തിരുവനന്തപുരം: വയനാട് വന്യജീവി സങ്കേതം കടുവാ സങ്കേതമാക്കി മാറ്റുന്നതു സംബന്ധിച്ചു സർക്കാർ ഒരു നടപടിയും എടുത്തിട്ടില്ലെന്നു മന്ത്രി കെ. രാജു നിയമസഭയെ അറിയിച്ചു. സി.കെ. ശശീന്ദ്രന്റെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി.
ഇതു സംബന്ധിച്ചു പ്രദേശ വാസികൾക്ക് ഒരു ആശങ്കയും വേണ്ട. 2014 ലെ കടുവ സെൻസസ് അനുസരിച്ച് ഇവിടെ കടുവകളുടെ എണ്ണം കൂടുതലാണെന്നു കണ്ടെത്തിയിട്ടുണ്ട്. തുടർന്നു വന്യജീവി സങ്കേതം ദേശീയ കടുവ സങ്കേതമായി പ്രഖ്യാപിക്കണമെന്നു ദേശീയ കടുവാസംരക്ഷണ അഥോറിറ്റി ശിപാർശ നൽകിയിരുന്നു. ഇതിൽ സംസ്ഥാന സർക്കാർ ഒരു തരത്തിലുള്ള തീരുമാനവും എടുത്തിട്ടില്ലെന്നും സി.കെ. ശശീന്ദ്രന്റെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.
ഇതു സംബന്ധിച്ചു പ്രദേശ വാസികൾക്ക് ഒരു ആശങ്കയും വേണ്ട. 2014 ലെ കടുവ സെൻസസ് അനുസരിച്ച് ഇവിടെ കടുവകളുടെ എണ്ണം കൂടുതലാണെന്നു കണ്ടെത്തിയിട്ടുണ്ട്. തുടർന്നു വന്യജീവി സങ്കേതം ദേശീയ കടുവ സങ്കേതമായി പ്രഖ്യാപിക്കണമെന്നു ദേശീയ കടുവാസംരക്ഷണ അഥോറിറ്റി ശിപാർശ നൽകിയിരുന്നു. ഇതിൽ സംസ്ഥാന സർക്കാർ ഒരു തരത്തിലുള്ള തീരുമാനവും എടുത്തിട്ടില്ലെന്നും സി.കെ. ശശീന്ദ്രന്റെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.