തിരുവനന്തപുരം: പോലീസിനു മജിസ്റ്റീരിയൽ അധികാരം നൽകുന്നതും ലളിതകലാ അക്കാദമിയുടെ കാർട്ടൂണ്‍ പുരസ്കാരവും അടക്കമുള്ള വിഷയങ്ങൾ അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദൻ, മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. കുന്നത്തുനാട് നിലംനികത്തലടക്കം കേരളത്തിൽ നടക്കുന്ന നിലംനികത്തലുകളിലും കൈയേറ്റങ്ങളിലുമെല്ലാം വേണ്ടത്ര ജാഗ്രത പുലർത്താതിരിക്കുന്നതിൽ ഗൗരവമായ പുനഃപരിശോധന ആവശ്യമാണെന്നും വി.എസ്. കത്തിൽ ആവശ്യപ്പെടുന്നു.
മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിലും ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കാര്യത്തിലും നിലംനികത്തലുകളുടെ കാര്യത്തിലുമെല്ലാം ഇടതുപക്ഷ നിലപാടുകൾ വ്യക്തമാണ്. അത്തരം കാര്യങ്ങളിൽ സംഭവിക്കുന്ന പിഴവുകൾ ജനവിശ്വാസം നഷ്ടപ്പെടുത്തുമെന്ന് വി.എസ് ചൂണ്ടിക്കാട്ടി. ഭൂമി രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വിഎസ്, റവന്യുമന്ത്രിയോട് ആവശ്യപ്പെട്ടു.
മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിലും ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കാര്യത്തിലും നിലംനികത്തലുകളുടെ കാര്യത്തിലുമെല്ലാം ഇടതുപക്ഷ നിലപാടുകൾ വ്യക്തമാണ്. അത്തരം കാര്യങ്ങളിൽ സംഭവിക്കുന്ന പിഴവുകൾ ജനവിശ്വാസം നഷ്ടപ്പെടുത്തുമെന്ന് വി.എസ് ചൂണ്ടിക്കാട്ടി. ഭൂമി രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വിഎസ്, റവന്യുമന്ത്രിയോട് ആവശ്യപ്പെട്ടു.