തിരുവനന്തപുരം: മത്സ്യബന്ധന- തുറമുഖ എൻജിനിയറിംഗ് വകുപ്പുകളിലെ വിവിധ പദ്ധതികൾക്കു ലഭിക്കാനുള്ള 173 കോടി രൂപയുടെ കേന്ദ്ര സഹായം ഉടനെ ലഭ്യമാക്കുന്നതിനും 1275 കോടിയുടെ പുതിയ പദ്ധതികൾക്ക് സമയബന്ധിതമായി അംഗീകാരം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗിന് നിവേദനം നൽകി.
മത്സ്യത്തൊഴിലാളികൾക്ക് സന്പാദ്യ ആശ്വാസ പദ്ധതി സഹായധനം നൽകുന്നതിനു കേന്ദ്രത്തിൽ നിന്ന് 93.04 കോടി രൂപ ലഭിക്കാനുണ്ട്. കേന്ദ്ര സഹായം ലഭിക്കാതിരുന്നിട്ടും തുക കണ്ടെത്തിയാണ് സംസ്ഥാന സർക്കാർ സഹായധനം നൽകുന്നത്. ഭവന പദ്ധതികൾക്ക് ഏഴു കോടി രൂപ ലഭിക്കേണ്ടതുണ്ട്. ഫിഷറീസ് പദ്ധതികൾക്ക് മാത്രമായി 100 കോടി രൂപയാണ് ലഭിക്കാനുള്ളത്. 178 കോടിയുടെ ആഴക്കടൽ മത്സ്യബന്ധന പദ്ധതി, 11 കോടിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ പാക്കേജ്, 1086 കോടിയുടെ വെള്ളപൊക്ക നഷ്ടപരിഹാര പാക്കേജ് എന്നിവയ്ക്കുള്ള 1275 കോടി രൂപയുടെ പദ്ധതികൾ കേന്ദ്ര അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.
ഹാർബർ എൻജിനിയറിംഗ് വകുപ്പിലെ പത്ത് തുറമുഖങ്ങൾ നവീകരിക്കുന്നതിന് 247 കോടി രൂപ കേന്ദ്ര സഹായം അനുവദിച്ചെങ്കിലും 174 കോടി രൂപ മാത്രമേ ലഭിച്ചിട്ടുള്ളു. 73 കോടി രൂപ ഇനിയും ലഭിക്കേണ്ടതുണ്ട്. താന്നൂർ, വെള്ളയിൽ, അർത്തുങ്കൽ ഹാർബറുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള പുതുക്കിയ ഭരണാനുമതിക്കായി കേന്ദ്രത്തിന് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ഭരണാനുമതി ലഭിച്ചിട്ടില്ല.
ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്തു സംസ്ഥാനത്തിനു ലഭിക്കേണ്ട കേന്ദ്ര സഹായം ഉടൻ ലഭ്യമാക്കുന്നതിനു നൽകിയ നിവേദനത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയതായി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.
മത്സ്യത്തൊഴിലാളികൾക്ക് സന്പാദ്യ ആശ്വാസ പദ്ധതി സഹായധനം നൽകുന്നതിനു കേന്ദ്രത്തിൽ നിന്ന് 93.04 കോടി രൂപ ലഭിക്കാനുണ്ട്. കേന്ദ്ര സഹായം ലഭിക്കാതിരുന്നിട്ടും തുക കണ്ടെത്തിയാണ് സംസ്ഥാന സർക്കാർ സഹായധനം നൽകുന്നത്. ഭവന പദ്ധതികൾക്ക് ഏഴു കോടി രൂപ ലഭിക്കേണ്ടതുണ്ട്. ഫിഷറീസ് പദ്ധതികൾക്ക് മാത്രമായി 100 കോടി രൂപയാണ് ലഭിക്കാനുള്ളത്. 178 കോടിയുടെ ആഴക്കടൽ മത്സ്യബന്ധന പദ്ധതി, 11 കോടിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ പാക്കേജ്, 1086 കോടിയുടെ വെള്ളപൊക്ക നഷ്ടപരിഹാര പാക്കേജ് എന്നിവയ്ക്കുള്ള 1275 കോടി രൂപയുടെ പദ്ധതികൾ കേന്ദ്ര അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.
ഹാർബർ എൻജിനിയറിംഗ് വകുപ്പിലെ പത്ത് തുറമുഖങ്ങൾ നവീകരിക്കുന്നതിന് 247 കോടി രൂപ കേന്ദ്ര സഹായം അനുവദിച്ചെങ്കിലും 174 കോടി രൂപ മാത്രമേ ലഭിച്ചിട്ടുള്ളു. 73 കോടി രൂപ ഇനിയും ലഭിക്കേണ്ടതുണ്ട്. താന്നൂർ, വെള്ളയിൽ, അർത്തുങ്കൽ ഹാർബറുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള പുതുക്കിയ ഭരണാനുമതിക്കായി കേന്ദ്രത്തിന് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ഭരണാനുമതി ലഭിച്ചിട്ടില്ല.
ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്തു സംസ്ഥാനത്തിനു ലഭിക്കേണ്ട കേന്ദ്ര സഹായം ഉടൻ ലഭ്യമാക്കുന്നതിനു നൽകിയ നിവേദനത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയതായി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.