈഎഫ്ഐ വനിതാ നേതാവ് സംഘടനാ ചുമതലകളിൽനിന്നു കഴിഞ്ഞദിവസം രാജിവച്ചിരുന്നു. തുടർന്ന് ഫേസ്ബുക്കിൽ കുറിപ്പും പോസ്റ്റ് ചെയ്തു. ഇതോടെയാണ് വിവാദം ആളിക്കത്തിയത്. ഇതിനു പിന്നാലെ തരംതാഴ്ത്തപ്പെട്ട ഡിവൈഎഫ്ഐ നേതാവ് ജിനേഷും ഇന്നലെ രാജിസന്നദ്ധത അറിയിച്ചതോടെ വിവാദം കൊടുമ്പിരികൊള്ളുകയാണ്.
എംഎൽഎയ്ക്കെതിരെ പരാതി നൽകിയതിനുശേഷം സംഘടനയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിക്കുന്ന അംഗങ്ങളിൽനിന്ന് താൻ നിരന്തരം വേട്ടയാടപ്പെടുകയായിരുന്നുവെന്നും പരാതി നൽകിയ തനിക്കൊപ്പം നിലകൊണ്ട ചില അംഗങ്ങളെ തരംതാഴ്ത്തിയെന്നുമായിരുന്നു വനിതാ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇവർ രാജിക്കത്ത് നല്‍കിയതിനു പിന്നാലെയാണ് പുനഃസംഘടനാവേളയിൽ തരംതാഴ്ത്തപ്പെട്ട ഡിവൈഎഫ്ഐ നേതാവ് രാജിവയ്ക്കാനുള്ള സന്നദ്ധത അറിയിച്ചത്.
ഇരയാക്കപ്പെട്ട പെണ്‍കുട്ടിക്കു പിന്തുണ നൽകിയതിന്റെ പേരിലാണ് തരംതാഴ്ത്തലെന്നും ഈ നടപടി തന്നെ അപമാനിക്കലാണെന്നും ജിനേഷ് ജില്ലാ സെക്രട്ടറിക്കു നല്കിയ കത്തിൽ പറയുന്നു. വനിതാ നേതാവിന്റെ പീഡന പരാതി സംസ്ഥാന - ദേശീയ തലങ്ങളിൽ എത്തിക്കാനും മറ്റും യുവതിക്കൊപ്പം ഉറച്ചുനിന്നയാളാണ് രാജിസന്നദ്ധത അറിയിച്ച ജിനേഷ്.
വിവാദം കൊടുമ്പിരികൊണ്ടതോടെ ഇന്നലെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം വിശദീകരണവുമായി രംഗത്തെത്തി. ഇതിൽ പരാതിക്കാരെ പൂർണമായി തള്ളിയുള്ള നിലപാടുകളായിരുന്നു. പരാതികൾ തെറ്റിദ്ധാരണ മൂലമുള്ളതാണെന്നാണ് ഔദ്യോഗിക ന്യായീകരണം. പരാതികളുണ്ടെങ്കിൽ അതു പാർട്ടിഘടകത്തിനാണ് നൽകേണ്ടത്. ഫേസ്ബുക്കിൽ പോസ്റ്റിടുകയല്ല. പെണ്‍കുട്ടിയെ പിന്തുണച്ചെന്നും, എംഎൽഎയ്ക്കെതിരേയുള്ള പരാതിയിൽ പാർട്ടി ഒപ്പം നിന്നില്ല എന്നും തരംതാഴ്ത്തിയെന്നുമുള്ള ആരോപണവും ശരിയല്ല. ചിലരെ തരംതാഴ്ത്തിയതു മറ്റുള്ള കാരണങ്ങൾ കൊണ്ടാണ്. പാർട്ടിയിൽ മറ്റു പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും എ.എ. റഹീം പ്രതികരിച്ചു. എന്ത് ന്യായീകരണം നിരത്തിയാലും വരുംനാളുകളിൽ പി.കെ.ശശി വിഷയവും സംഘടനയിലെ രാജിസന്നദ്ധതകളും കൂടുതൽ ചർച്ചയാകുമെന്നുറപ്പായി.