കൊച്ചി: രണ്ടു ദിവസത്തെ തിരോധാനത്തിനുശേഷം തിരിച്ചെത്തിയ എറണാകുളം സെൻട്രൽ സിഐ വി.എസ്. നവാസ് മട്ടാഞ്ചേരി സിഐ ആയി ഇന്നലെ ചുമതലയേറ്റു. നവാസുമായി വാക്കുതർക്കമുണ്ടായെന്ന് ആരോപണം ഉയർന്ന എസിപി പി.എസ്. സുരേഷ് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണറായും ചാർജെടുത്തു. ഇന്നലെ രാവിലെ സുരേഷും നവാസും സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെയെ സന്ദര്‍ശിച്ചിരുന്നു.
ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അനുമതി തേടി റേഞ്ച് ഡിഐജിക്ക് നവാസ് നല്കിയ കത്ത് പരിഗണിച്ചാണ് അനുമതി നല്‍കിയത്. ഒപ്പം മട്ടാഞ്ചേരിയിലേക്കു സ്ഥലംമാറ്റിയ പി.എസ്. സുരേഷിനോടും ഇന്നലെ ചുമതലയേല്‍ക്കാന്‍ കമ്മീഷണര്‍ നിര്‍ദേശിച്ചു. നവാസ് വൈകുന്നേരം 5.10നും പി.എസ്. സുരേഷ് 5.20നും ആണു ചുമതലയേറ്റത്. നവാസുമായി പ്രശ്നങ്ങളില്ലെന്നു കമ്മീഷണറുമായുള്ള കൂടിക്കാഴ്ചക്കുശേഷം പി.എസ്. സുരേഷ് പറഞ്ഞു.
ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അനുമതി തേടി റേഞ്ച് ഡിഐജിക്ക് നവാസ് നല്കിയ കത്ത് പരിഗണിച്ചാണ് അനുമതി നല്‍കിയത്. ഒപ്പം മട്ടാഞ്ചേരിയിലേക്കു സ്ഥലംമാറ്റിയ പി.എസ്. സുരേഷിനോടും ഇന്നലെ ചുമതലയേല്‍ക്കാന്‍ കമ്മീഷണര്‍ നിര്‍ദേശിച്ചു. നവാസ് വൈകുന്നേരം 5.10നും പി.എസ്. സുരേഷ് 5.20നും ആണു ചുമതലയേറ്റത്. നവാസുമായി പ്രശ്നങ്ങളില്ലെന്നു കമ്മീഷണറുമായുള്ള കൂടിക്കാഴ്ചക്കുശേഷം പി.എസ്. സുരേഷ് പറഞ്ഞു.