തിരുവനന്തപുരം: കടലാക്രമണത്തെ തുടർന്നു വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ 200 മീറ്ററിന് പുറത്തു സുരക്ഷിതമായി താമസിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുമെന്നു റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചു.
തീരദേശത്ത് വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്ററിനുള്ളിൽ 18,865 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കഴിഞ്ഞ 12വരെ ലഭ്യമായ കണക്കുകൾ പ്രകാരം മത്സ്യത്തൊഴിലാളികളുടെ 25 വീടുകൾ പൂർണമായും 141 വീടുകൾ ഭാഗികമായും തകർന്നു.
തീരം സംരക്ഷിക്കാൻ കടൽഭിത്തി നിർമാണം, പുനരുദ്ധാരണം തുടങ്ങിയ സ്ഥിരമായ സംവിധാനങ്ങൾക്ക് ദുരന്ത പ്രതികരണ നിധിയിൽ നിന്ന് പണം ചെലവിടാനാവില്ല. മണൽ നിറച്ച ജിയോബാഗുകൾ കടൽത്തീരത്തു നിരത്തുന്നതു പോലുള്ള താത്കാലിക സംവിധാനങ്ങൾക്കു മാത്രമേ ദുരന്ത പ്രതികരണ നിധിയിലെ ഫണ്ട് ഉപയോഗിക്കാനാകൂ. രൂക്ഷമായ കടലാക്രമണം തടയാൻ കരിങ്കല്ല് ഉപയോഗിച്ചുള്ള സീവാൾ നിർമാണം നടത്തണം.പക്ഷേ ആവശ്യത്തിന് കരിങ്കല്ല് ലഭിക്കുന്നില്ല.
സംരക്ഷണഭിത്തി ഇല്ലാത്ത സ്ഥലങ്ങളിൽ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനിൽനിന്നും ഐഐടിയിൽ നിന്നും രൂപരേഖ ലഭ്യമാക്കി അനുയോജ്യമായ സ്ഥലങ്ങളിൽ കടൽഭിത്തി നിർമ്മിക്കും. തീരദേശ ജില്ലകളിൽ 78 കടൽഭിത്തി പുനരുദ്ധാരണ പ്രവൃത്തികൾക്ക് 12.19 കോടി രൂപയുടെ അനുമതി നൽകിയിട്ടുണ്ട്.
ഇക്കൊല്ലം ഇതുവരെ തീരസംരക്ഷണ പ്രവൃത്തികൾക്ക് 189.50 ലക്ഷം രൂപയ്ക്ക് സാന്പത്തികാനുമതിയും നൽകിയിട്ടുണ്ടെന്നും പി.കെ.അബ്ദുറബിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
തീരദേശത്ത് വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്ററിനുള്ളിൽ 18,865 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കഴിഞ്ഞ 12വരെ ലഭ്യമായ കണക്കുകൾ പ്രകാരം മത്സ്യത്തൊഴിലാളികളുടെ 25 വീടുകൾ പൂർണമായും 141 വീടുകൾ ഭാഗികമായും തകർന്നു.
തീരം സംരക്ഷിക്കാൻ കടൽഭിത്തി നിർമാണം, പുനരുദ്ധാരണം തുടങ്ങിയ സ്ഥിരമായ സംവിധാനങ്ങൾക്ക് ദുരന്ത പ്രതികരണ നിധിയിൽ നിന്ന് പണം ചെലവിടാനാവില്ല. മണൽ നിറച്ച ജിയോബാഗുകൾ കടൽത്തീരത്തു നിരത്തുന്നതു പോലുള്ള താത്കാലിക സംവിധാനങ്ങൾക്കു മാത്രമേ ദുരന്ത പ്രതികരണ നിധിയിലെ ഫണ്ട് ഉപയോഗിക്കാനാകൂ. രൂക്ഷമായ കടലാക്രമണം തടയാൻ കരിങ്കല്ല് ഉപയോഗിച്ചുള്ള സീവാൾ നിർമാണം നടത്തണം.പക്ഷേ ആവശ്യത്തിന് കരിങ്കല്ല് ലഭിക്കുന്നില്ല.
സംരക്ഷണഭിത്തി ഇല്ലാത്ത സ്ഥലങ്ങളിൽ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനിൽനിന്നും ഐഐടിയിൽ നിന്നും രൂപരേഖ ലഭ്യമാക്കി അനുയോജ്യമായ സ്ഥലങ്ങളിൽ കടൽഭിത്തി നിർമ്മിക്കും. തീരദേശ ജില്ലകളിൽ 78 കടൽഭിത്തി പുനരുദ്ധാരണ പ്രവൃത്തികൾക്ക് 12.19 കോടി രൂപയുടെ അനുമതി നൽകിയിട്ടുണ്ട്.
ഇക്കൊല്ലം ഇതുവരെ തീരസംരക്ഷണ പ്രവൃത്തികൾക്ക് 189.50 ലക്ഷം രൂപയ്ക്ക് സാന്പത്തികാനുമതിയും നൽകിയിട്ടുണ്ടെന്നും പി.കെ.അബ്ദുറബിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.