കാട്ടിക്കുളം: കാട്ടാനയുടെ ആക്രമണത്തിൽ വനപാലകൻ മരിച്ചു. തോൽപെട്ടി വന്യജീവി സങ്കേതത്തിലെ താത്കാലിക വനം വാച്ചർ ബാവലി തുറമ്പൂർ കോളനിയിലെ കെഞ്ചനാണ് (46) മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ ഉൾവനത്തിലെ ആന്റി പോച്ചിംഗ് ക്യാമ്പിന് സമീപത്തു വച്ചാണ് കെഞ്ചന് നേരെ ആനയുടെ ആക്രമണമുണ്ടായത്.
കെഞ്ചനും ഭാര്യ സീതയും മറ്റൊരു വനം വാച്ചറും ആന്റിപോച്ചിംഗ് ക്യാമ്പിലേക്ക് നടന്നു പോകുന്നതിനിടയിൽ കാട്ടാനയുടെ മുന്നിലകപ്പെടുകയായിരുന്നു. മൂവരും ചിതറിയോടിയെങ്കിലും കെഞ്ചൻ ആനയുടെ മുന്നിൽപ്പെട്ടു. അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം രാത്രി പത്തരയോടെ കെഞ്ചനെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കെഞ്ചനും ഭാര്യ സീതയും മറ്റൊരു വനം വാച്ചറും ആന്റിപോച്ചിംഗ് ക്യാമ്പിലേക്ക് നടന്നു പോകുന്നതിനിടയിൽ കാട്ടാനയുടെ മുന്നിലകപ്പെടുകയായിരുന്നു. മൂവരും ചിതറിയോടിയെങ്കിലും കെഞ്ചൻ ആനയുടെ മുന്നിൽപ്പെട്ടു. അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം രാത്രി പത്തരയോടെ കെഞ്ചനെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.