തിരുവനന്തപുരം: സംസ്ഥാന ലോട്ടറിയുടെ സമ്മാനഘടനയിൽ മാറ്റം വരുത്തുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു.
ലോട്ടറി മേഖലയിലെ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തിയിരുന്നു. ഒരു ലക്ഷം ലോട്ടറിക്ക് മുന്പ് എത്ര സമ്മാനം ലഭിച്ചിരുന്നു എന്നും ഇപ്പോൾ എത്ര സമ്മാനം ലഭിക്കുന്നുണ്ടെന്നും ലോട്ടറിക്കാരോട് ഏഴുതി ചോദിച്ചിട്ടുണ്ട്. യൂണിയൻകാർ പറഞ്ഞ നിർദേശങ്ങളെല്ലാം അംഗീകരിക്കും. ഇതിനനുസരിച്ചുള്ള മാറ്റങ്ങളോടെ വൈകാതെ സമ്മാനഘടനയിൽ മാറ്റം വരുത്തും. വിതരണം ചെയ്യുന്ന ലോട്ടറി ടിക്കറ്റുകൾ ഏതാനും വൻകിടക്കാരിൽ കേന്ദ്രീകരിക്കുന്നു എന്നു നിയമസഭാ സബ്ജക്ട് കമ്മിറ്റി യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും വി.ഡി. സതീശനും ചൂണ്ടിക്കാട്ടിയിരുന്നു. പരിശോധനയിൽ ഇതു സത്യമാണെന്നു ബോധ്യമായി. 85 ശതമാനം ടിക്കറ്റുകൾ ഇവരിൽ കേന്ദ്രീകരിച്ചിരുന്നു. പഴയതു പോലെ 75 ശതമാനത്തിലേക്കു മാറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ലോട്ടറി മേഖലയിലെ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തിയിരുന്നു. ഒരു ലക്ഷം ലോട്ടറിക്ക് മുന്പ് എത്ര സമ്മാനം ലഭിച്ചിരുന്നു എന്നും ഇപ്പോൾ എത്ര സമ്മാനം ലഭിക്കുന്നുണ്ടെന്നും ലോട്ടറിക്കാരോട് ഏഴുതി ചോദിച്ചിട്ടുണ്ട്. യൂണിയൻകാർ പറഞ്ഞ നിർദേശങ്ങളെല്ലാം അംഗീകരിക്കും. ഇതിനനുസരിച്ചുള്ള മാറ്റങ്ങളോടെ വൈകാതെ സമ്മാനഘടനയിൽ മാറ്റം വരുത്തും. വിതരണം ചെയ്യുന്ന ലോട്ടറി ടിക്കറ്റുകൾ ഏതാനും വൻകിടക്കാരിൽ കേന്ദ്രീകരിക്കുന്നു എന്നു നിയമസഭാ സബ്ജക്ട് കമ്മിറ്റി യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും വി.ഡി. സതീശനും ചൂണ്ടിക്കാട്ടിയിരുന്നു. പരിശോധനയിൽ ഇതു സത്യമാണെന്നു ബോധ്യമായി. 85 ശതമാനം ടിക്കറ്റുകൾ ഇവരിൽ കേന്ദ്രീകരിച്ചിരുന്നു. പഴയതു പോലെ 75 ശതമാനത്തിലേക്കു മാറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.